കാട്ടാന ആക്രമണം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം
Thursday, May 9, 2024 1:29 AM IST
പാലക്കാട്: കാട്ടാന ആക്രമണത്തിൽ മലന്പുഴ പനമരക്കാട് മാധ്യമപ്രവർത്തകൻ മരണപ്പെട്ട സാഹചര്യത്തിലും വാളയാർ റേഞ്ചിൽ കഞ്ചിക്കോട് റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി പിടിയാന ചരിഞ്ഞതുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ ആഭിമുഖ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേർന്നു.

കാട്ടാന ആക്രമണപ്രദേശങ്ങളിൽ നിലവിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ വാച്ചർമാർ സജീവമാണെന്ന് പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ് അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

മാധ്യമപ്രവർത്തകരുൾപ്പെടെ പൊതുജനങ്ങൾ വനമേഖലകളിൽ പ്രവേശിക്കുന്പോൾ ജാഗ്രത പാലിക്കണമെന്നും ആനകളിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

പരമാവധി നിയന്ത്രണപരിധി പാലിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ആനകളുടെ സാന്നിധ്യം കൂടിയിട്ടുള്ളതും തുടർച്ചയായി ആനകൾ അപകടത്തിൽപ്പെടുന്നതുമായ കൊട്ടേക്കാട് മുതൽ കഞ്ചിക്കോട് വരെയുള്ള ഭാഗത്ത് രാത്രികാലത്ത് ട്രെയിൻ വേഗത കുറയ്ക്കാൻ പാലക്കാട് വനം ഡിവിഷൻ വാളയാർ റേഞ്ചിൽ കഞ്ചിക്കോട് റെയിൽവേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പിലേയും റെയിൽവേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിട്ടുളളതായി ഡിഎഫ്ഒ അറിയിച്ചു.
നിലവിലുള്ള ട്രെയിൻ വേഗതയായ മണിക്കൂറിൽ 45 കിലോമീറ്റർ എന്നത് 35 ആയി കുറക്കാനാണ് തീരുമാനം. കഞ്ചിക്കോട് മുതൽ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറിൽ 45 എന്നത് തുടരും.

ഡിഎഫ്ഒ പാലക്കാടും സീനിയർ ഡിവിഷണൽ എൻജിനീയറും സംയുക്ത പരിശോധന നടത്തി റെയിൽവേ ട്രാക്കിന് സമീപം സൗരോർജവേലി നിർമിക്കാനും ധാരണയായി. ഈ പ്രദേശങ്ങളിൽ 4.60 കോടി രൂപ ചെലവിൽ 600 സൗരോർജ വിളക്കുകൾ സ്ഥാപിക്കാൻ റെയിൽവേ നടപടി സ്വീകരിക്കും.

വനംവകുപ്പും ബിഎസ്എൻഎല്ലും ചേർന്ന് എഐ കാമറകളുപയോഗിച്ച് ആനകളുടെ സഞ്ചാര വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

യോഗത്തിൽ പാലക്കാട് ആർഎഫ്ഒ മുഹമ്മദ് അലി, പാലക്കാട് തഹസിൽദാർ സി.എസ്. രാജേഷ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്‍റർ ഹസാഡ് അനലിസ്റ്റ് ലേഖ ചാക്കോ, ജൂണിയർ സൂപ്രണ്ട് എൻ.ജി. ഭരത്, സീനിയർ ക്ലർക്ക് വി. ധന്യ തുടങ്ങി യവർ പങ്കെടുത്തു.