Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അസാധാരണ പ്രേഷിത മാസാചരണവും ഉദാത്തമായ ക്രൈസ്തവ മാനവികതയും
Monday, September 30, 2019 1:07 AM IST
2019 ഒക്ടോബർ മാസം അസാധാരണ പ്രേഷിതമാസമായി ((Eximius Missionis Mensis) ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. 1919 ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' (Maximum Illud) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ശതാബ്ദി അനുസ്മരണവും ആചരണവുമായി ബന്ധപ്പെട്ടാണു ഫ്രാൻസിസ് മാർപാപ്പ ഈ അസാധാരണ പ്രേഷിതമാസം പ്രഖ്യാപിച്ചിരിക്കുന്നത്. "ജ്ഞാനസ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവർ പ്രേഷിതദൗത്യവുമായി മിശിഹായുടെ സഭ ലോകത്തിൽ' എന്നതാണ് ഈ മാസത്തെ പ്രധാന ചിന്തയായി സഭ നൽകിയിരിക്കുന്നത്.
1919ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' എന്ന പ്രബോധനം നൽകുന്നതു ചരിത്രപരമായി പ്രധാനപ്പെട്ട കാലഘട്ടത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കെടുതിയിൽനിന്നു രക്ഷപ്പെടാൻ ഒരു വാതിൽ തെരയുന്ന ലോകത്തിന് പരിശുദ്ധ പിതാവ് തുറന്നുകൊടുത്ത ജാലകമായിരുന്നു "മാക്സിമും ഇല്ലൂദ്.' കൊളോണിയലിസം ഉളവാക്കിയ അരാജകത്വത്തിൽനിന്നു ലോകജനതയെ രക്ഷിക്കാൻ മാർപാപ്പയുടെ ഈ പ്രബോധനം വളരെ സഹായകമായി. യുദ്ധം മനുഷൻ മനുഷ്യനെതിരേയാണ് നടത്തുന്നതെങ്കിലും ആന്ത്യന്തികമായി ദൈവത്തിനെതിരായ കഠിനമായ പ്രവൃത്തിയായി ഈ പഠനം വിലയിരുത്തുന്നു. യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അത് മനുഷ്യസമൂഹത്തെ ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും അകറ്റുക മാത്രമല്ല മനുഷ്യജീവന്റെ മേലുള്ള ഹീനമായ കടന്നു കയറ്റത്തിനും കാരണമായി തീരുന്നു.
ഒന്നാം ലോകമഹായുദ്ധ തകർച്ചയിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ മിശിഹായുടെ സ്നേഹത്തിന്റെ മുഖം ദർശിക്കുക മാത്രമാണ് പോംവഴിയെന്നു പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. കൊളാണിയലിസം തകർത്തെറിഞ്ഞ ദൈവവിശ്വാസവും സാമൂഹികനീതിയും അവസരസമത്വവും എല്ലാം തിരിച്ചെടുക്കാൻ സുവിശേഷത്തിന്റെ വെളിച്ചം മാത്രമാണ് ഏക മാർഗമെന്നു പരിശുദ്ധ പിതാവ് വ്യക്തമാക്കി. 1919 ൽ ബെനഡിക്ട് പാപ്പാ പുറപ്പെടുവിച്ച ഈ പ്രബോധനം ഇരുളിൽ തിളങ്ങിയ ദീപമായിരുന്നു. ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ ആഗോളമായി സഭ അന്ന് നടത്തിയ പ്രേഷിത മുന്നേറ്റം മഹത്തായ മാനവിക മൂല്യങ്ങളിൽ ഊന്നിയതായിരുന്നു.
1919ലെ പ്രത്യേക സാഹചര്യം ലോകമഹായുദ്ധത്തിന്റെയും കൊളോണിയലിസത്തിന്റെതും ആയിരുന്നെങ്കിൽ ആ പ്രബോധനത്തിന്റെ ശതാബ്ദിയിൽ 2019ൽ ലോകം സമാനമോ അതിലും ഗുരുതരമായതോ ആയ വെല്ലുവിളികളെ നേരിടുകയാണ്. യുദ്ധം പ്രത്യക്ഷത്തിൽ അപകടമായി കാണപ്പെടുന്നില്ലെങ്കിലും അക്രമത്തിന്റെയും അതിക്രമത്തിന്റെയും കാർമേഘങ്ങൾ പലയിടങ്ങളിൽ ഉരുണ്ടുകൂടുന്നതും ഏത് സമയത്തും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാവുന്നതുമായ സാഹചര്യം നിലനിൽക്കുന്നു.
