ഹയർ സെക്കൻഡറി: പത്തനംതിട്ടയിൽ 74.94 ശതമാനം ജയം
Friday, May 10, 2024 3:41 AM IST
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എഴുതിയ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്.

ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 കുട്ടികളില്‍ 207 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 92 ശതമാനം വിജയം. 22 പേര്‍ക്ക് എഴുതിയ എല്ലാ വിഷയത്തിനും മുഴുവന്‍ എ പ്ലസ് ലഭിച്ചു.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 38 പേരാണ് പരീക്ഷ എഴുതിയത്. 30 പേർ വിജയിച്ചു. 78 ശതമാനമാണ് വിജയം.

പത്താം സ്ഥാനത്ത്

ഹയർ സെക്കൻഡറി ഫലത്തിൽ സംസ്ഥാനത്ത് പത്താം സ്ഥാനമാണ് ഇക്കുറി പത്തനംതിട്ടയ്ക്കുള്ളത്. കഴിഞ്ഞവർഷം 14 -ാം സ്ഥാനത്തായിരുന്നു. വിജയശതമാനം 76.59 ശതമാനമുണ്ടായിരുന്നു.

82 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 11249 വിദ്യാർത്ഥികളിൽ 8616 പേരാണ് കഴിഞ്ഞ തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ വിജയ ശതമാനം. 2022ൽ 75.91 ശതമാനമായിരുന്നു വിജയം.

വൊക്കേഷണൽ ഹയർ സെക്കൻഡറിയ്ക്ക് 65.05

ജില്ലയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 1628 പേരിൽ 1059 വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 68.48 ആയിരുന്നു വിജയ ശതമാനം.

എ പ്ലസുകാർ 932

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഇത്തവണ 932 പേരാണ്. 2023ൽ 808 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നത്. 2022ൽ 568 പേർക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

1200/ 1200 നേടി അഭിമാനമായി ഇവർ...

പത്തനംതിട്ട ഗവൺമെന്‍റ് സ്കൂളിൽ

പത്തനംതിട്ട: പ്ലസ് ടു സയൻസിന് 1200 മാർക്കും നേടിയ സനുഷ പത്തനംതിട്ട ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി. പ്രമാടം തെങ്ങുംകാവ് മല്ലശേരി വട്ടമംഗലത്ത് സുനോജിന്‍റെയും രഞ്ജിഷയുടെയും മകളായ സനുഷ തുടർ പഠനം സാന്പത്തിക ശാസ്ത്രത്തിൽ നടത്താനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ നീറ്റ് പരീക്ഷയോ മറ്റോ എഴുതാനും താത്പര്യപ്പെട്ടില്ല.

പത്താംക്ലാസുവരെ കോന്നി എസ്എൻ പബ്ലിക് സ്കൂളിലായിരുന്നു പഠനം. ട്യൂഷനില്ലാതെയായിരുന്നു പ്ലസ് ടു പഠനം. പത്തനംതിട്ട നഗരത്തിലെ സർക്കാർ സ്കൂളിൽ ഹയർ സെക്കൻഡറിയിൽ മെച്ചപ്പെട്ട നിലയിൽ ക്ലാസുകൾ ലഭിക്കുന്നുണ്ടെന്ന് സനുഷ പറഞ്ഞു. പ്രിൻസിപ്പൽ ശോഭ ആന്‍റോയുടെ നേതൃത്വത്തിൽ അധ്യാപകരുടെ കഠിനമായ പരിശ്രമത്തിലൂടെയുള്ള പ്രവർത്തനം സ്കൂളിനു മെച്ചമായിട്ടുണ്ട്.

അനുജൻ ഗൗതം സനോജ് കോന്നി എസ്എൻ പബ്ളിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. മാതാവ് രഞ്ജിഷ ജില്ലാ കോടതി ഉദ്യോഗസ്ഥയാണ്.

കാതോലിക്കേറ്റ് എച്ച്എസ്എസിൽ

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർഥിനി എസ്. ഐശ്വര്യയ്ക്കും 1200ൽ 1200 മാർക്ക്. ഹ്യൂമാനിറ്റീസിൽ ഇക്കുറി ജില്ലയിൽ മുഴുവൻ മാർക്കും നേടുന്ന ഏക വിദ്യാർഥിനിയും ഐശ്വര്യയാണ്.

