എടക്കര ബൈപാസ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ
Wednesday, May 8, 2024 5:27 AM IST
എടക്കര: എടക്കര ബൈപാസ് നിര്‍മാണം മൂന്നു മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ബൈപാസ് നിര്‍മാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ പ്രതിസന്ധി ഇല്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. കലാസാഗറില്‍ നിന്നാരംഭിച്ച് മേനോന്‍പൊട്ടി കാറ്റാടി പുന്നപ്പുഴയോട് ചേര്‍ന്നു പോകുന്ന മൂത്തേടം പഞ്ചായത്തിലേക്കുള്ള മലയോര ഹൈവേയില്‍ ചേരുന്നതാണ് എടക്കര ബൈപാസ്.

സംസ്ഥാന സര്‍ക്കാര്‍ നാല് കോടി 40 ലക്ഷം രൂപ ഒന്നാം ഘട്ടത്തിനും രണ്ടു കോടി രൂപ രണ്ടാം ഘട്ടത്തിനുമായാണ് ഫണ്ട് അനുവദിച്ചത്. ബൈപാസ് കടന്നുപോകുന്ന സ്ഥലത്ത് രണ്ടു ചെറിയ പാലങ്ങള്‍ ഇതിനകം നിര്‍മിച്ചു. മറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുകയണ്.

ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ എടക്കര ടൗണ്‍ നേരിടുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.