ചെങ്കനൽപോലെ തൃശൂർ
Wednesday, May 1, 2024 12:38 AM IST
സ്വന്തം ലേഖികമാർ

തൃശൂർ: കുടയെടുത്തു, ചെരിപ്പിട്ടു, കൈയിൽ വെള്ളം കരുതി... കൊടുംചൂടിൽ നാടും നാട്ടാരും വെന്തുരുകുന്പോൾ ചെങ്കനൽ പോലെയായിരിക്കുന്ന തൃശൂരിന്‍റെ ഉഷ്ണതരംഗങ്ങളിലേക്കാണു യാത്ര. വേനലിൽ വേവു ന്ന മനുഷ്യരെത്തേടി...

ഹോം ഡെലിവറി യാത്ര കൊലവെറി

നഗരത്തിൽ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ഓണ്‍ലൈൻ ഫുഡ് ഡെലിവറി നടത്തുന്ന ഇരുചക്രവാഹനങ്ങൾ കണ്ടു. ഒന്നും രണ്ടുമല്ല, പലത്. നട്ടുച്ചയ്ക്കു വീടുകളിലും ഓഫീസുകളിലുമിരുന്ന് ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്പോൾ അതു കൃത്യസ്ഥലത്ത് എത്തിക്കാനായി ഉഷ്ണതരംഗവും ചൂടുമൊന്നും വകവയ് ക്കാതെ നട്ടപ്പൊരിവെയിലിലും നമുക്കായി ഭക്ഷണം എത്തിക്കുന്നവർ. അവരിൽ ഒരാളാണു രതീഷ്.

ചുട്ടുപൊള്ളുന്ന വെയിലിൽ ഹോം ഡെലിവറി ഒട്ടും എളുപ്പമല്ല. എത്ര വെള്ളംകുടിച്ചാലും നിമിഷങ്ങൾകൊ ണ്ടു വറ്റിവരളുന്ന അവസ്ഥ. ആളുകൾ പുറത്തിറങ്ങാത്തതിനാൽ ഓണ്‍ലൈൻ ഓർഡർ വർധിച്ചു. ചിലർ ഭക്ഷണവുമായി എത്തുന്പോൾ, നല്ല ചൂടാണല്ലേ എന്നു ചോദിച്ചു വാതിലടയ്ക്കും. വെള്ളം വേണോയെന്നു ചോദിക്കുന്നവരുമുണ്ട്. നട്ടുച്ചയിലെ സർവീസ്കൊണ്ട് വലിയ മെച്ചമൊന്നും ഇല്ല. പോയില്ലെങ്കിൽ നഷ്ടം നമുക്കുതന്നെ. അതുകൊണ്ട് ചൂടും ഉഷ്ണതരംഗവും ഒന്നും നോക്കാതെ ഫുഡ് എത്തിക്കുന്നു. രണ്ടു കുപ്പി വെള്ളവുമായി ഇറങ്ങും. കഴിയുന്പോൾ അതു നിറച്ചുകൊണ്ടിരിക്കും. എവിടെയെങ്കിലും തണൽ കണ്ടാൽ അല്പനേരം വിശ്രമിക്കും.

പഞ്ചാഗ്നിമധ്യേ പാചകപ്പുര

ഉഷ്ണതരംഗവും ചൂടും അസ്വസ്ഥതകളും പുറത്തുമാത്രമല്ല, വീടിനുള്ളിലുമുണ്ടെന്നു വീട്ടമ്മമാർ. പഞ്ചാഗ്നിമധ്യേ നിൽക്കുന്നപോലെയാണ് അടുക്കളയിലെ ചൂടെന്നു വീട്ടമ്മയായ തുളസി. ഇത്ര ചൂട് അടുത്തകാലത്തൊന്നും വീടിനകത്തും അടുക്കളയിലും അനുഭവപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് അടുക്കളയിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഗ്യാസ് അടുപ്പായിട്ടുപോലും. വിറകടുപ്പിന്‍റെ സ്ഥിതി പറയേണ്ട. എത്രയും വേഗം പാചകം തീർത്ത് അടുക്കളയിൽനിന്ന് ഇറങ്ങാനാണു നോക്കുന്നത്.

