പുഴുശല്യം: പടിയൂരില്‍ 42 ഏക്കറിലെ കൃഷി ഉണങ്ങി
Wednesday, May 1, 2024 1:41 AM IST
പടിയൂർ: 42 ഏക്കര്‍ പാടശേഖരത്തിലെ കൊയ്‌തെടുക്കാറായ നെല്ല് കരിഞ്ഞ് കതിരുകള്‍ വെള്ളനിറമായി. കൊയ്‌തെടുത്താല്‍ യന്ത്രത്തിന്‍റെ വാടകക്കാശുപോലും കിട്ടില്ലെന്ന് കര്‍ഷകർ. പടിയൂര്‍ തെക്ക് വലിയ മേനോന്‍ കോള്‍പ്പാടശേഖരത്തിലാണ് ഈ അവസ്ഥ.

പലിശയ്‌ക്കെടുത്തും കടംവാങ്ങിയും ഏക്കറിന് 45,000 രൂപയോളം ചെലവഴിച്ചാണ് തെക്കുംപാടത്തെ 55 കര്‍ഷകരുടെ കൂട്ടായ്മ കൃഷിയിറക്കിയത്. ഇതുവരെ കൃഷിക്ക് യാതൊരു പ്രശ്‌നവും കണ്ടിരുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. വേനല്‍ച്ചൂട് കടുത്തതോടെ നെല്‍ച്ചെടികളില്‍ ഇലചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, ഓലചുരുട്ടി പുഴു എന്നിവയുടെ ശല്യം വ്യാപകമായി. പാടശേഖരത്തിലെ 10 ഏക്കര്‍ നെല്ല് പൂര്‍ണമായും കരിഞ്ഞുണങ്ങി. ബാക്കിവരുന്ന പാടശേഖരത്തിലെ നെല്ല് ഉണക്കു ഭീഷണിയിലാണ്.

ഡിസംബറില്‍ വിത്തിറക്കി ഫെബ്രുവരിയില്‍ ഞാറുനട്ട് ഇപ്പോള്‍ വിളവെടുപ്പിന് പാകമായ സമയത്താണ് കരിഞ്ഞുണങ്ങിത്തുടങ്ങിയത്. കര്‍ഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നെത്തിയ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പുഴുക്കളെ കണ്ടെത്തിയത്. കാലാവസ്ഥയിലെ വ്യതിയാനമാണ് പുഴുക്കളുടെ ശല്യം രൂക്ഷമാകാന്‍ കാരണമായതെന്നു അധികൃതര്‍ അറിയിച്ചു.

തണ്ടുതുരപ്പനും ഇലചുരുട്ടിപ്പുഴുവിനുമെല്ലാം മൂന്നുതവണ മരുന്നുചെയ്തുകഴിഞ്ഞു. എന്നിട്ടും കതിരുകള്‍ ഉണങ്ങിയതോടെ കൊയ്ത്തുചെലവിനുപോലും പണം കിട്ടുമോയെന്ന ആശങ്കയിലാണ് കര്‍ഷകർ. 28 വര്‍ഷമായി തരിശിട്ടിരുന്ന 32 ഏക്കര്‍ പാടശേഖരത്തില്‍ കര്‍ഷകരെ വീണ്ടും തിരിച്ചുകൊണ്ടുവന്ന് കൃഷിയിറക്കിയതാണ്. പാടത്തെ ഇപ്പോഴത്തെ അവസ്ഥയിൽ കര്‍ഷകര്‍ എല്ലാവരും നിരാശരാണ്.

കരിച്ചില്‍ ആരംഭിച്ച സമയത്ത് 60 സെന്‍റിലെ നെല്ല് കൊയ്തു. സാധാരണ 1,500 കിലോ വരെ ലഭിക്കാറുള്ള നെല്ല് വെറും 150 കിലോ മാത്രമാണ് ലഭിച്ചത്. ചെലവിനുപോലും കാശുകിട്ടാത്ത അവസ്ഥയായതിനാല്‍ കൊയ്ത്ത് നിര്‍ത്തിവച്ചിരിക്കുകയാണ്. വൈക്കോലുള്ള പാടശേഖരങ്ങള്‍ കൊയ്‌തെടുക്കാനും ബാ ക്കിയുള്ളവ ഉപേക്ഷിക്കാനുമാണ് കര്‍ഷകര്‍ ആലോചിക്കുന്നത്.

അടുത്ത കൃഷിയിറക്കേണ്ട പ്രവൃത്തി ഈമാസം തുടങ്ങണം. അതിനാല്‍ അടിയന്തരമായി സർക്കാർ ഇടപെട്ട് പ്രത്യേക സഹായധനം അനുവദിക്കാന്‍ തയാറാകണമെന്ന് പാടശേഖരസമിതി പ്രസിഡന്‍റ് പി.എ. നന്ദികേശന്‍, സെക്രട്ടറി പി. രാധാകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.