സഞ്ചാരികളുടെ മനംകവർന്ന് തലയെടുപ്പോടെ പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം
Monday, April 29, 2024 3:36 AM IST
ചെറുതോണി: സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചകളുമായി ജില്ലാ ആസ്ഥാനത്തെ പാൽക്കുളം മേട്. ജില്ലയുടെ ടൂറിസം മാപ്പിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഈ സ്ഥലത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് അന്യജില്ലക്കാർക്കും പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾക്കും കൂടുതൽ അറിവൊന്നുമില്ല.

ചെറുതോണിയിൽനിന്ന് 12 കിലോമീറ്ററാണ് പാൽക്കുളംമേട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള ദൂരം. കിലോമീറ്ററുകളോളം നീളത്തിലും വീതിയിലും വിസ്തൃതിയിലുമുള്ള പച്ചപ്പു നിറഞ്ഞ ആകർഷണീയമായതാണ് ഈ വ്യൂ പോയിന്‍റ്.

വാഴത്തോപ്പ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ഇവിടം നൂറു കണക്കിന് അപൂർ ഔഷധസസ്യങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ്.

എത്ര കടുത്ത വേനലിലും കൂടുതൽ ജലസാന്നിധ്യമുള്ളത് ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് 3,125 അടി ഉയരമുണ്ട് ഈ മലയ്ക്ക്. ഇവിടെ വേനൽക്കാലത്തു പോലും കോടമഞ്ഞിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

തെളിഞ്ഞ കാലാവസ്ഥയിൽ ഇവിടെനിന്നു നോക്കിയാൽ കൊച്ചി തുറമുഖം, ചെറുതോണി അണക്കെട്ട്, മൂന്നാർ, പള്ളിവാസൽ ജലവൈദ്യുത പദ്ധതിയും താഴ്ഭാഗത്തായുള്ള നിരവധി ഗ്രാമ, നഗര പ്രദേശങ്ങളും വ്യക്തമായി കാണാനാവും.

റവന്യൂ ഉടമസ്ഥതയിലുള്ള ഈ പ്രദേശത്ത് പല സ്ഥലങ്ങളിലായി ചെറിയതും ഇടതൂർന്നതുമായ വനമേഖലകളും കാണാം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഏറുമാടങ്ങൾ പ്രത്യേക കാഴ്ചയാണ്.
ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ മധ്യഭാഗത്തായുള്ള നീണ്ട ഗുഹ സഞ്ചാരികളിൽ ഏറെ കൗതുകമുണർത്തുന്നു. കേരളത്തിലെ വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ചെറുപുളിപ്പും മധുരവുമുള്ള ഭഷ്യയോഗ്യമായ കാട്ടുമുന്തിരി ഇവിടെ ധാരാളമുണ്ട് .

അന്പതോളം ആനകളും മറ്റു വന്യജീവികളും ഇവിടെയുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. ഈ സ്ഥലത്തേക്കുള്ള വഴികൾ ഒന്നും പൂർണ ഗതാഗതയോഗ്യമല്ലാത്തതിനാൽ കുട്ടികളും കുടുംബവുമായി ഇവിടെ എത്തിച്ചേരൽ ബുദ്ധിമുട്ടാണ്.

ഓഫ്‌ റോഡ് ഡ്രെെവിംഗിലും ട്രക്കിംഗിലും താത്പര്യമുള്ള യുവാക്കളാണ് കൂടുതലായി ഇവിടേക്ക് എത്തുന്നത്. നിരവധി ഹെയർപിൻ വളവുകൾ താണ്ടി വേണം ഇവിടേക്കെത്താൻ. എറണാകുളത്തുനിന്നെത്തുന്നവർക്ക് കോതമംഗലം-ചുരുളി വഴിയും കട്ടപ്പന, തൊടുപുഴ ഭാഗത്തുനിന്നെത്തുന്നവർക്ക് ചെറുതോണി- മണിയാറൻകുടി വഴിയും അശോക കവല - മുളകുവള്ളി വഴിയും ഇവിടെ എത്താം.

ചെറുതോണി ഡാമിനു സമീപമുള്ള ഹിൽവ്യൂ പാർക്കിൽനിന്നു നോക്കിയാൽ തലയെടുപ്പോടെ നിൽക്കുന്ന പാൽക്കുളം മേടിന്‍റെ കാഴ്ച ഏറെ സുന്ദരമാണ്. മുൻപ് വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് വേലി കെട്ടിയിരുന്നെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ വേലി പൊളിച്ച് കളഞ്ഞിരുന്നു. തുടർന്നു സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നു.

മിനി വാഗമൺ എന്നറിയപ്പെടുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരുന്നതിനു കൂടുതൽ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.