പീഡാസഹന സ്മരണയിൽ ഇന്നു ദുഃഖവെള്ളി
Friday, March 29, 2024 2:41 AM IST
പത്തനംതിട്ട: ക്രിസ്തുവിന്‍റെ പീഡാസഹനത്തെയും കുരിശുമരണത്തെയും സ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർഥനകൾ. രാവിലെ കുരിശിന്‍റെ വഴിയോടെയാണ് പ്രാർഥനകൾ ആരംഭിക്കുന്നത്. ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രാർഥനകളാണ് ദുഃഖവെള്ളിയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ളത്.

കുരിശു വഹിച്ചുകൊണ്ടുള്ള യാത്ര 14 കേന്ദ്രങ്ങളിൽ മുട്ടിന്മേൽ നിന്ന് പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ടുള്ളതായിരിക്കും. പ്രധാന ടൗണുകളിൽ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്‍റെ വഴി ക്രമീകരിച്ചിട്ടുണ്ട്.

ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശ് കുന്പിടീലും കബറടക്ക ശുശ്രൂഷയും ഉണ്ടാകും. നേർച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിക്കുന്നത്. നാളെ ദുഃഖശനിയോടനുബന്ധിച്ച പ്രത്യേക പ്രാർഥനകളും പുത്തൻ തീ, വെള്ളം എന്നിവയുടെ വെഞ്ചരിപ്പും ദേവാലയങ്ങളിൽ നടക്കും. ഉയിർപ്പ് ശുശ്രൂഷകൾക്ക് നാളെ രാത്രി തുടക്കമാകും.

അടൂർ തിരുഹൃദയ പള്ളിയിൽ കർദിനാൾ കാർമികനാകും

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകൾ ഇന്നു രാവിലെ ആരംഭിക്കും.

തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തിരുവൻവണ്ടൂർ സെന്‍റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിക്കും

പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കാട്ടൂർ സെന്‍റ് ആൽബർട്ട് മലങ്കര കത്തോലിക്കാ പള്ളിയിലും രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റം സീതത്തോട് സെന്‍റ് മേരീസ് പള്ളിയിലും ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

പരുമല സെമിനാരി ദേവാലയത്തിൽ ഗീവർഗീസ് മാർ ബർണബാസ്, വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കുരന്പാല സെന്‍റ് തോമസ് പള്ളിയിൽ ജോഷ്വാ മാർ നിക്കോദിമോസ്, കൂർത്തമല സെന്‍റ് മേരീസ് പള്ളിയിൽ കുര്യാക്കോസ് മാർ ക്ലീമിസ്, തുന്പമൺ നോർത്ത് കാദീശ്ത്താ പള്ളിയിൽ ഗീവർഗീസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാർ ശുശ്രൂഷകളിൽ മുഖ്യകാർമികരാകും.

പത്തനംതിട്ടയിലും അടൂരിലും സംയുക്ത കുരിശിന്‍റെ വഴി

പത്തനംതിട്ട: പത്തംതിട്ടയിലെ വിവിധ കത്തോലിക്കാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലുള്ള കുരിശിന്‍റെ വഴി ഇന്നു രാവിലെ 6.45ന് മേരിമാതാ ഫൊറോന ദേവാലയത്തിൽ നിന്നാരംഭിക്കും. ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകും. പത്തനംതിട്ട ടൗണിലൂടെയാണ് കുരിശിന്‍റെ വഴി. പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിലെത്തും.

അടൂരിൽ

അടൂരിലെ - സീറോ മലങ്കര, സീറോ മലബാർ, ലത്തീൻ കത്തോലിക്കാ സഭകൾ സംയുക്തമായി ഇന്നു രാവിലെ കുരിശിന്‍റെ വഴി നടത്തും.

പീലാത്തോസിന്‍റെ ഭവനം മുതൽ ഗാഗുൽത്താമല വരെ അനുഭവിച്ച കുരിശിന്‍റെ വഴിയുടെയും, പീഡാനുഭവങ്ങളുടെയും ഓർമ പുതുക്കിക്കൊണ്ടും കുരിശിനെ ധ്യാനിച്ചും നടക്കുന്ന കുരിശിന്‍റെ വഴിയിൽ 14 കേന്ദ്രങ്ങളിൽ വിശ്വാസികൾ മുട്ടിന്മേൽ നിന്നു പ്രാർഥിക്കും.

കരുവാറ്റ മാർ സ്ലീവാ കത്തോലിക്കാ ദേവാലയത്തിൽ നിന്ന് ഇന്നു രാവിലെ 6.30 ന് കുരിശിന്‍റെ വഴി ആരംഭിക്കും.സെന്‍റ് ജോൺ ഓഫ് ദി ക്രോസ് ലത്തീൻ കത്തോലിക്കാ ദേവാലയത്തിലെത്തുന്പോൾ ഫാ. ജോസഫ് പാംബ്ലാനി പീഢാനുഭവ സന്ദേശം നൽകും. അടൂർ സെൻട്രൽ ജംഗ്ഷനിലൂടെ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സമാപിക്കും.

തട്ടയിൽ പള്ളിയിൽ

തട്ടയിൽ: സെന്‍റ് ആന്‍റണീസ് മലങ്കര കത്തോലി്കാ ദേവാലയത്തിൽ ദുഃഖവെള്ളി ശുശ്രൂഷയോടനുബന്ധിച്ച് ഇന്നു രാവിലെ പോത്രാട് കുരിശിങ്കൽ നിന്നും കുരിശിന്‍റെ വഴി നടത്തും. വികാരി ഫാ. കുര്യാക്കോസ് കൂത്തനേത്ത് നേതൃത്വം നൽകും. ദേവാലയത്തിൽ പ്രത്യേക പ്രാർഥനകളും രാത്രി ഏഴുമുതൽ സന്ധ്യാനമസ്കാരത്തേ തുടർന്ന് എംസിവൈഎം നേതൃത്വത്തിൽ സങ്കീർത്തന വായനയും ഉണ്ടാകും.

കണ്ണംപള്ളി പള്ളിയിൽ

റാന്നി: കണ്ണംപള്ളി സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയിൽ ദുഃഖവെള്ളി തിരുക്കർമങ്ങൾ ഇന്നു രാവിലെ 8.30 ന് ആരംഭിക്കും. കൂപ്പിലെ സെന്‍് തോമസ് കുരിശു പള്ളിയിൽ നിന്നും ദേവാലയത്തിലേക്ക് വിശുദ്ധ കുരിശിന്‍റെ വഴി.

തുടർന്ന് തിരുക്കർമങ്ങളും നേർച്ചക്കഞ്ഞിയും. ദുഃഖ ശനിയിലെ ശുശ്രൂഷകൾ രാവിലെ ഏഴിന് ആരംഭിക്കും. ഈസ്റ്റർ തിരുക്കർമങ്ങൾ ഞായറാഴ്ച പുലർച്ചെ മൂന്നിനും രണ്ടാമത്തെ കുർബാന രാവിലെ ഏഴിനും നടക്കും. വികാരി ഫാ. പീറ്റർ കിഴക്കേൽ നേതൃത്വം നൽകും.