x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച വൈശാഖ് യുഡിഎഫിലെ താരമായി


Published: December 16, 2025 06:21 AM IST | Updated: December 16, 2025 06:21 AM IST

കോട്ടയം: പരമ്പരാഗത ഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച് വൈശാഖ് യുഡിഎഫിന്‍റെ ജില്ലയിലെ താരമായി. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനില്‍നിന്നാണ് പി.കെ. വൈശാഖ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ അംഗിരസിനെ 1591 വോട്ടുകള്‍ക്കാണ് വൈശാഖ് പരാജയപ്പെടുത്തിയത്. പരമ്പരാഗത എല്‍ഡിഎഫ് കോട്ടയില്‍ വൈശാഖിന്‍റെ വിജയം ഇടതുകോട്ടകളെ ഞെട്ടിച്ചിരിക്കുകയാണ്.


വിജയം അറിഞ്ഞതുമുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈശാഖിനെ അഭിനന്ദിച്ച് നേതാക്കളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആശംസാപ്രവാഹമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേന്ന് രാത്രി ഒന്പതിനാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗമായ വൈശാഖിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് തീരുമാനിച്ചത്. യുഡിഎഫിന് അവസാനനിമിഷംവരെ വിജയപ്രതീക്ഷയില്ലായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ സ്വപ്നംപോലും കാണാത്ത വിജയമാണ് യുഡിഎഫ് നേടിയത്.


പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നേറിയ സമയത്താണ് വൈശാഖ് സ്ഥാനാര്‍ഥിയായി എത്തുന്നത്. വളരെ വേഗം പ്രചാരണത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം മുന്നിലെത്തി. കുറിച്ചി ഡിവിഷനില്‍ കഴിഞ്ഞതവണ ചെയ്ത കാര്യങ്ങള്‍ വിവരിച്ചുള്ള നോട്ടീസ് എല്ലാ വീടുകളിലുമെത്തിച്ചു. ഇതായിരുന്നു പ്രചാരണത്തിലെ പ്ലസ് പോയിന്‍റ്. മുമ്പ് യുഡിഎഫിലെ ബീനാ ബിനു കുമരകത്തുനിന്ന് വിജയിച്ചിരുന്നു.


ഡല്‍ഹി ആസ്ഥാനമായുള്ള ഗാന്ധിജി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മികച്ച ജില്ലാ പഞ്ചായത്തംഗത്തിനുള്ള 2023-24ലെ പുരസ്‌കാരം വൈശാഖിനായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനിച്ചത് കുമരകത്തെ മണ്ണിലാണ്. വിജയം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായും കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരുപോലെ കാണുമെന്നും വൈശാഖ് പറഞ്ഞു.


ഇടതുകോട്ട പിടിക്കാന്‍ വൈശാഖിലൂടെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയിച്ച സന്തോഷത്തിലാണ് ജില്ലയിലെ യുഡിഎഫ്.

Tags : Vaishakh who hoisted the flag of victory in

Recent News

Corehub Up