നാളത്തെ ഭാഗ്യം ഇന്നത്തെ ചൂട്

നാളെ ഉഷ്ണതരംഗമുണ്ടോയെന്നു പറയാനാകില്ലെങ്കിലും നാളെ ഒരുപക്ഷേ നിങ്ങൾക്കു ഭാഗ്യം ഉണ്ടായേക്കാമെന്നു പൊരിവെയിൽനിന്ന് ലോട്ടറിവില്പനക്കാർ പറയുന്നു. ഇന്നത്തെ ചൂട് സഹിച്ച് നാളത്തെ ഭാഗ്യം വിൽക്കുന്നവർ. അക്കൂട്ടത്തിൽ പ്രായമായവരും ചെറുപ്പക്കാരും സ്ത്രീ കളും ഭിന്നശേഷിക്കാരുമുണ്ട്. ചൂടാണെന്നു പറഞ്ഞു വീട്ടിലിരുന്നിട്ടു കാര്യമില്ല. ലോട്ടറി വിറ്റുകിട്ടുന്ന കമ്മീഷൻ കൊണ്ടു ജീവിതപ്രാരബ്ധങ്ങളുടെ ഉഷ്ണതരംഗം അതിജീവിക്കണം. അവരിലൊരാളാണു ബാലചന്ദ്രൻ. സ്വന്തമായി വരുമാനം അത്യാവശ്യമായതുകൊണ്ടാണു നട്ടപ്പൊരിവെയിലത്ത് ഇറങ്ങിയത്. കച്ചവടം മോശമാണെങ്കിലും രാവിലെവന്നാൽ ചൂടൊന്നും കണക്കാക്കാതെ വൈകുംവരെ നിൽക്കും. വെള്ളംകുടിക്കും, കുടപിടിക്കും, തണലത്തു നിൽക്കും. ചൂടുകൂടിയതോടെ പെട്ടെന്നു ക്ഷീണം വരുന്നുണ്ട്.

ഓട്ടോ അല്ല ഹോട്ടോ.. ഹോട്ടോ..

ഏയ് ഓട്ടോ... എന്നു വിളിക്കാത്തവരില്ല ഇപ്പോൾ ഈ ചൂടത്ത്. വെയിലേറ്റു പൊള്ളിക്കിടന്ന് ഓട്ടോ അക്ഷരാർഥത്തിൽ ഹോട്ടോ ആയിട്ടുണ്ട്. ആളുകൾ ചൂടുകാരണം അധികം പുറത്തിറങ്ങാത്തതുകൊണ്ട് പകൽസമയത്ത് ഓട്ടം തീരെയില്ലെന്നു ഡ്രൈവർമാർ പറയുന്നു. എങ്കിലും ഓട്ടോസ്റ്റാൻഡിൽ ഓട്ടം കാത്തു കിടക്കും. അങ്ങനെ ചൂടത്തു കിടന്ന് സൂര്യാഘാതം ഏൽക്കേണ്ടിവന്ന അവസ്ഥയും തൃശൂരിലെ ഓട്ടോഡ്രൈവർമാർക്കു പറയാനുണ്ട്. പലരും മുൻവശത്തെ ചില്ലിനോടുചേർന്ന് ഈറൻ തോർത്തുകെട്ടി ഓട്ടോയ്ക്കകത്ത് കൂളിംഗ് ഇഫക്ട് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. എക്സ്ട്രാ ഫിറ്റിംഗ് ആയി ചെറിയ ഫാനുകൾ ഘടിപ്പിച്ചവരും കുറവല്ല.

