ഭൂമാഫിയകള്‍ ടൂറിസം മേഖലകളില്‍ വ്യാപകമായി കുഴല്‍ കിണറുകള്‍ കുഴിക്കുന്നതായി ആക്ഷേപം
Wednesday, May 8, 2024 5:27 AM IST
നിലമ്പൂര്‍: ടൂറിസം മേഖലകളില്‍ വ്യാപകമായി കുഴല്‍ കിണര്‍ നിര്‍മാണവും കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മാണവും സജീവം. ജിയോളജി, റവന്യു വകുപ്പുകള്‍ മൗനത്തില്‍.

എത്ര റിസോര്‍ട്ടുകള്‍ ഉണ്ടെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ പഞ്ചായത്ത് അധികൃതരും. കുഴല്‍ കിണറുകള്‍ വ്യാപകമായതോടെ തോടുകളും നീരുറവകളും വറ്റിവരണ്ടു. വേനല്‍ കടുക്കുകയും മലയോര മേഖലകളില്‍ അടക്കം വ്യാപകമായി കുഴല്‍ കിണറുകള്‍ കുഴിക്കുന്നതും ജലക്ഷാമം രൂക്ഷമാക്കുകയാണ്.

ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് റിസോര്‍ട്ട് ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു മാനദണ്ഡവും പാലിക്കാതെ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. ഇതോടെ മുമ്പെങ്ങുമില്ലാത്ത വിധം ജല സ്രോതസുകള്‍ വറ്റിവരണ്ട് ജലക്ഷാമം നേരിടുന്നു. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. ജലം വ്യാപകമായി താഴ്ന്നതോടെ നേന്ത്രവാഴകള്‍ കരിഞ്ഞു വീണുതുടങ്ങി.

നീന്തല്‍കുളങ്ങള്‍ ഒരുക്കുന്നതിനാണ് ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളില്‍ റിസോര്‍ട്ട് ഉടമകള്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത്. കടുത്ത വേനലിലും വെള്ളം ലഭിച്ചിരുന്ന ജലാശയങ്ങള്‍ ഇപ്പോള്‍ ഇല്ലാതായി. കുന്നിടിച്ച് റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയും കുഴല്‍ കിണറുകള്‍ സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ലെന്ന ഭാവത്തിലാണ് റവന്യു വകുപ്പും ജിയോളജി വകുപ്പും.

ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും ഇവരാരും തയാറാകുന്നുമില്ല. കുന്നായി കിടക്കുന്ന സ്ഥലങ്ങള്‍ വാങ്ങിയ ശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് കുന്നിടിച്ച് നിരത്തി റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്. 2018 ല്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശം കൂടിയാണിത്. വ്യാപകമായി കുന്നിടിച്ച് നിരത്തുന്നതിനാല്‍ മഴക്കാലം ശക്തമായാല്‍ ഏതു സമയവും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്.

ചാലിയാര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശമാണ് വെണ്ണേക്കോട് മുതല്‍ വാളംതോട് വരെയുള്ള ഭാഗങ്ങള്‍. ഈ ഭാഗത്താണ് പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന കുടുതല്‍ പ്രവൃത്തികള്‍ നടക്കുന്നത്. ടൂറിസത്തിന്‍റെ മറവില്‍ വലിയ തോതില്‍ കുന്നിടിച്ച് നിരത്തുകയാണ് ഭൂമാഫിയകള്‍.

ഓരോ ദിവസവും റിസോര്‍ട്ടുകള്‍ ഉയരുകയും വിനോദ സഞ്ചാരികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഓരോ റിസോര്‍ട്ടിലും മുറികള്‍ ഒരുക്കി ഉയര്‍ന്ന് ഫീസ് വാടക ഇനത്തില്‍ വാങ്ങുമ്പോഴും ഇതു സംബന്ധിച്ച യാതൊരു കണക്കും അധികൃതരുടെ കൈയിലില്ലെന്നാണ് വിരോധാഭാസം. പഞ്ചായത്തിന് റിസോര്‍ട്ടിലെ മുറികളുടെ വാടക ഇനത്തില്‍ ലഭിക്കേണ്ട വലിയ തോതിലുള്ള നികുതി വരുമാനമാണ് നഷ്ടമായികൊണ്ടിരിക്കുന്നത്.