പരുതൂരിന്‍റെ ദാഹമകറ്റാൻ കാഞ്ഞിരപ്പുഴ രക്ഷയായി
Thursday, May 9, 2024 1:29 AM IST
ഷൊർണൂർ: പരുതൂർ ശുദ്ധജലവിതരണ പദ്ധതിക്ക് കാഞ്ഞിരപ്പുഴ അണക്കെട്ട് തുണയായി. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളം പരുതൂരിന്‍റെ ദാഹശമനത്തിന് ആശ്വാസമാവും. ഏപ്രിൽ 26ന് കാഞ്ഞിരപ്പുഴയിൽനിന്ന് തൂതപ്പുഴയിലേക്ക്‌ തുറന്നുവിട്ട വെള്ളം 10 ദിവസമെടുത്താണ് പരുതൂരെത്തിയത്.

ഇതോടെയാണ് പദ്ധതിയിൽനിന്നുള്ള പമ്പിംഗ് പ്രതിസന്ധി മാറിയത്. പരുതൂർ ശുദ്ധജലവിതരണ പദ്ധതിയുടെ ഉറവിടത്തിൽ വെള്ളം കുറവായതിനാൽ മൂന്നുമാസം മുൻപ് തൂതപ്പുഴയുടെ കരിയന്നൂർഭാഗത്ത് തടയണ കെട്ടിയിരുന്നു.

ഇതിന്‍റെ ഒരു കിലോമീറ്റർ അകലെ തൂതപ്പുഴ ഭാരതപ്പുഴയിൽചേരുന്ന കൂട്ടക്കടവിൽ പണിയുന്ന റെഗുലേറ്ററിന്‍റെ ഷട്ടർ വെക്കാനുള്ള അടിത്തറയിൽ വെള്ളം ഉയർന്നുനിന്നതും ജലലഭ്യതയുണ്ടാക്കി.

എന്നാൽ, കടുത്ത വേനലിൽ ഗ്രാമങ്ങളിലെ കുളങ്ങളും കിണറുകളും വറ്റിയതും കുടിവെള്ളത്തിന്‍റെ ഉപയോഗം വർധിക്കുകയും ചെയ്തു.

വെള്ളമില്ലാതായതോടെ പരുതൂരിലെ കരുവാൻപടി കുഴൽകിണർ ശുദ്ധജലവിതരണപദ്ധതി പ്രവർത്തനരഹിതമാവുകയും ചെയ്തു. അവിടേക്കും പദ്ധതിയിൽനിന്ന് വെള്ളം ഇപ്പോൾ നൽകേണ്ടിവരുന്നുണ്ട്.

പരുതൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിൽ ടാങ്കർലോറികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ ടാങ്കറിൽ വെള്ളമെടുക്കുന്നതിനുള്ള സൗകര്യവും ജല അഥോറിറ്റി ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

നിത്യേന 10 തവണ ടാങ്കർ ഇവിടത്തെ പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് കൊണ്ടുപോകുന്നത്. 22 വർഷം മുമ്പ് കമ്മീഷൻ ചെയ്ത പരുതൂർ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നാണ് പള്ളിപ്പുറം, കുളമുക്ക്, കൊടിക്കുന്ന്, കുളമുക്ക്, പാലത്തറ, കരിയന്നൂർ, നാടപറമ്പ,് കാരമ്പത്തൂർ എന്നിവിടങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത്.

വേനൽമഴ നന്നായി ലഭിച്ചാലേ കുടിവെള്ളക്ഷാമം തീരൂ. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് ഇപ്പോൾ ജലസേചനത്തിന് വെള്ളം നൽകുന്നില്ല. കുടിവെള്ളത്തിനാണ് നൽകുന്നത്.