ഭീകരപ്രവർത്തനങ്ങൾ ഭയാനകമായി വ്യാപിക്കുന്നതു ലോകസമാധനത്തിനു കടുത്ത ഭീഷണിയായിരിക്കുന്നു. കൊളോണിയലിസത്തിന്റെ പുനരവതാരങ്ങളായി ആഗോളീകരണവും കന്പോളസന്പദ്വ്യവസ്ഥയും കോർപറേറ്റ് സംസ്കാരവും എല്ലാമായി സാമൂഹ്യനീതി വീണ്ടും പരീക്ഷണവിധേയമായിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ജീവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധത്തിൽ സങ്കീർണമായിരിക്കുന്നു. മാനവികതയ്ക്കുമേൽ ഇരുൾ പരത്തുന്ന നവ സാമൂഹിക സംസ്കാരിക പരിസ്ഥിതി ജീർണതകളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനു കൂടുതൽ പ്രാധാന്യം കൈവരുന്നു.
ഈ ഒക്ടോബർ പ്രേഷിതമാസാചരണം ഈശോമിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിതപരമായ മാനം വീണ്ടും കണ്ടെത്താൽ നമ്മെ സഹായിക്കണം. മാമ്മോദീസായിലൂടെ നമ്മുക്കു ദാനമായി ലഭിച്ച വിശ്വാസം നമ്മുടെ സ്വകാര്യമായ സ്വത്തല്ല. അതു മിശിഹായുടെ സഭയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്. വിശ്വാസം സഭയിൽ ജീവിച്ചുകൊണ്ട് വസിക്കുന്ന സമൂഹത്തിൽ പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. വിശ്വാസത്തിലൂടെ സഭയിൽ ഈശോമിശിഹായുമായി ഐക്യപ്പെട്ടു രക്ഷയുടെ സാർവത്രിക കൂദാശയായ സഭയുടെ ശുശ്രൂഷ വഴി എല്ലാ ജനതകളും സത്യം അറിയുകയും തന്റെ കാരുണ്യം അനുഭവിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. (1 തീമോ. 2: 4: Lumen Gentium 48 (ലൂമെൻ ജെൻസിയം 48)
സഭ ലോകത്തിൽ രക്ഷയുടെ കൂദാശയാണ്. പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും സുവിശേഷ വെളിച്ചത്തിൽ കാണാൻ ഈശോമിശിഹായിലുള്ള വിശ്വാസമാണു നമ്മെ ശക്തരാക്കുന്നത്. സ്നേഹം വഴി വിഭജനവും അതിർത്തിയും പാർശ്വവത്കരണവും ഇല്ലാത്ത ഒരു സാമൂഹ്യ നിർമിതിയാണ് സഭയുടെ സുവിശേഷവത്കരണം. സ്നേഹവും കാരുണ്യവും സത്യവും സമാധാനവും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹ്യ സൃഷ്ടിക്കാണ് സുവിശേഷപ്രഘോഷണം ഉൗന്നൽ നൽകുന്നത്. ഈ പ്രഘോഷണം ഈശോമിശിഹായിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. ദൈവത്തെപ്പറ്റി, മിശിഹായെപ്പറ്റി പ്രഘോഷിക്കുന്ന വ്യക്തി ദൈവത്തിന്റെ മനുഷ്യനായിരിക്കണം. പ്രഥമമായി ഈ അസാധാരണ പ്രേഷിതമാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതു ദൈവത്തിന്റെ മനുഷ്യരാകാനാണ്.
പ്രേഷിതധർമം മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും അവകാശമാണ്. മാമ്മോദീസായിൽ ഈശോമിശിഹായെ കണ്ടുമുട്ടിയ ഒരോ വ്യക്തിക്കും തങ്ങൾ അനുഭവിച്ചതായ രക്ഷയിലേക്കു ലോകത്തെ മുഴുവൻ രൂപാന്തരപ്പെടുത്താൻ കടമയുണ്ട്. സഭ ഈ ധർമമാണു ലോകത്തിൽ നിർവഹിക്കുന്നത്. ഓരോ പ്രേഷിതവ്യക്തിയും തങ്ങളിൽനിന്നു പുറത്തുവന്ന് അപരനിലേക്ക് ഒഴുകുന്നതാണ് ക്രൈസ്തവസാക്ഷ്യം. അവർ തങ്ങളെത്തന്നെ സ്വയം ദാനമായി മറ്റുള്ളവർക്കു നൽകുന്നു. ജീവാത്മകവും ഭാവാത്മകവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നു. മാമ്മോദീസാ രക്ഷയ്ക്ക് ആവശ്യമാകുന്നത് അതു നമ്മെ ദൈവകുടുംബത്തിലെ അംഗങ്ങളാക്കുന്നതിനാലും അതിനാൽതന്നെ ഒരിക്കലും അനാഥരോ അപരിചിതരോ പാപികളോ അടിമകളോ ആക്കുന്നില്ലാത്തതിനാലുമാണ്. ദൈവം നൽകുന്ന യഥാർഥ മാനവികതയുടെ ആകാശത്തേക്കു പറക്കാൻ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് ഈ അസാധാരണ പ്രേഷിതമാസം പരിശുദ്ധ ത്രീത്വത്തിലധിഷ്ഠിതമായ രക്ഷയിലേക്കു നമ്മെ കൂടുതൽ ചേർത്തുനിർത്തുന്നതും ദൈവാത്മാവിനാൽ ശക്തിപ്പെടുത്തുന്നതുമാകണം.
