പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കാരം : ടെസ്റ്റും ലേണേഴ്സും ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ്
Friday, May 3, 2024 6:25 AM IST
ഡ്രൈവിംഗ് ലൈസൻസിനായി ആളുകൾ കർണാടകയിലേക്ക്

സുൽത്താൻ ബത്തേരി: പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കാരം ജനദ്രോഹപരവും ഡ്രൈവിംഗ് സ്കൂൾ മേഖലയെ ഇല്ലാതാക്കി കോർപറേറ്റ് വത്കരിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ച് ഓണേഴ്സ് സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ച് പ്രതിഷേധിക്കുകയും കരിദിനമാചരിക്കുകയും ചെയ്തു.

പുതിയ പരിഷ്ക്കാരമനുസരിച്ച് റോഡ് ടെസ്റ്റിന് ശേഷമാണ് എച്ചും എട്ടുമെല്ലാം എടുക്കേണ്ടത്. ഒരു എംവിഐ 60 പേർക്കായിരുന്നു ടെസ്റ്റ് നടത്തിയിരുന്നത്. രണ്ട് പേരെ വച്ച് 120 പേർക്ക് വരെ ടെസ്റ്റ് നടത്തിവന്നിരുന്നു. അതാണിപ്പോൾ 30 പേരിലേക്ക് മാറിയത്.

മുപ്പതിൽ ഇരുപതെണ്ണം പുതിയതും പത്തെണ്ണം ആദ്യ ചാൻസുകളിൽ പരാജയപ്പെട്ടവർക്കുമാണ്. നേരത്തെ ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ചാൽ ഏഴ് ദിവസം കൊണ്ട് തിയതി കിട്ടുകയും ഒരുമാസം കൊണ്ട് ലേണേഴ്സ് ടെസ്റ്റ് നടത്തുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അപേക്ഷിച്ച് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഫെബ്രുവരി 21 -ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറിനെതിരേ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. ഇതിനുള്ള വാദം കഴിഞ്ഞ മുപ്പതിന് വച്ചത് ഈ മാസം എട്ടിലേക്ക് മാറ്റിവച്ചു. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്ത് നിൽക്കാൻ പോലും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകാതെയാണ് പുതിയ നിയമം ഇന്നലെ മുതൽ നടപ്പിലാക്കാൻ തയാറായത്.

പുതിയ പരിഷ്ക്കാരം നടപ്പിൽ വരുന്നതോടെ ലൈസൻസെടുക്കാനായി വരുന്നവരെയും ഡ്രൈവിംഗ് സ്കൂളുകരെയും ഒരെപോലെ ദ്രോഹിക്കുന്ന നടപടിയാണെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് പറയുന്നത്. ലൈസൻസിനുള്ള നിബന്ധനകൾക്ക് ഏർപ്പെടുത്തുന്ന അനാവശ്യ കടന്പകളും പരിഷ്ക്കരണത്തിലെ അപാകതകളും ആളുകളെ ലൈസൻസ് എടുക്കാൻ അയൽ സംസ്ഥാനത്തെ ആശ്രയിക്കാൻ ഇടയാക്കും.

ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് വന്നതോടെ തന്നെ ലൈസൻസിനായി നിരവധി പേരാണ് കർണാടകയിൽ അപേക്ഷ നൽകിയത്. കേരളത്തിലേതു പോലുള്ള ഫീസോ മറ്റ് ഡ്രൈവിംഗ് കടന്പകളോ ഇല്ലെന്നാണ് കർണാടകയിൽ ലൈസൻസിന് അപേക്ഷിച്ചവർ പറയുന്നത്. ലൈസൻസിനായി ആളുകൾ കർണാടകയിലേക്ക് ചേക്കേറുന്നത് സംസ്ഥാനത്തിന്‍റെ വരുമാനത്തിലും കുറവ് വരുത്തും.

സുൽത്താൻ ബത്തേരി ജോയിന്‍റ് ആർടിഒ ഓഫീസിന്‍റെ കീഴിൽ ഇന്നലെ ഉദ്യോഗസ്ഥർ ഡ്രൈവിംഗ് ടെസ്റ്റ് ഗൗണ്ടിൽ എത്തിയെങ്കിലും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രഖ്യാപിച്ച കരിദിനവുംപ്രതിഷേധവും കാരണം ആരും തന്നെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയിരുന്നില്ല. ആർടിഒ ഉദ്യോഗസ്ഥർ വാഹന പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുകയായിരുന്നു.

ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി സുൽത്താൻ ബത്തേരിയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്‍റ് എൻ.എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. രാജീവ്, ബിനുരാജ്, ഷാജി, ഗോപി, സാബു എന്നിവർ പ്രസംഗിച്ചു.