പറമ്പിക്കുളത്തു മൂന്ന് ആദിവാസി ഊരുകളിൽ കുടിവെള്ളമില്ലാതെ പരക്കംപാച്ചിൽ
Tuesday, May 7, 2024 1:55 AM IST
മുതലമട: പറമ്പിക്കുളം ആദിവാസി ഊരുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. സ്ത്രീകൾ ദീർഘദൂരം കാടുകളിൽ ചുറ്റി ഉറവകൾ കണ്ടെത്തി കുടങ്ങളിൽ വെള്ളം ശേഖരിച്ച് മടങ്ങുന്ന കാഴ്ച ദയനീയമാണ്.

തേക്കടി, അല്ലിമൂപ്പൻ കോളനി, ഒറവമ്പാടി കോളനികളിൽ 200 ൽപ്പരം കുടുംബങ്ങളാണുള്ളത്. മഴയില്ലാത്തതിനാലും, കൊടുംചൂടിലും കോളനിവാസികൾ ശുദ്ധജലത്തിനായി നെട്ടോട്ടം തുടങ്ങിയിരിക്കുകയാണ്.

ഉറവകൾ തേടി പോകുന്നതിനിടെ ആന, കാട്ടുപോത്ത് എന്നിവയുടെ മുന്നിൽ പെടാതെ വീട്ടിൽ തിരിച്ചെത്തുന്നത് അതിസാഹസമാണ്. ഈ പ്രദേശങ്ങളിലേക്ക് മുതലമടയിൽ നിന്നും ലോറി വെള്ളം എത്തിക്കുന്നതും പ്രായോഗികമല്ല. മുതലമട പഞ്ചായത്തിൽ 73 കോടി ചെലവിൽ ജലജീവൻ പദ്ധതികളിൽ നടപ്പിലാക്കിവരുന്നത് അശാസ്ത്രീയമാണെന്ന ജനങ്ങളുടെ പരാതിയും ശക്തമാണ്. നല്ലവെള്ളം ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് ജലജീവൻ മിഷൻ 73 കോടി അനുവദിച്ചത്.

എന്നാൽ ജലലഭ്യത കണക്കിലെടുക്കാതെയും ബന്ധപ്പെട്ട പഞ്ചായത്തിനെ അറിയിക്കാതെയുമാണ് ജലജീവൻ മിഷൻ പദ്ധതി നടത്തിവരുന്നത്.

2023 ഒക്ടോബറിൽ പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. എന്നാൽ പദ്ധതി പൂർത്തിയാവാത്തതിനാ ൽ ആറുമാസം സമയം നീട്ടികൊടുത്തിട്ടുണ്ട്. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് നിർമാണ കാലതാമസത്തിനു കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ഇക്കഴിഞ്ഞ ദിവസം മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് വിവര ശേഖരണം നടത്തിയിരുന്നു.
ജൂൺ 4 വരെ തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതിനാൽ ജലക്ഷാമ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തികളും നടത്താൻ കഴിയില്ലെന്ന് ജലജീവൻ മിഷൻ അധികൃതർ കൈമലർത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മുതലമട പഞ്ചായത്ത് ഭരണസമിതി ഒരു ടാങ്കർ ലോറി വാങ്ങാൻ കളക്ടർക്കും മറ്റും നൽകിയ നിവേദനം അവഗണിക്കപ്പെട്ട നിലയിലാണ്.

മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം അണക്കെട്ട് ഉള്ളത്. എന്നാൽ സംസ്ഥാനത്തേക്ക് വിതരണം ചെയ്യപ്പെടുന്ന കരാർ ജലം മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലേ ക്ക് വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട ജലസേചനവകുപ്പ് ചിറ്റമ്മനയം കൈ കൊള്ളുന്നതായും ആരോപണമുണ്ട്.