ഇന്നു സാധാരണമാകുന്ന അനിയന്ത്രിതമായ സെക്കുലറിസം മനുഷ്യവ്യക്തിയുടെ മഹത്ത്വത്തെയും മനുഷ്യജീവന്റെ വിലയെയും ധാർമിക മൂല്യങ്ങളുടെ ആവശ്യകതയെയും ഇകഴ്ത്തി ദൈവത്തിന്റെ സജീവ പിതൃത്വത്തെ ആക്രമണപരമായുള്ള സാംസ്കാരിക പരിത്യജിക്കൽ ആക്കി മാറ്റുന്പോൾ മാനവികതയ്ക്കു ഭംഗം വരുന്നു. ഒരോ വ്യക്തിയുടെയും ജീവനോടുള്ള പരസ്പര ബഹുമാനത്തിന്റെ പ്രകാശനം കണ്ടെത്തുന്നതു യഥാർഥ മാനുഷിക സാഹോദര്യത്തിലാണ്. ഈശോമിശിഹാ പകർന്നുതന്ന ദൈവസ്നേഹം കൂടാതെ മനുഷ്യസമൂഹത്തിൽ സഹോദര്യ സ്വീകാര്യതയും ഫലപ്രദമായ ഐക്യവും സാധ്യമല്ല. ദൈവം ഈശോമിശിഹാ വഴി വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യങ്ങൾ ഹൃദിസ്ഥമാക്കി ദൈവകേന്ദ്രീകൃതമായ പ്രപഞ്ച വ്യവസ്ഥിതിയാണു പ്രേഷിത പ്രവർത്തനത്തിന്റെ മർമം.
അസാധാരണ പ്രേഷിതമാസത്തിൽ പ്രധാനമായും നാലു കാര്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിനാണു പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്. ഒന്നാമതായി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധം ദൃഢമാക്കുക. വിശുദ്ധ കുർബാന, കൂദാശകൾ, ദൈവവചനം, സഭാത്മകവും വ്യക്തിപരവുമായ പ്രാർഥനാനുഭവം ഇവ വഴി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ വളർച്ച മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സ്വന്തമാക്കണം.
രണ്ടാമതായി വിശുദ്ധരുടെയും രക്തസാക്ഷികളുടെയും സാക്ഷ്യജീവിതം മാതൃകയാക്കിക്കൊണ്ടു ലോകത്തിന് യഥാർഥ ക്രൈസ്തവസാക്ഷ്യം നൽകുക. മൂന്നാമതായി സഭയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രേഷിത രൂപീകരണത്തിന് ഉൗന്നൽ നൽകുക. വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കു വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, ആത്മീയശാസ്ത്രം, മതബോധനം എന്നിവയിൽ കൂടുതൽ ആഴപ്പെട്ടുള്ള പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കുക. നാലാമതായി ഈശോയുടെ കരുണാർദ്രസ്നേഹം പ്രകടമാക്കുന്ന നിസ്വാർഥമായ പ്രേഷിത പ്രവർത്തനത്തിന് അവസരമൊരുക്കുക. ദരിദ്രരോടും വിലപിക്കുന്നവരോടും പലവിധത്തിൽ ക്ലേശങ്ങൾ സഹിക്കുന്നവരോടും കൂടെനിന്നുകൊണ്ട് അവർക്കായി സ്വയാർപ്പണം ചെയ്യാൻ പ്രചോദനമേകുക.
പരിശുദ്ധ പിതാവ് വിഭാവനം ചെയ്യുന്ന പ്രേഷിതമുന്നേറ്റം ആധുനിക കാലഘട്ടത്തിൽ രക്ഷകനായ ഈശോമിശിഹായെ അനുഭവിച്ചറിയാൻ എല്ലാ ജനപദങ്ങൾക്കും അവസരമാകുന്നതിനുള്ള ഉദ്യമമാക്കിയെടുക്കുവാൻ കൂട്ടായി പരിശ്രമിക്കാം. ഈ അസാധാരണ പ്രേഷിതമാസാചരണം മഹത്തായ ആത്മീയമായ ഉൾക്കാഴ്ചകളിലേക്കും ഉദാത്തമായ മാനവികതയിലേയും ക്രൈസ്തവ സമൂഹത്തെ കൈപിടിച്ചുയർത്താനും അതുവഴി സമസ്തജനപദങ്ങൾക്കും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാൻ സാധിക്കുന്ന സാക്ഷ്യജീവിതത്തിനും കാരണമാകുന്ന ചുവടുവയ്പാകട്ടെ.
ബിഷപ് ജേക്കബ് മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top