ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽനിന്ന് ഒഴിവാക്കണം: ചിറ്റയം ഗോപകുമാർ
Friday, March 29, 2024 2:56 AM IST
പന്തളം: രാജ്യത്തിന്‍റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം തട്ട പടിഞ്ഞാറ് മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഫാസിസത്തിന്‍റെ മറ്റൊരു പതിപ്പാണ് രാജ്യത്ത് നടമാടുന്നത്. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നടപടികൾ രാജ്യത്ത് നടക്കുന്നു. ഈ അവസരത്തിൽ ബിജെപിയെ പുറത്താക്കി നാടിന്‍റെ മതേതര മൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിന് ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

മേഖലാ ഇലക്ഷൻ കമ്മറ്റി പ്രസിഡന്‍റ് ശ്യാം പെരുമ്പുളിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം ഡാനിയൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, സിപിഐ മണ്ഡലം സെക്രട്ടറി ജി. ബൈജു, കെ. രാകേഷ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എം. മധു തുടങ്ങിയവർ പ്രസംഗിച്ചു.