കരുണയും കരുതലും ജീവിതത്തിന്‍റെ ഭാഗമാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Monday, April 29, 2024 3:26 AM IST
മൂലമറ്റം: സുവിശേഷമൂല്യങ്ങളിൽ മുറുകെപ്പിടിച്ച് കരുണയും കരുതലുമുള്ള ജീവിതം നയിക്കണമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. മൂലമറ്റം സെന്‍റ് ജോർജ് ഫൊറോന പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂബിലി മാനസാന്തരത്തിന്‍റെ ഫലം പുറപ്പെടുവിക്കാനുള്ള അവസരമാണെന്നും അത് ജീവിതത്തിന് ഉണർത്തുപാട്ടായി മാറണമെന്നും ബിഷപ് പറഞ്ഞു.

സ്വാതന്ത്ര്യപ്രാപ്തിക്കു മുന്നേ പൂർവികരുടെ മനസിലുണ്ടായിരുന്ന വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് മൂലമറ്റം സെന്‍റ് ജോർജ് ദേവാലയമെന്നും ആധ്യാത്മിക പുരോഗതിക്കൊപ്പം ഭൗതികപുരോഗതിക്കും സഭ മുന്നിട്ടിറങ്ങിയെന്നും ചടങ്ങിൽ മുഖ്യ സന്ദേശം നൽകിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

വികാരി ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. വിനോദ് പ്രസംഗിച്ചു. ഫാ. തോമസ് താന്നിമലയിൽ സ്വാഗതവും ജൂബിലി കണ്‍വീനർ അജിൽ പനച്ചിക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാസന്ധ്യ അരങ്ങേറി.