കുഴൽക്കിണർ നിർമാണത്തിനും ജലവിനിയോഗത്തിനുമുള്ള നിയന്ത്രണം ഒഴിവാക്കണമെന്നു കർഷകർ
Tuesday, May 7, 2024 1:55 AM IST
ചിറ്റൂർ: കുഴൽക്കിണർ നിർമാണത്തിനും ഈ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനും ഉള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നും പിൻവലിക്കണമെന്നും കർഷകർ. മറ്റൊരു നിവൃത്തിയും ഇല്ലാത്ത സാഹചര്യത്തിലാണ് ലക്ഷങ്ങൾ മുടക്കി കുഴൽ കിണർ നിർമിക്കുന്നതും ഭാഗ്യത്തിന് വെള്ളം കിട്ടിയാൽ കൃഷി ചെയ്യാൻ വെള്ളം ഉപയോഗിക്കുന്നതും.

500 അടി താഴ്ചയിൽ കുഴൽ കിണർ കുഴിക്കാൻ 70,000 രൂപ ചെലവു വരും. വെള്ളം കിട്ടിയാൽ അഞ്ച് എച്ച്പി മോട്ടോർ വെക്കാനും കിണറിന് ഉള്ളിൽ നിന്ന് വെള്ളം എടുക്കുന്ന പൈപ്പിനും പാനൽ ബോർഡ്, മോട്ടോർഷെഡ്, മറ്റു ചിലവുകൾക്കും രണ്ട് ലക്ഷത്തിന് ഉള്ളിൽ ചെലവ് വരുന്നുണ്ട്. ഇത്രയും പണം കടംവാങ്ങി കുഴൽകിണർ കുഴിച്ചാലും മൂന്ന് എച്ച്പി മോട്ടോർ വെക്കണമെന്നതാണ് വകുപ്പ് നിബന്ധന. മാത്രമല്ല പമ്പിൽ കൂടുതൽ വെള്ളം എടുക്കാതിരിക്കാൻ ഫ്ലോ കൺട്രോൾ വാൽവ് വെക്കണം.

വളരെ ആഴത്തിൽ നിന്ന് വെള്ളം വലിച്ചെടുക്കാൻ മൂന്ന് എച്ച്പി. മോട്ടോറിന് കഴിയാത്തതിനാൽ ജലലഭ്യതയിൽ കുറവുണ്ടാകും. ഇക്കാരണത്താൻ കൃഷി ചെയ്യണമെങ്കിൽ മൂന്നിരട്ടി സമയം മോട്ടോർ പ്രവർത്തിപ്പിക്കണം. കുടിവെള്ള കണക്ഷൻ വെള്ളം ദുരുപയോഗം തടയാൻ ഫ്ലോ കൺട്രോൾ വാൽവ് വെക്കുന്നത് പോലെ കൃഷിക്ക് വെക്കുന്നത് പ്രായോഗികമല്ല. കൃഷിനിലം ഉഴുതുമറിച്ച് നിരപ്പാക്കാനും രാസവളം ഉപയോഗിക്കാനും വെള്ളം ആവശ്യമാണ്.

ഇതിൽ കുറവ് വരുത്തിയാൽ കൃഷിപ്പണി നടത്താൻ കഴിയില്ല. ഭൂഗർഭജലനിരപ്പ് ഉയർത്താൻ കുളങ്ങളും മിനി ഡാമുകളും ആഴപ്പെടുത്തലും മഴക്കുഴി എടുക്കലും പുതിയ ഡാമുകൾ നിർമിച്ച് മഴക്കാലത്ത് കിട്ടുന്ന വെള്ളം സംഭരിക്കലുമാണ് ചെയ്യേണ്ടത്. അനാവശ്യമായി വെളളം കൃഷിക്ക് ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവില്ലെന്നും പുതിയ നിബന്ധനകൾ പുന:പരിശോധിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.