മലയോര മേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂർദ്മാതായ്ക്ക് ഇക്കുറിയും പൊൻതിളക്കം
Thursday, May 9, 2024 1:29 AM IST
മംഗലംഡാം: മലയോര മേഖലക്ക് അഭിമാനമായി മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറുമേനിയുടെ മിന്നും വിജയം. പരീക്ഷ എഴുതിയ 289 പേരും ഉപരി പഠന യോഗ്യത നേടി.

32 പേർക്ക് ഫുൾ എ പ്ലസുമുണ്ട്. 2021നു ശേഷം ഫുൾ എപ്ലസുക്കാരുടെ വർധനവും ഇക്കുറിയാണെന്ന പ്രത്യേകതയുമുണ്ട്.

ഒരു കുട്ടി ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്ന് സ്കൂളിന്‍റെ നൂറുമേനിയുടെ ഹാട്രിക് സ്വപ്നത്തിന് 2022 ൽ മങ്ങലേൽപ്പിച്ചിരുന്നു.

 എന്നാൽ അതിന്‍റെ ക്ഷീണം തീർത്ത് നൂറിൽ നൂറ് ആവർത്തിച്ച് മലയോരത്തെ ഈ അക്ഷരാലയം വർധിത ഉയിരോടെ വലിയ വിജയ യാത്ര തുടരുകയാണ്.

തിളക്കമാർന്ന വിജയത്തിനു പിന്നിൽ കൂട്ടായ പ്രവർത്തനഫലമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോം പറഞ്ഞു. സ്കൂളിന്‍റെ ആറ് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തി കുറിച്ച് 2020 ലാണ് ആദ്യമായി നൂറുമേനി കൊയ്തത്.

അതിനു പിന്നാലെ കുറവുകളെ മികവുകളാക്കി 2021 ലും വിജയഗാഥ തീർത്തു.
2019ൽ 98 ശതമാനമായിരുന്നു വിജയം. 2018ലും 2015ലും മൂന്ന് കുട്ടികളുടെ തോൽവിയിലാണ് നൂറുമേനി കൈവിട്ടത്.

മലയോര മേഖലയിലെ വളരെ പരിമിതമായ സൗകര്യങ്ങളുള്ള വീടുകളിൽ നിന്നും ആദിവാസി മേഖലയിൽ നിന്നുമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ഇതിനാൽ കൂട്ടായ പ്രയത്നങ്ങളുടെ ഫലങ്ങളുണ്ട് വിജയങ്ങൾക്കെല്ലാം പിന്നിൽ.
മലയോര മേഖലയുടെ അക്ഷരവെളിച്ചമായി ഉയർന്നു നിൽക്കുന്ന സ്കൂൾ വിജയ മികവുകളിൽ തിളങ്ങുമ്പോൾ സ്കൂൾ അധികൃതർക്കൊപ്പം നാട്ടുക്കാരും ഏറെ സന്തോഷത്തിലാണ്.