സുരക്ഷാജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധം
Sunday, April 28, 2024 6:55 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചതിനെതിരെ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.

സമയം കഴിഞ്ഞിട്ടും ആശുപത്രിക്ക് അകത്തേക്കു പ്രവേശിക്കണമെന്ന് രോഗിയുടെ കൂട്ടിരിപ്പുകാരൻ ആവശ്യപ്പെട്ടതു തടസപ്പെടുത്തിയതാണ് സുരക്ഷാജീവനക്കാരനെ മർദിക്കാൻ ഇടയാക്കിയത്. സുരക്ഷാ ജീവനക്കാരന്‍റെ ഭാഗത്ത് തെറ്റില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ പോലീസിന് പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോൾ സൂചനാ സമരമാണ് നടത്തിയത്.

പോലീസിന്‍റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.