സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് കേന്ദ്രം: സതീശൻ
സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് കേന്ദ്രം: സതീശൻ
Friday, June 20, 2025 1:59 AM IST
ചാലക്കുടി: സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്നതു നാഗ്പുരിലെ ആർഎസ്എസ് കേന്ദ്രമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചാലക്കുടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിലും പിന്നീടു നടന്ന തെരഞ്ഞെടുപ്പിലും സിപിഎം-ആർഎസ്എസ് ബന്ധമുണ്ടായിരുന്നു.

ഒരു ബന്ധവും ഇല്ലെങ്കിൽ ഇഎംഎസും ജ്യോതിബസുവും എൽ.കെ. അഡ്വാനിയും വാജ്പേയിയും രാജീവ്ഗാന്ധിക്കെതിരേ 89ൽ എന്തിനാണ് പ്രചാരണം നടത്തിയത്? 89ൽ ജനതാ പാർട്ടിയല്ല ബിജെപിയാണ്. 84ൽ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ വളർത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കാൻ ഇടതുപക്ഷം കൂട്ടുനിന്നിട്ടുണ്ട്.


സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവച്ചത്, സാമ്രാജ്യത്വ മനോഭാവവും പാരാമിലിട്ടറി ഫോഴ്സുമായ ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ്.

കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ബിജെപിയുമായി കൂട്ടുകൂടിയത് ഒടുക്കത്തെ പോക്കാണെന്നാണ് മൊഹിത് സെൻ പറഞ്ഞത്. രണ്ടുകാലിൽ എഴുന്നേറ്റുനിൽക്കാൻ കഴിയാത്ത പാർട്ടികളായി സിപിഐയും സിപിഎമ്മും മാറിയെന്നും സതീശൻ പറഞ്ഞു.

പതിനയ്യായിരം വോട്ടിനും മീതെയുള്ള ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് നിലന്പൂരിൽ തെരഞ്ഞെടുക്കപ്പെടുമെന്നും സ്വതന്ത്ര സ്ഥാനാർഥി യുഡിഎഫിനെ ബാധിക്കില്ലെന്നും സതീശൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.