സുൽത്താൻ ബത്തേരി: വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ജനപ്രതിനിധികളും വനം അധികൃതരും വരുത്തുന്ന വീഴ്ചയിൽ പ്രതിഷേധിച്ച് വടക്കനാട്, വള്ളുവാടി മേഖലകളിൽ യുവജനങ്ങൾ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു.
"രാഷ്ട്രീയക്കാർ ശ്രദ്ധിക്കുക, നാട്ടിലെ യുവാക്കൾ മുഴുവൻ പ്രതിഷേധത്തിലാണ്' എന്നും മറ്റും എഴുതിയതാണ് ഫ്ളക്സ് ബോർഡുകൾ.
കാട്ടാന ആക്രമണത്തിൽ യുവ കർഷകൻ കൊല്ലപ്പെട്ടതിനുശേഷവും പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളിലെയും യുവാക്കൾ സംഘടിച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്.
ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കു വേണ്ടെന്നും നിലനിൽപ്പിനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബോർഡുകളിൽ യുവജനങ്ങൾ ആഹ്വാനം ചെയ്യുന്നു. "ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ആനയെ പിടിക്കുന്നതിൽ വീഴ്ച വരുത്തുന്ന വനം വകുപ്പിനോടും മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരോടും ഞങ്ങൾ പ്രതികരിക്കുന്നു ’ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതുവരെ പോളിംഗ് ബൂത്തുകളിലേക്ക് ഇല്ല’ എന്നിങ്ങനയെും വാചകങ്ങൾ ബോർഡുകളിലുണ്ട്.
Tags : nattu vishesham Wildlife cruelty