ചെന്നീർക്കര ഊന്നുകൽ മലയിൽ പറമ്പിൽ വി.എസ്. ശിവപ്രസാദിന്‍റെയും സീമയുടെയും മകളാണ്. യുവജനോത്സവത്തിൽ സംസ്ഥാനതലത്തിൽ ഹിന്ദി ഹിന്ദി പ്രസംഗം, തമിഴ് പദ്യപാരായണം എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട് കഠിനാധ്വാനവും അധ്യാപകരുടെ പിന്തുണയുമാണ് തന്‍റെ വിജയത്തിന് പിന്നിലെന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു.

സിവിൽ സർവീസ് ലക്ഷ്യമായുണ്ട്. ചരിത്രത്തിൽ തുടർ പഠനം നടത്താനാഗ്രഹിക്കുന്ന ഐശ്വര്യക്ക് കോളജ് അധ്യാപികയാകാനും താത്പര്യമുണ്ട്. സ്കൂളിൽ പ്രഗൽഭ വ്യക്തികളുമായുള്ള അഭിമുഖങ്ങളും ചർച്ചകളും തന്‍റെ പഠനത്തിന് കൂടുതൽ സഹായകരമായിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

പൊതു വിദ്യാഭ്യാസ മേഖലയിലൂടെ ഹയർ സെക്കൻഡറി പഠനം കഴിഞ്ഞതോടെ സാമൂഹികമായ പല അറിവുകളും ജീവിതത്തിൽ നേടാനായി. കാതോലിക്കേറ്റ് സ്കൂളിൽ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിലിന്‍റെ നേതൃത്വത്തിൽ അധ്യാപകർ നൽകിയ പ്രോത്സാഹനത്തിനു പ്രത്യേക നന്ദിയുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

കലഞ്ഞൂർ ജിഎച്ച്എസ്എസിൽ

കലഞ്ഞൂർ: പ്ലസ്ടു സയൻസിന് മുഴുവൻ മാർക്കുമായി മൂത്തമകൾ ആർ. നന്ദാദേവി കലഞ്ഞൂരിലെ പൗർണമി വീട്ടിലേക്കുള്ള വരവ് ഇരട്ടിമധുരത്തിന്‍റെ സന്തോഷമാണ് ആ കുടുംബത്തിന് നൽകിയത്. തൊട്ടടുത്ത ദിവസങ്ങളിൽ എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങൾ വന്നപ്പോൾ കലഞ്ഞൂർ തുണ്ടിൽ (പൗർണമി) വീട്ടിൽ ആഹ്ലാദം ഇരട്ടിച്ചു.

കലഞ്ഞൂർ ഗവൺമെന്‍റ് എച്ച്എസ്എസിൽ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർഥിനിയായിരുന്ന നന്ദാദേവി 1200 മാർക്ക് നേടിയപ്പോൾ കഴിഞ്ഞദിവസം വന്ന എസ്എസ്എൽസി ഫലത്തിൽ സഹോദരൻ ആർ. ശിവേകിന് എല്ലാ വിഷയത്തിനും എ പ്ലസാണ്. മാതാപിതാക്കളായ എൻ.രാജേഷിനും ചിത്രാ രജേഷിനും മക്കളുടെ ഫലം ഇരട്ടി ആഹ്ലാദത്തിനു വക നൽകി.

വായന ഇഷ്ടപ്പെടുന്ന നന്ദാദേവി കൂട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങൾ തീർക്കുന്നത് നന്ദാദേവിയാണ്. നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് തിരിയാനാണ് ആഗ്രഹം. കലഞ്ഞൂർ സ്കൂളിൽനിന്നു പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അവിടെത്തന്നെ തുടർപഠനം നടത്തുകയായിരുന്നു.

അച്ഛൻ എൻ. രാജേഷ് കലഞ്ഞൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിലെ അസി. പ്രഫസറാണ്. അമ്മ ചിത്രരാജേഷ് വീട്ടമ്മയും. നന്ദാദേവിയുടെ സന്പൂർണ വിജയം അടക്കം 33 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുകളാണ് കലഞ്ഞൂർ ഹയർ സെക്കൻഡറി സ്കൂളിൽ ലഭിച്ചത്. എസ്എസ്എൽസിക്ക് 48 പേർക്കാണ് എ പ്ലസ് ലഭിച്ചത്.