ക്രിസ്റ്റിയെ പൊലിസ് കസ്റ്റഡിയിലെടുത്തപ്പോൾ.
മലയിൻകീഴ്: നാടിനെ നടുക്കിയ ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാർ. ഒന്നര വയസുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്ന സംഭവത്തിന്റെ നടുക്കത്തിലാണ് ഇവർ.
മലയിൻകീഴ് വിളവൂർകല്ലിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. അന്നയെന്നും ഇവാനയെന്നും വിളിക്കുന്ന കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. നാട്ടുകാരോട് നല്ല പെരുമാറ്റമാണ് അമ്മ ക്രിസ്റ്റിക്ക് ഉണ്ടായിരുന്നത്. കുട്ടികൾ ഇല്ലാത്ത വിഷമത്തിലായിരുന്നു ക്രിസ്റ്റി. ആ സങ്കടം പലരോടും ക്രി സ്റ്റി പങ്കുവയ്ക്കുകയും ചെയ്തി രുന്നു. പല ദേവാലയങ്ങളിലും പോയി പ്രാർഥനകളും നടത്തിയിരുന്നു.അങ്ങിനെ ഉണ്ടായ മകളെ ഇത്രയും ക്രൂരതയ്ക്ക് വിധേയമാക്കുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക് ഉള്ളത്.
കുടുംബപ്രശ്നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് പൊലിസ് പറയുന്നത്. ഭർത്താവ് അഭിജിത്തുമായി ക്രിസ്റ്റി നിരന്തരം വഴക്കു കൂടുമായിരുന്നു. അന്ന ജനിച്ചതിനു ശേഷവും വഴക്കു തുടർന്നു. അഭിജിത്ത് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമ്മ കൊടും ക്രൂരത ചെയ്തത്. വീടിനുള്ളിലെ മുറി പൂട്ടിയതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാത്തതിനാൽ ബന്ധുവായ സ്ത്രീ വാതിലിൽ തട്ടിയപ്പോൾ ക്രിസ്റ്റി പുറത്തിറങ്ങി വന്നു താൻ കുഞ്ഞിനെ കൊന്നുവെന്നു പറയുകയായിരുന്നു. ഇതോടെ ഇവർ മുറിയിൽ കയറി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ അവർ കുഞ്ഞിനെ അടുത്തുള്ള മലയിൻകീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവിടെവച്ചു മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Tags : tragedy NattuVishasham DistrictNews