ദേശീയപാത പന്നിയങ്കരയിൽ ഇടയ്ക്കിടെ ടോൾ നിരക്ക് കൂട്ടുന്നതിനെതിരെ ജനരോഷം
Thursday, March 28, 2024 1:04 AM IST
വടക്കഞ്ചേരി: പാത നിർമാണം പൂർത്തിയാക്കാതെ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത പന്നിയങ്കരയിൽ ടോൾ നിരക്ക് അടിക്കടി വർധിപ്പിക്കുന്നതിനെതിരെ ജനരോഷമുയരുന്നു. രണ്ടു വർഷത്തിനിടെ ഇത് നാലാം തവണയാണ് നിരക്കു കൂട്ടുന്നത്. ഏപ്രിൽ ഒന്നുമുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. ടോൾ നിരക്ക് കൂട്ടുന്നതല്ലാതെ യാത്രാ സൗകര്യങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രതിഷേധങ്ങൾ ശക്തമാകാൻ കാരണം.

പുതിയ നിരക്ക് ഇങ്ങനെ - ബ്രാക്കറ്റിലുള്ളത് നിലവിൽ കൊടുത്തു കൊണ്ടിരിക്കുന്ന നിരക്ക്. കാർ, ജീപ്പ്, വാൻ, എൽഎംവി വാഹനങ്ങൾ ഒരു യാത്രയ്ക്ക് 110 (105). ഒരേ ദിവസം മടക്കയാത്രയ്ക്കുകൂടി വരുന്ന തുക 165 (155). ലൈറ്റ് കൊമേഴ്സ്യൽ വാഹനം, ലൈറ്റ് ഗുഡ്സ് വാഹനങ്ങൾ, മിനി ബസ് 170 - 255 (160 - 240). ബസ്, രണ്ട് ആക്സിൽ ട്രക്ക് 350 - 520 (325 - 485) എന്നിങ്ങനെയാണ് നിരക്കുകൾ. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ വാണിജ്യേതര വാഹനങ്ങൾക്ക് പുതിയ സാമ്പത്തിക വർഷത്തേക്ക് 340 രൂപയുടെ പ്രതിമാസ പാസ് ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.കലണ്ടർ മാസമായാണ് ഈ നിരക്ക് കണക്കാക്കുന്നത്.

വർധിപ്പിച്ച ടോൾ നിരക്ക് പാത നിർമാണം പൂർത്തീകരിച്ച 28.355 കിലോമീറ്റർ റോഡിന് ബാധകമാണ്. നിർമാണം പൂർത്തിയായെന്ന് അവകാശപ്പെടുമ്പോൾ തന്നെ തൃശൂർ‌ ലൈനിലെ ഇടതു തുരങ്കപാത അറ്റകുറ്റ പ്പണിയെന്നു പറഞ്ഞ് നാലുമാസമായി അടച്ചിട്ടിരിക്കുകയാണ്. സർവീസ് റോഡുകളും പലയിടത്തും കൂട്ടിമുട്ടിച്ചിട്ടില്ല. വാണിയമ്പാറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർ പാസ് നിർമാണവും ആരംഭിച്ചിട്ടില്ല. 26.755 കിലോമീറ്റർ ദൂരം റോഡും 1.600 കിലോമീറ്റർ ദൂരം ടണലും ഉൾപ്പെടെയാണ് 28.355 കിലോമീറ്റർ ദൂരം കണക്കാക്കിയിട്ടുള്ളത്.

തുരങ്ക പാതകളുടെ നിർമാണ ചെലവ് 165 കോടി രൂപയാണെന്നും കാണിച്ചിട്ടുണ്ട്. അതേസമയം, തുരങ്കപാതയുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്തുമ്പോൾ തുരങ്കപാതയുടെ ദൂരം 970 മീറ്റർ എന്നായിരുന്നു.

രണ്ടുവർഷം കഴിഞ്ഞപ്പോൾ തുരങ്കപാതയുടെ ദൂരം കൂടി. ഇപ്പോൾ 1.600 മീറ്ററായി. ഓരോ വർഷം കഴിയുമ്പോൾ തുരങ്കപാതയുടെ നീളം കൂടുന്നത് എങ്ങനെയെന്ന് യാത്രക്കാർക്ക് പിടികിട്ടുന്നില്ല. 2009 ഓഗസ്റ്റ് 24 കൺസഷൻ കരാർ പ്രകാരം കൺസഷൻ കാലാവധി 2032 സെപ്റ്റംബർ 14 ന് അവസാനിക്കും. ഈ കാലാവധി കഴിയുമ്പോൾ ടോൾ നിരക്കുകൾ 40 ശതമാനമായി കുറവു ചെയ്യും എന്നാണ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഇടക്കിടെ നിരക്ക് കൂട്ടി എട്ട് വർഷം കഴിയുമ്പോൾ നിരക്കിന്‍റെ 40 ശതമാനം തന്നെ വലിയ തുകയാകും.

2022 മാർച്ച് ഒമ്പത് അർധരാത്രി മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത്. ഈ രണ്ടു വർഷത്തിനിടെ ടോൾ പിരിവിനതിരെ മഹാ സമരങ്ങൾ നിരവധി അരങ്ങേറി. ഏപ്രിൽ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്നാണ് പുതിയ ഭീഷണി.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ,കിഴക്കഞ്ചേരി , വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് തൃശൂർ ജില്ലയിലെ പാണഞ്ചേരി എന്നീ ആറ് പഞ്ചായത്ത് പ്രദേശങ്ങളിലെ വാഹനങ്ങളാണ് ടോൾ പിരിവിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.