യുവാക്കളുടെ വിളവിന് നൂറുമേനി
Tuesday, May 7, 2024 3:22 AM IST
കട്ടപ്പന: പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറുമേനി വിളവ് കൊയ്യുകയാണ് കാഞ്ചിയാറിലെ ഒരുകൂട്ടം യുവ കർഷകർ. കാഞ്ചിയാർ തൊപ്പിപ്പാളയിലാണ് 15 അംഗങ്ങളുള്ള യുവജന കാർഷിക കൂട്ടായ്മ കഴിഞ്ഞവർഷം കൃഷി ഇറക്കിയത്. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ആയിരം ടിഷ്യു കൾച്ചർ വാഴവിത്തുകളാണ് നട്ടത്.

മികച്ച പരിചരണത്തിലൂടെ നൂറു മെനി വിളവാണ് ഇക്കൊല്ലം ലഭ്യമായത്. കടുത്ത വേനലിൽ കാർഷികമേഖല എമ്പാടും തകർന്നപ്പോഴും കൂട്ടായ പരിചരണത്തിലൂടെയാണ് ഈ യുവകർഷകർ കൃഷിയെ പരിപാലിച്ചത്.

കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പിന് മുന്നോടിയായി നടന്ന യോഗം ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ തെക്കേൽ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍റ് ഓഫീസർ മനോജ്മോൻ അഗസ്റ്റിൻ ആദ്യ വിളവെടുപ്പ് നടത്തി.

കാഞ്ചിയാർ കൃഷി ഓഫീസർ ലിനറ്റ് ജോർജ്, കാർഷിക കൂട്ടായ്മ പ്രസിഡന്‍റ് ജയിംസ് ആയല്ലൂർ, സെക്രട്ടറി റിജോ ജോസഫ്, ട്രഷറർ ലവിൻ തോമസ് എന്നിവർ പ്രസംഗിച്ചു.