വവ്വാല്‍ പ്രശ്നപരിഹാരം: വനം, ആരോഗ്യ വകുപ്പുകള്‍ക്കു കത്തയച്ചു
Wednesday, May 1, 2024 1:51 AM IST
കുന്നംകുളം: നഗരസഭ 20-ാം വാര്‍ഡ് ശാന്തിനഗറിലെ വവ്വാല്‍ശല്യം അടിയന്തരമായി പരിഹരിക്കുന്നതിനു തൃശൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കു നഗരസഭ രേഖാമൂലം കത്തയച്ചു. 20-ാം വാര്‍ഡില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്വകാര്യ വ്യക്തിയുടെ രണ്ട് ഏക്കര്‍ സ്ഥലത്തെ മരത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചേക്കേറുകയും പ്രദേശവാസികള്‍ക്കു ശല്യമാവുകയും അവിടുത്തെ ജനജീവിതം ക്ലേശകരമാവുകയും ചെയ്ത സാഹചര്യത്തിലാണു നഗരസഭ ജില്ലാ മേധാവികള്‍ക്കു കത്തയച്ചത്.

വവ്വാല്‍ പ്രശ്നംമൂലം പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുകയും ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശം ജില്ലാ ഉദ്യോഗസ്ഥര്‍ നേരില്‍ വന്നു കാണുന്നതിനും പരിഹാരം ഉണ്ടാക്കുന്നതിനും നഗരസഭ ആരോഗ്യ, വനം ജില്ലാ ഉദ്യോഗസ്ഥരുടെ സഹകരണം തേടുന്നത്.

പ്രദേശത്തെ മരങ്ങള്‍, പനകള്‍ എന്നിവ മുറിച്ചുമാറ്റുന്നതിനു നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തദ്ദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, നഗരസഭ ഉദോഗ്യസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രശ്നം പരിഹരിക്കുന്നതിനു മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ രേഖാമൂലം സ്ഥലമുടമയെ അറിയിച്ചു. എന്നാല്‍, സ്ഥലമുടമ ഇതിനോടു സഹകരിക്കാത്ത സാഹചര്യമാണുണ്ടായത്.

പ്രശ്നപരിഹാരത്തിനായി നഗരസഭ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വവ്വാലുകള്‍ മറ്റു സ്ഥലങ്ങളിലേയ്ക്കു ചേക്കേറാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വവ്വാല്‍ പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതിനു ജില്ലാതലത്തില്‍ നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥരെ സ്ഥലം സന്ദര്‍ശിപ്പിച്ചു നേരിട്ടു ബോധ്യപ്പെടുത്തി നടപടി കൈക്കൊള്ളാനാണു തീരുമാനമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു.