Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
Tuesday, November 26, 2019 11:14 PM IST
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയൊരു യുഗം പിറക്കുകയാണ്. നാലര പതിറ്റാണ്ട് കിംഗ് മേക്കറായി വാണ ബാൽ താക്കറെയുടെ വഴിയേയായിരുന്നു മകൻ ഉദ്ധവും എന്ന അവസ്ഥയ്ക്കാണു മാറ്റമുണ്ടാകുന്നത്. മുഖ്യമന്ത്രിസ്ഥാനമടക്കം ഉന്നത അധികാരങ്ങൾ പലതും നേടാമായിരുന്നിട്ടും ഒരു കോർപറേഷൻ കൗൺസിൽ സ്ഥാനംപോലും മോഹിക്കാതെയായിരുന്നു ബാൽ താക്കറെ ശിവസേന സ്ഥാപിച്ചതും കെട്ടിപ്പടുത്തതും. ഇതേ പാതയാണ് മകൻ ഉദ്ധവ് താക്കറേയും ഇതുവരെ സ്വീകരിച്ചു പോന്നത്.
എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മകൻ ആദിത്യയെ മത്സരിപ്പിച്ചതോടെ ഉദ്ധവിന്റെ മനംമാറ്റം വെളിപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ചപ്പോഴും ഉദ്ധവ് ആ സ്ഥാനം മോഹിക്കുന്നുവെന്ന് ആരും ഉറപ്പിച്ചുപറഞ്ഞിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മഹാനഗരമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിൽ താക്കറെ കുടുംബത്തിന്റെ അധികാരസ്ഥാനം ആദ്യമായി അടയാളപ്പെടുത്തുകയാണ്.
വൈരുധ്യങ്ങൾ ഏറെയുള്ള മുന്നണിബന്ധം, ഭരണപരിചയത്തിന്റെ അഭാവം, ബിജെപിയുടേയും കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരട്, അധിക്ഷേപങ്ങൾ ഏറെ കേൾപ്പിച്ചിട്ടുള്ള പാർട്ടിയുടെ പൂർവകാലം, വിമതരെ പ്രോത്സാഹിപ്പിക്കാൻ സദാ ജാഗരൂകരായി നിൽക്കുന്ന എതിരാളികൾ ഇങ്ങനെ നിരവധി വെല്ലുവിളികളാണ് ഉദ്ധവിനെ കാത്തിരിക്കുന്നത്. കർണാടകയ്ക്കു സമാനമായ രീതിയിൽ അതിസാഹസികമായി ബിജെപിയെ മുട്ടുകുത്തിച്ചുകൊണ്ടാണ് അധികാരത്തിലെത്തുന്നത് എന്നതും പ്രസക്തമാണ്. മുറിവേറ്റ യദിയൂരപ്പ പകവീട്ടിയതുപോലെ എപ്പോൾ വേണമെങ്കിലും അട്ടിമറികൾ സംഭവിക്കാമെന്നതും നിശ്ചയമാണ്. ഗവർണറും കേന്ദ്രസർക്കാരും ഉറക്കമിളച്ചാണ് ഇരിക്കുന്നത് എന്നതും കാണാതിരുന്നുകൂടാ.
അച്ഛനല്ല മകൻ
അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ ശിവസേന കെട്ടിപ്പടുത്തത് അവസരങ്ങൾ മുതലെടുത്താണ്. മഹാനഗരമായ മുംബൈയിലേക്കു തൊഴിൽതേടിയെത്തിയിരുന്ന ദക്ഷിണേന്ത്യക്കാരുടെയും ഗുജറാത്തികളുടെയും എണ്ണം ഗണ്യമായി കൂടിയപ്പോൾ മറാത്തികളുടെ അവസരങ്ങൾ മറുനാട്ടുകാർ തട്ടിയെടുക്കുന്നു എന്ന പ്രചാരണം ശക്തമാക്കിയാണ് 1966 ജൂണ്‍ 19 ന് ബാൽ താക്കറെ ശിവസേന സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിനു ശക്തമായ ബദൽ ഇല്ലാത്ത കാലഘട്ടമായിരുന്നു അത്. മണ്ണിന്റെ മക്കൾ വാദമുയർത്തി മറാത്തികളെ സംഘടിപ്പിക്കാൻ കഴിയിയുമെന്നു മനസിലാക്കിയ ബാൽ കേശവ് താക്കറെയെന്ന കൗശലക്കാരനായ രാഷ്ട്രീയ നേതാവിന്റെ ഉദയമായിരുന്നു പിന്നീടുണ്ടായത്.