നോ ഫോട്ടോ ഓണ്‍ ഡ്യൂട്ടി

അയ്യോ ഫോട്ടോ എടുക്കല്ലേ. ഓണ്‍ ഡ്യൂട്ടിയിലാണ്. വെയിലായതുകൊണ്ട് ഒന്നു തണലത്തേക്കു നിന്നതാ. സഹിക്കാൻ വയ്യ.. യൂണിഫോമും തൊപ്പിയും ഒക്കെക്കൂടി ആകുന്പോൾ ആകെ ചൂടെടുത്ത് ഉഷ്ണിച്ചുവലയും. റോഡിൽ വലിയ കുരുക്കൊന്നും ഇല്ലെങ്കിൽ ഒന്നു മാറിനിൽക്കും. പക്ഷേ അപ്പോഴേക്കും ബ്ലോക്ക് ആകും. വെള്ളം കൊണ്ടുവരും. കുടിക്കും. ഇടയ്ക്ക് അടുത്ത കടയിൽനിന്ന് ഒരു ഉപ്പു സോഡ. അങ്ങനെയൊക്കെ പോകുന്നു. ചിത്രം എടുക്കരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് തൃശൂർ നഗരത്തിലെ ട്രാഫിക് പോലീസുകാരിൽ ഒരാൾ പറഞ്ഞു.

ഈസിയല്ല ഐസ് കച്ചവടം

സൈക്കിളിലെ പെട്ടിക്കുള്ളിൽ നിറയെ പലതരത്തിലുള്ള ഐസ് ഫ്രൂട്ടുകൾ ഉണ്ട്. പക്ഷേ, കച്ചവടം തീരെയില്ല. ഈ ചൂടത്ത് ആളുകൾ വലിയവലിയ ഐസ്ക്രീം കന്പനികളുടെ ഓഫർ പാക്കറ്റുകൾ വാങ്ങും. ഇതുപോലുള്ള ചെറിയ ഐസ്ക്രീം കച്ചവടക്കാർക്കു വലിയ കച്ചവടം നടക്കാറില്ല.
അന്യസംസ്ഥാനക്കാരാണ് സൈക്കിളുകളിൽ ഐസ്ക്രീം വിൽക്കുന്നവരിൽ കൂടുതൽ. ഉത്സവം, പൂരം, പള്ളിപ്പെരുന്നാൾ, അവിടെയൊക്കെ കച്ചവടം കിട്ടും. ചൂട് കൂടിയപ്പോൾ ആളുകൾ പുറത്തിറങ്ങാത്തതുകൊണ്ട് കച്ചവടം നന്നേ കുറവ്. വല്ലാതെ ചൂടെടുക്കുന്പോൾ ഐസ്ക്രീം എടുത്തു തിന്നും. പക്ഷേ ഐസ്ക്രീം കഴിച്ചാൽ അപ്പോഴത്തെ തണുപ്പേ ഉള്ളൂ. പിന്നെ പെട്ടെന്നു ദാഹിക്കും.

നഗരത്തിലെ ഷോപ്പിംഗ് മാളുകളിൽ നല്ല തിരക്കുണ്ട്. മിക്ക ഷോപ്പിംഗ് മാളുകളും സെൻട്രലൈസ്ഡ് എസിയാണ് എന്നതുതന്നെ കാരണം. സിനിമാതിയേറ്ററുകളിലും തിരക്കേറുന്നു. എസിതന്നെ ആകർഷണം.

ഉഷ്ണതരംഗവും ചൂടുമൊന്നും വകവയ്ക്കാതെ പിഞ്ചുകുഞ്ഞിനെയുംകൊണ്ട് ഭിക്ഷാടനം നടത്തുന്ന നാടോടികളെയും നഗരത്തിലെ ഫുട്പാത്തുകളിലൊന്നിൽ കണ്ടു.

ഇനി അധികം കറങ്ങാൻ നിൽക്കണ്ട എന്ന് മുകളിൽനിന്ന് ഒരാൾ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. തളർന്നുതുടങ്ങി. കൈയിൽ കരുതിയ വെള്ളവും കഴിഞ്ഞു. തിരികെ മടങ്ങുന്പോൾ എതിരെ കടന്നുപോകുന്നവർ പറയുന്നുണ്ടായിരുന്നു- എന്തൊരു ചൂടാണിഷ്ടാ...