കൊടുങ്ങല്ലൂർ ദേശീയപാതയോരത്ത് ഭീമൻ കുഴികൾ; യാത്രക്കാർ ഭീതിയിൽ
Friday, May 10, 2024 1:08 AM IST
കൊടുങ്ങല്ലൂർ: നഗരത്തിലെ തിരക്കേറിയ ചന്തപുര ജംഗ്ഷനിൽ ബൈപ്പാസ് ആറുവരി പ്പാത നിർമാണത്തിന്‍റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റുവാൻ എന്ന പേരിൽ ഭീമൻ കുഴി ഉണ്ടാക്കി ഗതാഗതം അപകടകരമാക്കുകയും പൂർണമായി തടയുകയും ചെയ്ത കേന്ദ്രദേശീയ പാത അധികാരികളുടെയും കരാറുകാരുടെയും ധിക്കാരപരമായ നടപടിയിൽ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധിച്ചു.

നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ ചെയ്യേണ്ട പ്രാഥമികമായ ജാഗ്രത ബോർഡുകൾപോലും സ്ഥാപിക്കാതെയാണ് തിരക്കേറിയ ഈ ജംഗ്ഷനിൽ ആന വീണാൽ പോലും കാണാത്ത കുഴികൾ ഉണ്ടാക്കി നിർമാണപ്രവർത്തനം നടത്തുന്നത്. ഇതിനു മുൻപും മാസങ്ങളോളം ഈ ജംഗ്ഷനിൽ കുഴികൾ ഉണ്ടാക്കി മൂടാതെ ഇട്ടി രുന്നു.

കുഴിക്കുചുറ്റും സുരക്ഷിത കവചങ്ങളോ വേലിയോ നിർമിക്കാതെ നടത്തുന്ന ഈ നടപടിയിൽ സിപിഎം ഏരിയ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ കെ.ആർ. ജൈത്രൻ പ്രതിഷേധിച്ചു.
വഴി പൂർണമായും അടച്ച് ജനങ്ങൾക്കു നടന്നുപോകാൻ പോലും കഴിയാത്ത രീതിയിൽ നിർമാണം നടത്തുന്ന നടപടി അംഗീകരിക്കാൻ കഴി യില്ല.

വാഹനങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും സുരക്ഷിതമായി നടക്കാൻ കഴിയുന്ന രീതിയിൽ ആവശ്യമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എത്രയുംവേഗം പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ സംഘടി പ്പിച്ച് സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് കെ.ആർ. ജൈത്രൻ പറഞ്ഞു.