സീറോമലബാർ സഭാ ദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും നാളെ
സീറോമലബാർ സഭാ ദിനാഘോഷവും  ദുക്റാന തിരുനാൾ ആചരണവും നാളെ
Wednesday, July 2, 2025 1:00 AM IST
കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ സ്മരണ ആചരിക്കുന്ന നാളെ സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും.

രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. 11 ന് പൊതുസമ്മേളനം. സഭാംഗവും ഹൃദ്രോഗ ചികിൽസാ വിദഗ്ധനുമായ പത്മഭൂഷൺ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിക്കും.

സീറോമലബാർ സഭ 2026 സമുദായ ശക്തീകരണവർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ സമുദായശക്തീകരണ കർമപദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കും. സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദിക, അല്മായ, സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും.


മാർത്തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്‍റെ ഓർമയും സാമുദായിക ഐക്യബോധത്തിന്‍റെ ആവിഷ്കാരവുമായ ദുക്റാന തിരുനാളിന്‍റെയും സഭാദിനാഘോഷത്തിന്‍റെയും ഒരുക്കങ്ങൾ പൂർത്തിയായെന്നു പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.