ഹൈറേഞ്ചിൽ ജലക്ഷാമം രൂക്ഷം
Monday, April 29, 2024 11:21 PM IST
കട്ടപ്പന: കൊടുംചൂടും മഴക്കുറവും ഹൈറേഞ്ചിലെ ഭൂഗർഭ ജലശേഖരത്തിന്‍റെ അളവു കുറയാൻ ഇടയാക്കിയതായി ഭൂഗർഭ ജലവകുപ്പ്.

ഏലത്തോട്ടങ്ങളിലെ അനധികൃത കുഴൽക്കിണർ നിർമാണം ഭൂഗർഭ ജലശേഖരം വ്യാപകമായി കുറയുവാൻ ഇടയാക്കുമെന്ന് വിദഗ്‌ധർ നാളുകൾക്കു മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, അത്തരം മുന്നറിയിപ്പുകളെ പാടെ അവഗണിച്ചതിന്‍റെ അനന്തരഫലമാണ് ഇപ്പോഴത്തെ ജലക്ഷാമത്തിന് പ്രധാനം കാരണം.

വേനൽ മഴയും പെയ്യാതായതോടെ ഹൈറേഞ്ചിലെ ഒട്ടേറെ തോട്ടങ്ങളിലാണ് കുഴൽ കിണറിലെ വെള്ളം വറ്റിയത്. ധാരാളമായി ജലം ലഭിച്ചിരുന്ന കുഴൽക്കിണറുകളിലെ വെള്ളം മുൻപുണ്ടായിരുന്നത്തിലും അഞ്ചടിയോളം കുറയുകയും ചെയ്തു.

കുളങ്ങളും പടുതാക്കുളങ്ങളും വറ്റിയതിനു പിന്നാലെ ഭൂഗർഭ ജലത്തിന്‍റെ അളവിലും കുറവുണ്ടായത് കാർഷിക മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്.

കാർഷികാവശ്യങ്ങൾക്ക് സർക്കാർ നിർദേശിച്ചതിനേക്കാൾ ആഴത്തിൽ കുഴൽക്കിണർ കുഴിക്കാൻ ഭൂജല വകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. എന്നാൽ, ഇത് പലയിടത്തും പാലിക്കാതെയാണ് ജലമൂറ്റ്.

വയൽ, പുഴ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുഴൽക്കിണർ നിർമിക്കരുതെന്ന നിയമവും ലംഘിക്കപ്പെടുകയാണ്. നിലവിൽ ജില്ലയിൽ ഗാർഹിക ആവശ്യത്തിനുള്ള കുഴൽക്കിണർ 110 എംഎം വ്യാസത്തിൽ 150 മീറ്ററിൽ കൂടാത്ത ആഴത്തിലും അനുമതിയില്ലാതെ നിർമിക്കാം.

ബാക്കിയുള്ള കുഴൽക്കിണർ നിർമാണങ്ങൾക്ക് ഭൂജല വകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. ഭൂഗർഭ ജലം തേടിയുള്ള ആഴങ്ങളിലുള്ള ഖനനം ഭൂമിയിൽ വിള്ളലുകൾക്കും പ്രകൃതി ദുരന്തത്തിനും കാരണമാവും.

ചൂടും മഴക്കുറവും കാരണമല്ലാതെ പെട്ടെന്ന് വെള്ളം താഴുവാൻ മറ്റെന്തെങ്കിലും പ്രതിഭാസം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.