കർഷകർക്കു നഷ്ടക്കൊയ്ത്ത്
Wednesday, May 1, 2024 1:51 AM IST
അടാട്ട്: ഫാർമേഴ്‌സ് ബാങ്കിനു കീഴിലുള്ള ചിരിയങ്കണ്ടത്ത് കോൾപടവിൽ കർഷകർക്കു കൊയ്ത്തു കഴിഞ്ഞപ്പോൾ വലിയനഷ്ടം. കൃത്യസമയത്ത് വെള്ളം ലഭിക്കാതിരുന്നതും പടവിനു ലഭിച്ച നെൽവിത്തിനു ഗുണമേന്മ ഇല്ലാത്തതും കാലാവസ്ഥ വ്യതിയാനവുമാണു പടവിലെ കർഷകർക്ക് ഇക്കൊല്ലം വലിയനഷ്ടം സംഭവിക്കാൻ കാരണമായതെന്നു പടവ് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ കൊല്ലം ലഭിച്ചതിന്‍റെ അഞ്ചു ശതമാനം നെല്ലുപോലും ഇത്തവണ കർഷകർക്കു ലഭിച്ചില്ല. കൃഷി ഇറക്കുന്നതിനും കൊയ്ത്തു നടത്തുന്നതിനും ചെലവായ തുകയുടെ പലിശപോലും ഇത്തവണ ലഭിച്ചില്ലെന്നു കർഷകർ അഭിപ്രായപ്പെട്ടു. കൃഷിഭവനിൽനിന്നു ലഭിച്ച വിത്ത് ഗുണനിലവാരം ഇല്ലാത്ത കാരണമാണു വിളവിൽ വലിയ കുറവുണ്ടായതെന്നാണു കർഷകർ ആരോപിക്കുന്നത്.

40 ലോഡ് നെൽ കയറ്റിയയക്കുന്ന പടവിൽ ഇത്തവണ എട്ട് ലോഡ് നെല്ലുപോലും തികയാത്ത അവസ്ഥയാണ്. നെൽ കർഷകർക്കു നഷ്ടത്തിനു സഹായം നൽകണമെന്ന് അഭ്യർഥിച്ച് അധികാരികൾക്കു നിവേദനം നൽകാൻ പടവ് ഭാരവാഹികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. സർക്കാരുകൾ കർഷകരുടെ നഷ്ടം പരിഹരിക്കാൻ നടപടി എടുക്കണമെന്നു കർഷകരായ രാധാകൃഷ്ണൻ, അർജുനൻ, സുന്ദരൻ എന്നിവർ ആവശ്യപ്പെട്ടു.