കാർഷിക-നിർമാണമേഖല പ്രതിസന്ധിയിൽ ; ഇതര സംസ്ഥാന തൊഴിലാളികൾ ഇടുക്കി വിടുന്നു
Tuesday, April 30, 2024 11:21 PM IST
ചെറുതോണി: ഇതര സംസ്ഥാന തൊഴിലാളികളും ഇടുക്കിയെ ഉപേക്ഷിക്കുന്നു. കാർഷിക-നിർമാണ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. ഏറ്റവുമധികം പ്രതിസന്ധിയിലാകുന്നത് നിർമാണമേഖലയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തമിഴ്നാട്ടുകാർക്കു പുറമെ ബംഗാൾ, ഓറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളടക്കം നല്ലൊരു ശതമാനം പേരും ഇടുക്കി വിട്ടു.

തൊഴിലാളികളുടെ കുറവിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടാകുകയാണ്. തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഇടുക്കി വിട്ട നല്ലൊരു ശതമാനം തൊഴിലാളികളും പണിനിർത്തിയാണു പോയത്.

സ്ഥിരമായിട്ടുള്ള ജോലിക്കാർക്ക് താമസം, ഭക്ഷണം എന്നിവയ്ക്ക് പുറമേ രണ്ടു തവണ വീട്ടിൽ പോയിവരുന്നതിനുള്ള ട്രെയിൻ ടിക്കറ്റ് എന്നിവയും വേതനത്തിനു പുറമേ നൽകുന്നുണ്ട്. ഇത്രയൊക്കെയുണ്ടായിട്ടും ഇവരിൽ 20 ശതമാനം തൊഴിലാളികൾ മാത്രമാണ് ഇടുക്കിയിൽ അവശേഷിക്കുന്നത്. നിർമാണമേഖല 50 ശതമാനത്തോളം യന്ത്രവത്കരിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും തൊഴിലാളികൾ ഇല്ലാതെ നിർമണപ്രവർത്തനങ്ങളൊന്നും നടക്കില്ല.

സ്വന്തം നാട്ടിൽ തൊഴിലുറപ്പു പദ്ധതി വ്യാപകവാവുകയും റേഷൻ തുടങ്ങി വീട്ടിലേക്കു വേണ്ടതെല്ലാം സൗജന്യമായി കിട്ടുകയും ചെയ്യാൻ തുടങ്ങിയതും തൊഴിലാളികൾ കേരളം വിടാൻ കാരണമായി. തൊഴിലാളികളെ കൂട്ടമായി പാർപ്പിച്ച് തൊഴിലുടമയ്ക്ക് വിതരണം ചെയ്യുന്ന ഇടനിലക്കാരുടെ ചൂഷണവും തൊഴിലാളികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നു.

ഇതിനു പുറമേ സ്വന്തം സംസ്ഥാനത്ത് ദേശീയ പാതകളുടെയും സൂപ്പർ ഹൈവേകളുടെയും നിർമാണങ്ങളടക്കമുള്ള ജോലികൾ വ്യാപകമായതും തൊഴിലാളികളെ സ്വന്തം നാട്ടിൽ ഉറപ്പിച്ചു നിർത്താൻ പ്രേരിപ്പിച്ചതായി കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ഭാരവാഹികൾ പറയുന്നു.

എന്നാൽ, തൊഴിൽവകുപ്പിൽ ഇതുസംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിന്‍റെ കീഴിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ക്ഷേമപദ്ധതി 2010 മുതൽ സർക്കാർ ഏർപ്പെടുത്തിയിരുന്നു. 10 കോടി രൂപാ ഇതിലേക്കായി നീക്കിവച്ചെങ്കിലും നിസാര തൊഴിലാളികൾ മാത്രമാണ് ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വരുംനാളുകളിൽ ഗുരുതരമായ തൊഴിലാളിക്ഷാമമാണു വരാൻ പോകുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഹൈറേഞ്ചിലെ പല തോട്ടംമേഖലകളും തൊഴിലാളി ക്ഷാമം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികളെ ഇവിടെ പിടിച്ചുനിർത്തുന്നതിനുള്ള നടപടികൾ സർക്കാർ ഭാഗത്തുനിന്നുണ്ടാവണമെന്ന് കോൺട്രാക്ഴ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടു.