ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ അമേരിക്കൻ സ്വാദ്
മധുരം നല്കി മനസ് കീഴടക്കുക, ഒരു ജനതയുടെ ഹൃദയത്തിൽ ഇടംതേടുക, കുടുംബങ്ങളിൽ സ്ഥിരപരിചിതനാകുക - ’ബേക്കിഗ് മാന്ത്രികൻ’ വിജയ് ശർമയ്ക്കു മാത്രം സ്വന്തമായ വിജയമാണത്. അമേരിക്കയിൽ കുടിയേറിയ ഈ ഭാരതീയൻ വാഷിംഗ്ടണ്‍ ഡിസിയിലെ റിഡ്ജ് വെത്സിൽ അദ്ഭുതങ്ങൾചമയ്ക്കുന്നു. വിരലുകൾകൊണ്ടും മൂക്കുകൊണ്ടുമാണ് ഒരു നല്ല ബേക്കർ അതിശയം ചമയ്ക്കുന്നതെന്നു ശർമ പറയുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ വാർഷികത്തോടനുബന്ധിച്ചു വിജയ് ശർമ രൂപകല്പന നടത്തിയ ജന്മദിന കേക്ക് ഇതിനകം അമേരിക്കയിൽ വൻ ജനശ്രദ്ധ നേടി.

വിജയ് ശർമയുടെ ഉപഭോക്താക്കളിൽ നഴ്സറിക്കുട്ടികൾ മുതൽ പല വന്പന്മാരുമുണ്ട്. അംബാസഡർമാരും ഭരണത്തലവന്മാരും വരെ. ദേശീയ പതാകയുടെ മാതൃകയിലുള്ള 50 കിലോഗ്രാം തൂക്കമുള്ള കേക്കാണ് പ്രസിഡന്‍റ് വാങ്ങിയത്. അമേരിക്കയിലെ ആയിരത്തഞ്ഞൂറോളം വിഐപികൾ പങ്കെടുത്ത ഒരു വിരുന്നിലേക്ക് എണ്ണക്കിണറിന്‍റെ ആകൃതിയിൽ ശർമ വലിയൊരു കേക്ക് നിർമിച്ചു നൽകി.

ഇന്ത്യയിൽ പിതാവും അമ്മാവനുംകൂടി നടത്തിവന്നിരുന്ന ബിസിനസിൽ പതിമൂന്നു വയസു മുതൽ സഹായിച്ചുവരികയായിരുന്നു ഇദ്ദേഹം. പിന്നീട് ടോക്കിയോയിൽ ജോലിചെയ്യുന്ന ഒരു സ്നേഹിതന്‍റെകൂടെ അവിടെയെത്തി ബേക്കറി ബിസിനസ് ആരംഭിച്ചു. ഹിൽട്ടണ്‍ ഹോട്ടലിൽനിന്നും ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽനിന്നുമാണ് വിദേശിയർക്കിഷ്ടപ്പെട്ട പലഹാരസാധനങ്ങൾ ഉണ്ടാക്കുന്ന രീതി മനസിലാക്കുന്നത്. തുടർന്നു ലണ്ടനിലെ പിക്കാഡി ഹോട്ടലിലും കുറെനാൾ ജോലിനോക്കി. അമേരിക്കയിൽ വന്നശേഷം സ്വന്തമായി ഒരു സ്ഥാപനം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. താമസിയാതെ അവിടെ ബേക്കറി ആരംഭിച്ചു. വർഷത്തിൽ ഏകദേശം 8000 പാർട്ടികൾവരെ നടത്തിക്കൊടുക്കാൻ സാധിക്കുന്ന ഒരു സ്ഥാപനമായി അദ്ദേഹത്തിന്‍റെ ബേക്കറി വളർന്നു. ചില ദിവസങ്ങളിൽ 60 പാർട്ടികൾവരെ നടത്തിക്കൊടുക്കാറുണ്ടത്രേ.

ഉപഭോക്താക്കൾ നൽകുന്ന അഭിപ്രായങ്ങൾ ഫയലിൽ സൂക്ഷിച്ചുവയ്ക്കാനും ശർമ ശ്രദ്ധിക്കുന്നുണ്ട്. ഏറ്റവും മികച്ച ബേക്കറി ഉടമയ്ക്ക് വാഷിംഗ്ടണ്‍ ഏരിയ റീട്ടെയിൽ ബേക്കേഴ്സ് അസോസിയേഷൻ വർഷംതോറും നല്കിവരുന്ന അവാർഡ്, കാഴ്ചയിൽ വെള്ളക്കാരനെന്നു തോന്നിപ്പിക്കുന്ന ഭാരതീയനായ വിജയ് ശർമയാണ് തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നത്.

ജോർജ് മാത്യു പുതുപ്പള്ളി