ആദ്യകാലത്തു രജിസ്ട്രേഷനോ സംഘടനാ സ്വഭാവമോ ഇല്ലാതെയാണ് സേന പ്രവർത്തിച്ചിരുന്നത്. പിന്നീട് സംഘടനാ സംവിധാനമുണ്ടാക്കുകയും രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ രജിസ്ട്രേഷൻ നേടുകയും ചെയ്തു. 2012 നവംബർ 17 ന് മരിക്കുന്നതുവരെ ബാൽ താക്കറെ ശിവസനയുടെ പ്രമുഖ് ആയി തുടർന്നു. ലോകത്ത് ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ഇതെന്നായിരുന്നു ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. മണ്ണിന്റെ മക്കൾ വാദത്തിൽ സ്വീകരിച്ച തീവ്ര നിലപാടുകൾമൂലം ബാൽ താക്കറെ പലർക്കും പേടിസ്വപ്നമായിരുന്നു. ഗുജറാത്തികൾക്കും മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാർക്കും മുംബൈയിൽ ജീവിതം സുരക്ഷിതമല്ലാതാക്കിയതുവഴി മഹാരാഷ്ട്രയ്ക്കു പുറത്ത് അദ്ദേഹത്തിനും ശിവസേവനയ്ക്കും മോശം പ്രതിച്ഛായയാണ് ഉണ്ടായത്.
തിരുവായ്ക്ക് എതിർവാ ഇല്ലെന്ന അവസ്ഥയുടെ പാരമ്യമായിരുന്നു ബാൽ താക്കറെ. അനിഷ്ടംതോന്നിയവർക്കൊന്നും പാർട്ടിയിൽ ഇടമുണ്ടായില്ല. 1995ൽ പാർട്ടിക്കു മുഖ്യമന്ത്രിപദം കിട്ടിയപ്പോൾപോലും ബാൽ താക്കറെ അധികാരക്കസേരയിലേക്ക് എത്തിനോക്കിയില്ല. മനോഹർ ജോഷിയെ മുഖ്യമന്ത്രിയാക്കി. തുടർന്ന് നാരായൺ റാണെയും മുഖ്യമന്ത്രിയായി. പിന്നീട് ഇപ്പോഴാണ് സേനയ്ക്ക് അവസരം കൈവരുന്നത്.
ഇപ്പോൾ മുഖ്യമന്ത്രിക്കസേരയിലേക്ക് ഉദ്ധവ് നേരിട്ടെത്തുകയാണ്. ബാൽ താക്കറെയുടെ കാലത്തെ തീവ്രഹിന്ദുത്വ നിലപാടിൽനിന്ന് ഉദ്ധവ് മയപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പ്രസ്താവനകൾവച്ചു വാദിക്കാം. എന്നാൽ, പാർട്ടിയുടെ മാറ്റം എത്രമാത്രമാണെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
പരിചയക്കുറവ്
ബാൽ താക്കറെയുടെ കരുത്തോ ശരദ് പവാറിന്റെ തന്ത്രങ്ങളോ കൈവശമില്ലാത്ത നേതാവാണ് ഉദ്ധവ് എന്ന വിമർശനത്തിൽ കഴമ്പുണ്ടെന്നതാണു യാഥാർഥ്യം. 2002ൽ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഏറ്റെടുത്തുകൊണ്ടാണ് ഉദ്ധവ് പാർട്ടിയിൽ സ്ഥാനമുറപ്പിച്ചത്. പാർട്ടിക്ക് മികച്ച വിജയം കിട്ടുകയും ചെയ്തു. തുടർന്ന് 2003ൽ വർക്കിംഗ് പ്രസിഡന്റായ ഉദ്ധവ് പാർട്ടിയെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബാൽ താക്കറെ വാർധക്യസഹജമായ അസുഖങ്ങളാൽ ക്ഷീണിതനാവുകയും ചെയ്തു.
ബാൽ താക്കറെയുടെ ഇളയ സഹോദരൻ ശ്രീകാന്തിന്റെ മകൻ രാജ് താക്കറെ ഉദ്ധവിനേക്കാൾ പാർട്ടിയിൽ കരുത്തനായിരുന്നു. എന്നാൽ, തന്റെ പിൻഗാമി ഉദ്ധവ് തന്നെയെന്ന ബാൽ താക്കറെയുടെ നിലപാട് വെളിപ്പെട്ടതോടെ രാജ് താക്കറെക്കു പാർട്ടി വിടേണ്ടിവന്നു. 2006ൽ അദ്ദേഹം നവനിർമാൺ സേന എന്ന പാർട്ടിക്കു രൂപം നൽകി. 2009 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടി എംഎൻഎസ് ശിവസേനയെ വിറപ്പിച്ചെങ്കിലും 2014 ൽ ഒരു സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ഇക്കുറിയും ഒരു സീറ്റിലൊതുങ്ങി. ഉദ്ധവുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് മുൻ മുഖ്യമന്ത്രിയായ നാരായൺ റാണെ 2005ൽ പാർട്ടി വിട്ടത്. ബാൽ താക്കറെയുടെതുപോലുള്ള അധീശത്വം ഉദ്ധവിന് ഇപ്പോഴും പാർട്ടിയില്ലെന്നത് യാഥാർഥ്യമാണ്. ഈ അവസ്ഥ മുതലെടുത്ത് ശിവസേനയെ പിളർത്തി ഭൂരിപക്ഷമുണ്ടാക്കാം എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, ബിജെപിയുടെ ഈ തന്ത്രത്തെ തത്കാലത്തേക്കെങ്കിലും അതിജീവിക്കാൻ ഉദ്ധവിനായിരിക്കുന്നു.
ഒടുവിൽ പകവീട്ടൽ
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോഴും മേൽക്കൈ നിലനിർത്താൻ ബാൽ താക്കറെയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കാലശേഷം ബിജെപി ഉദ്ധവിനെ വേണ്ടത്ര പരിഗണിച്ചില്ല. ശിവസേനയ്ക്കുമേൽ വളർന്നുകയറാൻ ബിജെപിക്കു കഴിയുകയും ചെയ്തു. കൂട്ടുകക്ഷിയായി കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം പങ്കിടുമ്പോഴും ഉദ്ധവ് -ബിജെപി കിടമത്സരം ശക്തമായിരുന്നു. കഴിയുന്നത്ര വിലപേശൽ നടത്താൻ ഉദ്ധവ് ശ്രമിച്ചെങ്കിലും ബിജെപി മേൽക്കൈ നേടിക്കൊണ്ടിരുന്നു. സീറ്റ് വിഭജനത്തിലെ തർക്കംമൂലം 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 വർഷത്തെ കൂട്ടുകെട്ട് പിരിഞ്ഞായിരുന്നു മത്സരം. ഒടുവിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഭരണത്തിലേറുകയും ചെയ്തപ്പോൾ ശിവസേനയ്ക്ക് പിന്തുണയ്ക്കേണ്ടി വന്നു.
തുടർന്നും കിട്ടിയ അവസരങ്ങളിലെല്ലാം കേന്ദ്രഭരണത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവസിനേയും വിമർശിക്കാൻ ഉദ്ധവ് ശ്രദ്ധിച്ചിരുന്നു. നോട്ട്നിരോധനത്തിനെതിരേ പരസ്യമായി പ്രതികരിക്കാനും ശിവസേന മുൻപന്തിയിലുണ്ടായിരുന്നു. പാർട്ടി മുഖപത്രമായ സാംനയിലൂടെ നിരന്തരവിമർശനമാണ് ഉദ്ധവ് നടത്തിയിരുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന എൻഡിഎ വിടുമെന്നു കരുതിയിരുന്നെങ്കിലും അവസാനം ഒത്തുതീർപ്പിലെത്തുകയായിരുന്നു. തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടർന്നെങ്കിലും മുഖ്യമന്ത്രിപദം പങ്കിടണമെന്ന ആവശ്യത്തിലുറച്ചാണ് സഖ്യം വിട്ടത്. കുറേ വർഷങ്ങളായി അനുഭവിക്കുന്ന അവഗണനയ്ക്കാണ് ഇപ്പോൾ ഉദ്ധവ് പകവീട്ടുന്നത്.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവിലും അരളിപ്പൂവ് ഒഴിവാക്കും
Latest News
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവിലും അരളിപ്പൂവ് ഒഴിവാക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top