മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമ നടപടിക്ക്
Wednesday, May 8, 2024 5:27 AM IST
വണ്ടൂര്‍: വണ്ടൂര്‍ അത്താണിക്കലിലെ ബീവറേജ് ഔട്ട് ലെറ്റ് ജനവാസ മേഖലയില്‍ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇവിടെ ബിവറേജ് ഔട്ട് ലെറ്റ് തുറന്നു പ്രവര്‍ത്തിച്ചത്.

അന്നു മുതല്‍ അക്രമ സംഭവങ്ങള്‍ പതിവായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുന്നത്.അടുത്ത ആഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വണ്ടൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇ.കെ. അഫ് ലഹ് പറഞ്ഞു. നാട്ടുകാരോ ജനപ്രതിനിധികളോ അറിയാതെയാണ് കേന്ദ്രം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് അത്താണിക്കയിലെ ബീവറേജ് ഔട്ട് ലെറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ലാത്തി ചാര്‍ജിലാണ് കലാശിച്ചത്. അന്ന് 18 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ബീവറേജ് ഔട്ട് ലെറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടവും പരിസരവും ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ മദ്യം വാങ്ങിയാല്‍ പിന്നെ കഴിക്കാന്‍ ഇടം തെരയേണ്ടതില്ല.

സമാനരീതിയില്‍ മദ്യം വാങ്ങിയ പലരും തൊട്ടടുത്ത റബര്‍ തോട്ടത്തിലിരുന്ന് മദ്യപിച്ച് ശേഷം പരിസരത്ത് തന്നെ അന്തിയുറങ്ങുന്നതാണ് നാട്ടുകാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. രാത്രിയായാല്‍ പ്രദേശത്ത് അക്രമ സംഭവങ്ങളും പതിവാണ്.