നെല്ല് ഉൽപ്പാദനത്തിൽ വൻ ഇടിവ്; കർഷകർക്ക് കണ്ണീർക്കൊയ്ത്ത്
Tuesday, April 30, 2024 7:40 AM IST
അന്തിക്കാട്: ഇത്തവണത്തെ കടുംകൃഷിയിൽ ഗണ്യമായ തോതിൽ ഉത്പാദനം കുറഞ്ഞതോടെ വലിയ പ്രതിസന്ധിയിലകപ്പെട്ട് നെൽക്കർഷകർ. ഒരു ഏക്കർ കൃഷിയിൽനിന്ന് മൂന്നു ചാക്കുപോലും നെല്ലു ലഭിക്കുന്നില്ല. ശരാശരി 35 ചാക്ക് നെല്ലു ലഭിച്ചിരുന്ന സ്ഥാനത്താണിത്. ലഭിച്ച നെല്ലിന് ഒട്ടും തൂക്കവുമില്ല. മൂന്നുശതമാനംവരെ വില കുറച്ചാണു കമ്പനിക്കാർ നെല്ല് എടുക്കുന്നത്.

ചാഴൂർ കോവിലകം, അന്തിക്കാട്, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പടവുകളിലെല്ലാം സ്ഥിതി ഇതാണ്. ജില്ലയിലെ മറ്റു പല പടവുകളിലും സ്ഥിതി വ്യത്യസ്തമല്ല. നെല്ലിനെക്കാൾ വരിനെല്ലും കൗട്ടപ്പുല്ലുമാണു പാടത്തു വളർന്നത്.

കൃഷി ഉദ്യോഗസ്ഥർ നിർദേശിച്ച പലവിധ മരുന്നുകൾ പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. മുന്പൊരിക്കലും ഉണ്ടാകാത്ത ഈ പ്രതിഭാസത്തിനു കാരണമെന്താണെന്നു കൃത്യമായി മനസിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തി പരിഹാരം കാണണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.കൊയ്ത്തുകൂലിക്കുള്ള പണം പോലും ലഭിക്കില്ലെന്നതിനാൽ പലരും കൊയ്യുന്നില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്.

കൃഷി ഉദ്യോഗസ്ഥർ പാടത്തു നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്നും കൃഷിക്കാർക്കു പരാതിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത തവണ കൃഷിയിറക്കില്ലെന്നാണു പലരും പറയുന്നത്.

ചാഴൂർ കോവിലകം പടവിൽ സി.സി. മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. മോഹൻദാസും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.