ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട ക്രെയിന്‍ റോഡരികില്‍നിന്നു മാറ്റാന്‍ നടപടിയില്ല
Saturday, May 4, 2024 7:27 AM IST
കുറുപ്പന്തറ: അപകടത്തില്‍പ്പെട്ട ക്രെയിന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും റോഡരികില്‍നിന്നു മാറ്റാന്‍ നടപടിയില്ല. വാഹനത്തിരക്കേറിയ റോഡില്‍ ട്രെയിന്‍ കിടക്കുന്നത് അപകടഭീഷണിയായി.
കോട്ടയം - എറണാകുളം റോഡില്‍ കുറുപ്പന്തറ ജംഗ്ഷനിലെ മാഞ്ഞൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള വളവിലാണ് രണ്ടാഴ്ച്ചയിലധികമായി ക്രെയിന്‍ കിടക്കുന്നത്.

വില്ലേജ് ഓഫീസിന് എതിര്‍വശത്ത് രണ്ടാഴ്ച മുമ്പാണ് ക്രെയിന്‍ മറിഞ്ഞത്. അപകടത്തിനുശേഷം ക്രെയിന്‍ റോഡരികില്‍തന്നെ ഇട്ടിരിക്കുകയാണ്. പ്രധാന റോഡില്‍ കുറുപ്പന്തറ വില്ലേജ് ഓഫീസിന് സമീപമുള്ള അപകടവളവിലാണ് ക്രെയിന്‍ കിടക്കുന്നത്. അപകടമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും റോഡരികില്‍നിന്നു ക്രെയിന്‍ മാറ്റുവാന്‍ ഉടമസ്ഥന്‍ തയാറായിട്ടില്ല.

നിരന്തരം അപകടം സംഭവിക്കുന്ന വളവില്‍ ക്രെയിന്‍ കിടക്കുന്നത് മറ്റു വാഹനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ക്രെയിനിന്‍റെ പുറകുവശത്തെ ടയര്‍ റോഡിലേക്കു കയറിയാണ് നില്‍ക്കുന്നത്. രാത്രി സമയങ്ങളിലാണ് അപകടഭീഷണി കൂടുതലുള്ളത്. സന്ധ്യമയങ്ങിയാല്‍ ഈ ഭാഗത്ത് ഇരുട്ടാണ്. ഇതുവഴി സഞ്ചരിക്കുന്ന മറ്റു വാഹനങ്ങള്‍ക്ക് പെട്ടെന്ന് ക്രെയിന്‍ കാണുവാന്‍ സാധിക്കാത്തത് അപകടങ്ങള്‍ക്ക് വഴി തെളിക്കും. അപകട മുന്നറിയിപ്പ് സംവിധാനം ക്രെയിന് ഇരുവശത്തും വച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് കാണില്ല.

ക്രെയിന്‍ എത്രയും വേഗം റോഡരികില്‍നിന്നും മാറ്റി റോഡിലെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.