ശുദ്ധജലക്ഷാമം: തോടും പുഴകളും ശുചീകരിക്കാൻ നടപടി വേണം
Tuesday, April 30, 2024 11:21 PM IST
ചെറുതോണി: ശുദ്ധജലക്ഷാമം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുഴകളും തോടുകളും ശുചീകരിച്ച് ശുദ്ധജലം ലഭ്യമാക്കാൻ ത്രിതല പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊടുംചൂടിൽ ഹൈറേഞ്ച് കരിഞ്ഞുണങ്ങുമ്പോഴും ത്രിതല പഞ്ചായത്തുകൾ ക്ഷാമം പരിഹരിക്കുവാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രധാന പുഴയായ പഴയരിക്കണ്ടം പുഴ ഇപ്പോഴും ജലസമൃർഥമാണ്. എന്നാൽ മണൽത്തിട്ടകളും പോളകളും മൂലം നീരൊഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുകയാണ്.

പുഴയിലെ മണൽവാരൽ നിരോധനത്താൽ പുഴയിൽ വലിയ മൺത്തിട്ടകൾ രൂപം കൊണ്ടതാണ് പുഴയുടെ സ്വഭാവിക നീരൊഴുക്ക് തടസ പ്പെടുവാൻ കാരണം.

ത്രിതല പഞ്ചായത്തുകൾ വിഷയത്തിൽ അടിയന്തരമായി ഇടപ്പെട്ട് പുഴയിലെ മൺത്തിട്ടകൾ നിക്കം ചെയ്ത് പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.