കലാഭവൻ ഷാജോണിന്‍റെ നായകവേഷം; സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ട്രെയിലർ
Saturday, May 11, 2024 9:27 AM IST
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എഡി1877 പിക്ച്ചേഴ്സിന്‍റെ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവരാണ് നിർമിക്കുന്നത്. മെയ് 17ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

പോലീസ് ഡിപ്പാർട്ട്മെന്‍റിനെ പ്രത്യേകിച്ചും ക്രൈം രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയാണ് നർമവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.



33 വർഷത്തെ സേവനത്തിന് ശേഷം ക്രൈംവിഭാഗത്തിൽ നിന്നും വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ. ക്രൈം കേസുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രന്‍റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെന്‍റ് തേടുന്നു.

ഡിപാർട്ട്മെന്‍റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.

ബൈജു സന്തോഷ്, പ്രേംകുമാർ, സുധീർ കരമന, ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശർമ, ആനന്ദ് മന്മഥൻ, തുഷാര പിള്ള, ഉണ്ണിരാജാ, പൗളി വത്സൻ, ഗീതി സംഗീത, ബാദ്ഷാ റിയാൻ, അരുൺ പുനലൂർ, കല്യാൺ ഖാനാ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

തിരക്കഥ -സനൂപ് സത്യൻ - അനീഷ് വി. ശിവദാസ്. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. സംഗീതം - അനു ബി. ഇവാൻ. ഛായാഗ്രഹണം -ജോ ക്രിസ്റ്റോ സേവ്യർ. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം - മനോജ് മാവേലിക്കര.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉണ്ണി സി. പ്രൊജക്ട് ഡിസൈനർ - സുധൻരാജ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് -സജി കുണ്ടറ. പ്രൊഡക്ഷൻ കൺട്രോളർ -സുനിൽ പേട്ട. പിആർഒ-വാഴൂർ ജോസ്. ഫോട്ടോ - വിദ്യാസാഗർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.