പൊതുജനാരോഗ്യ നിയമം കര്‍ശനമായി നടപ്പാക്കും: ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്
Wednesday, May 1, 2024 12:38 AM IST
തൃശൂര്‍: പൊതുജനാരോഗ്യനിയമം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാനും പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചതായി ജില്ലാ പൊതുജനാരോഗ്യസമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ വി.എസ്. പ്രിന്‍സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ കേരള പൊതുജനാരോഗ്യനിയമം സംബന്ധിച്ച് ആദ്യഘട്ടമായി ബോധവല്‍ക്കരണ പരിപാടികളും പ്രത്യേക പരിശോധനകളും നടത്തും. മേയ് മൂന്നാംവാരം മുതല്‍ പിഴയോടു കൂടി നിയമം നടപ്പാക്കുമെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡിഎംഒ ഡോ. ടി.പി. ശ്രീദേവി പറഞ്ഞു. ഡെങ്കിപ്പനിഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊതുകുജന്യരോഗങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ജില്ലയില്‍ മേയ് 25നകം പ്രത്യേക പരിശോധന നടത്തും.

ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏതു സ്ഥാപനവും പരിസരവും നോട്ടിസ് കൂടാതെ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിയമത്തില്‍ അധികാരമുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ക്കു 2000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെയാണ് പിഴ.

ജലസ്രോതസ് മലിനമാക്കല്‍, പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുന്ന വിധത്തിലും പൊതുജനാരോഗ്യപ്രശ്‌നം ഉണ്ടാക്കുന്ന തരത്തിലും ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കല്‍, പൊതു സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കു പിഴയ്ക്കുപുറമെ തടവുശിക്ഷകൂടി ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരമാവധി പിഴയുടെ ഇരട്ടി തുകയുംകൂടി ഒടുക്കേണ്ടിവരും. ഉദ്യോഗസ്ഥ അഴിമതി ഒഴിവാക്കാന്‍ നിയമലംഘനം നടത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും നടപടി സ്വീകരിക്കുക.

പത്രസമ്മേളനത്തില്‍ ഡപ്യൂട്ടി ഡിഎംഒ ഡോ.കെ.എന്‍. സതീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് പി.കെ. രാജു, മാസ് മീഡിയ ഓഫിസര്‍ പി.എ. സന്തോഷ് എന്നി വരും പങ്കെടുത്തു.