മുറംകെട്ടിപ്പാറയിലേക്ക് വഴികാട്ടാൻ ഗിറ്റാർ ഫലകം
Monday, April 29, 2024 11:21 PM IST
ഉടുന്പന്നൂർ: സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്ന് സമ്മാനിക്കുന്ന ഉപ്പുകുന്ന് മുറംകെട്ടിപ്പാറ വ്യൂ പോയിന്‍റിലേക്ക് സഞ്ചാരികൾക്ക് വഴികാട്ടുന്ന ഗിറ്റാർ ഫലകം വേറിട്ട കാഴ്ചയാകുന്നു. ഉടുന്പന്നൂർ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മുറംകെട്ടിപ്പാറ. ദിവസവും നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.

ലോ റേഞ്ചിൽ ആണെങ്കിലും ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥയാണ് ഉപ്പുകുന്നിൽ അനുഭവപ്പെടുന്നത്.

ഇതു സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമാക്കി ഉപ്പികുന്നിനെ മാറ്റിയിട്ടുണ്ട്. ഉപ്പുകുന്നിലെത്തിയാൽ മുറംകെട്ടിപ്പാറയ്ക്കു പുറമേ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാനാണ് പഞ്ചായത്ത് ഗിറ്റാർ ഫലകം സ്ഥാപിച്ചിരിക്കുന്നത്.

ഉപ്പുകുന്ന് വ്യൂ പോയിന്‍റ്, തേയിലത്തോട്ടം, ഇടുക്കി വനമേഖലയിലെ വലിയമാവ് വഴിയുള്ള യാത്ര, ആദിവാസി സംസ്കൃതി കേന്ദ്രം, കള്ളിക്കൽ പുഴ, നിരവധി കാവുകളും ക്ഷേത്രങ്ങളും അങ്ങിനെ നീളുന്നു ഇവിടുത്തെ കാഴ്ചകൾ. ഇതു കൂടാതെ ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൻ കുളമാവ് ഡാമും നാടുകാണി പവലിയനും വിനോദ സഞ്ചാരികൾക്ക് സന്ദർശിക്കാം.

മനംമയക്കുന്ന കാഴ്ചകളുണ്ടെങ്കിലും ഉപ്പുകുന്നിലെത്തുന്ന സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയുമുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് മതിയായ സൗകര്യമില്ല.

സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തിനോ ഡിടിപിസിക്കോ വിനോദ സഞ്ചാര വകുപ്പിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് ഹോം സ്റ്റേകൾ ഉൾപ്പെടെ തുടങ്ങാൻ ടൂറിസം വകുപ്പിന്‍റെ നയം മൂലം കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു.