Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഏകാധിപതിയുടെ ശിശിരം
Tuesday, December 17, 2019 11:07 PM IST
പട്ടാളവാഴ്ച പാക്കിസ്ഥാനിലെ ഒരു സാധാരണകാര്യംപോലെയാണ്. 1953-54 ൽ അന്നത്തെ ഗവർണർ ജനറലിനു പ്രധാനമന്ത്രിയെയും ഭരണഘടനാ അസംബ്ലിയെയും പിരിച്ചുവിടാൻ സഹായം നൽകിയാണ് സൈന്യം അധികാരരുചി അറിഞ്ഞത്. പിന്നീട് 1958-ലും 1977-ലും 1999-ലും സേനാധിപന്മാർ പാക് ഭരണം പിടിച്ചു.
സ്വതന്ത്ര പാക്കിസ്ഥാന്റെ ചരിത്രത്തിൽ പകുതിയോളം കാലം സൈന്യാധിപന്മാരാണു ഭരണം നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇതാദ്യമായി ഒരു പട്ടാളഭരണാധികാരിയുടെ മേൽ ഭരണഘടനാ നിയമം പിടിമുറുക്കുന്നു. 2007-ൽ ഭരണഘടന സസ്പെൻഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കൊടിയ രാജ്യദ്രോഹമായി കണ്ട് ജനറൽ പർവേസ് മുഷാറഫിനു വധശിക്ഷ വിധിച്ചു.
ഫീൽഡ് മാർഷൽ അയൂബ് ഖാൻ, ജനറൽ യാഹ്യാഖാൻ, ജനറൽ സിയ ഉൾ ഹഖ് തുടങ്ങിയ മുൻ പട്ടാള ഭരണമേധാവികൾക്കൊന്നും ഈയൊരവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. (ഇപ്പോൾ ദുബായിൽ കഴിയുന്ന മുഷാറഫ് ശിക്ഷ ഏറ്റുവാങ്ങാൻ രാജ്യത്തേക്കു മടങ്ങിച്ചെല്ലാനിടയില്ല). അയൂബ് ഖാനെയും യാഹ്യാ ഖാനെയും ആരും കുറ്റവിചാരണ ചെയ്തില്ല. സിയ ഉൾ ഹഖ് ഒട്ടേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ച ഒരു മിലിട്ടറി വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
ജനനം ഡൽഹിയിൽ
ഡൽഹിയിൽ 1943-ൽ ജനിച്ച മുഷാറഫ് 1999 മുതൽ 2008 വരെ പാക്കിസ്ഥാന്റെ ഭരണാധികാരിയായിരുന്നു. 1999 ഒക്ടോബർ മുതൽ 2002വരെ പട്ടാള ഭരണകൂടത്തിന്റെ ചീഫ് എക്സിക്യൂട്ടീവും പിന്നീട് ‘തെരഞ്ഞെടുക്കപ്പെട്ട’ പ്രസിഡന്റുമായിരുന്നു.
ഇരുപത്തൊന്നാം വയസിൽ കരസേനയിൽ ഓഫീസറായ മുഷാറഫ് 1965-ലെയും 71-ലെയും യുദ്ധങ്ങളിൽ ഇന്ത്യക്കെതിരേ പൊരുതി. 1998-ൽ കരസേനാധിപനായി. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫാണ് മുഷാറഫിനെ സേനാധിപനാക്കാൻ ശിപാർശ ചെയ്തത്.
ഇരുവരും തമ്മിൽ അടുത്തബന്ധമായിരുന്നു. 1998 മേയിൽ ഇന്ത്യ പൊഖ്റാനിൽ അണുബോംബും ഹൈഡ്രജൻ ബോംബും പരീക്ഷിച്ചപ്പോൾ ദിവസങ്ങൾക്കകം പാക്കിസ്ഥാനും അണുബോംബുകൾ പൊട്ടിച്ചു. ഇക്കാര്യത്തിൽ ഷരീഫിന് ഊറ്റമായ പിന്തുണയാണ് മുഷാറഫ് നൽകിയത്.
ഷരീഫ് ഓങ്ങി; മുഷാറഫ് മലർത്തിയടിച്ചു
താമസിയാതെ അവർ തമ്മിൽ അകൽച്ചയിലായി. അതിന്റെ കാരണം വ്യക്തമല്ല. ഇന്ത്യക്കെതിരേ നടത്തിയ കാർഗിൽ യുദ്ധത്തിലെ തിരിച്ചടിയാണു കാരണമെന്നു ചിലർ പറയുന്നു. ഏതായാലും 1999 ഒക്ടോബർ 12-നു ഷരീഫിനെ പുറത്താക്കി മുഷാറഫ് ഭരണം പിടിച്ചു.
മുഷാറഫ് ശ്രീലങ്കയിൽ ഔദ്യോഗിക സന്ദർശനത്തിനു പോയ സമയത്ത് ഷരീഫ് സേനാധിപനെതിരേ കരുക്കൾ നീക്കി. മുഷാറഫിന്റെ വിമാനം തിരികെ പാക്കിസ്ഥാനിൽ ഇറങ്ങുംമുൻപ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കാനും വിമാനം ഇറങ്ങുന്പോൾത്തന്നെ അറസ്റ്റ് ചെയ്യാനുമായിരുന്നു നീക്കം. പക്ഷേ മുഷാറഫിന്റെ വിശ്വസ്തർ വിവരം കൈമാറി. മുഷാറഫ് വന്നിറങ്ങുംമുന്പേ ഷരീഫിനെ സൈന്യം വളഞ്ഞു. നിർണായക സംവിധാനങ്ങൾ സൈനിക നിയന്ത്രണത്തിലായി. മുഷാറഫ് രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി സ്വയം പ്രഖ്യാപിച്ചു.
ചോദിച്ചതു വധശിക്ഷ
തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി മുഷാറഫ് ഷരീഫിനെ ജയിലിലടച്ചു. കേസ് വിചാരണ ചെയ്ത് ഷരീഫിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിനു പകരം വധശിക്ഷ വേണമെന്നാവശ്യപ്പെട്ടു മുഷാറഫ് ഭരണകൂടം സിന്ധ് ഹൈക്കോടതിയെ സമീപിച്ചു.
പക്ഷേ അപ്പീൽ വിധിക്കു മുന്‍പേ മറ്റു ചിലതു നടന്നു. ഷരീഫ് രാജ്യം വിടാമെന്നു സമ്മതിച്ചു. കേസ് ഒഴിവാക്കാൻ മുഷാറഫും. സൗദിഅറേബ്യൻ രാജാവാണു ഷരീഫിനുവേണ്ടി ഇടപെട്ടതെന്നാണു സംസാരം. ഏതായാലും 2007വരെ ഷരീഫ് സൗദിയിലായിരുന്നു. അക്കൊല്ലം ഷരീഫ് തിരിച്ചുവന്നു. 1978-ൽ സുൾഫിക്കർ അലി ഭൂട്ടോയെ സിയായുടെ പട്ടാളഭരണകൂടം കൊലക്കേസിൽപ്പെടുത്തി വധിച്ച ചരിത്രം ആവർത്തിക്കണ്ടയെന്നു കരുതിയുമാകാം ഷരീഫിനെ വിട്ടയച്ചത്.
തെരഞ്ഞെടുപ്പ് നടത്തി
മുഷാറഫ് തന്റെ വാഴ്ചയ്ക്കു നൈയാമികവും രാഷ്ട്രീയവുമായ സാധുത നൽകാൻ ഒരു തെരഞ്ഞെടുപ്പ് നടത്തി. പാക്കിസ്ഥാൻ മുസ്ലിംലീഗ്-ഖായിദ് എന്ന പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചു പ്രസിഡന്റായി. തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയും സാധുതയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.
മുഷാറഫിന്റെ ഭരണം പാക്കിസ്ഥാനു സാന്പത്തികമായി നല്ലതായിരുന്നു. വളർച്ച മെച്ചപ്പെട്ടു. ഉദാരവത്കരണ നയങ്ങൾ നടപ്പാക്കി. അമേരിക്ക അഫ്ഗാനിസ്ഥാനിലെയും മറ്റും ഭീകരർക്കെതിരേ പൊരുതാൻ അനുവദിച്ച കോടിക്കണക്കിനു ഡോളറും മുഷാറഫ് ഭരണത്തിനു സഹായമായി.
ഭീകരർക്കെതിരേ
അമേരിക്കയുമായുള്ള ചങ്ങാത്തം മുഷാറഫിനു വിനയുമായി. അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഭീകരഗ്രൂപ്പുകൾക്കെതിരേ നീങ്ങിയത് യാഥാസ്ഥിതിക വിഭാഗങ്ങൾക്കു രസിച്ചില്ല. 2007-ൽ ഇസ്ലാമാബാദിലെ ഒരു മോസ്കിൽ തന്പടിച്ച യാഥാസ്ഥിതിക മുസ്ലിം മതപ്രചാരകനെയും അനുയായികളെയും നേരിടാൻ മുഷാറഫ് പട്ടാളത്തെ ഇറക്കി. പ്രാദേശിക ബിസിനസുകാരെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്ന ആളായിരുന്നു സായുധ അനുയായികളുമൊത്ത് മോസ്ക് കൈയടക്കിയത്. അവരെ പുറത്തുചാടിക്കാനുള്ള ദൗത്യം നൂറിലേറെപ്പേരുടെ മരണത്തിലാണു കലാശിച്ചത്. ഇതോടെ മുഷാറഫിനെതിരേ പലേടത്തും പ്രക്ഷോഭങ്ങളായി. അതിനിടെ വിലക്കയറ്റവും പ്രശ്നമായി.
ജുഡീഷറിയോട് ഉടക്കി
ഇതേകാലത്തുതന്നെ സുപ്രീംകോടതിയുമായി മുഷാറഫ് ഉടക്കി. ചീഫ് ജസ്റ്റീസ് ഇഫ്തികർ മുഹമ്മദ് ചൗധരിയെ നീക്കാൻ ശ്രമിച്ചു. അഭിഭാഷകരും മറ്റു രാഷ്ട്രീയപാർട്ടികളും പ്രസിഡന്റിനെതിരേ തിരിഞ്ഞു. പ്രക്ഷോഭങ്ങൾ വലുതായി. 2007 നവംബറോടെ അവ നിയന്ത്രണാതീതമായി.
നവംബർ ഏഴിനു മുഷാറഫ് രണ്ടാമതൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടന സസ്പെൻഡ് ചെയ്തു. ജഡ്ജിമാരെ ജയിലിലടച്ചു. എതിർ രാഷ്ട്രീയക്കാരെയും തടവിലാക്കി. മന്ത്രിസഭ പിരിച്ചുവിട്ടു. പ്രസിഡന്റ് നേരിട്ടു ഭരണം ഏറ്റെടുത്തു.
ബേനസീർ വധം
ആഭ്യന്തരവും വൈദേശികവുമായ സമ്മർദങ്ങളെത്തുടർന്ന് മുഷാറഫിനു സൈന്യാധിപ സ്ഥാനം ഏതാനും ദിവസങ്ങൾക്കകം ഒഴിയേണ്ടിവന്നു. ജനറൽ അഷ്ഫാഖ് കയാനി സൈന്യാധിപനായി. ഡിസംബറോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. നവാസ് ഷരീഫും ബേനസീർ ഭൂട്ടോയുമൊക്കെ തെരഞ്ഞെടുപ്പിനൊരുങ്ങി.
ആ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് 2007 ഡിസംബർ 27-ന് ബേനസീർ ഭൂട്ടോയെ അക്രമികൾ വധിച്ചത്. ഈ വധത്തിൽ മുഷാറഫിന്റെ കറുത്ത കരങ്ങളുണ്ടെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ മുഷാറഫിന്റെ പാർട്ടി ദയനീയമായി തോറ്റു. ബേനസീറിന്റെ പാർട്ടി (പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി) ഭൂരിപക്ഷം നേടി. ആസിഫ് അലി സർദാരി പ്രധാനമന്ത്രിയായി. മാസങ്ങൾക്കുശേഷം ഓഗസ്റ്റിൽ മുഷാറഫ് രാജിവച്ചു. സർദാരി പ്രസിഡന്റായി.
ഷരീഫ് ഒന്നും മറന്നില്ല
മുഷാറഫ് 2008-ൽ രാജ്യംവിട്ടു. 2013-ൽ മടങ്ങിച്ചെന്നു. പാക്കിസ്ഥാനെ അഴിമതിയിലും കഴിവുകെട്ടവരിലുംനിന്നു രക്ഷിക്കാൻ താൻ വന്നു എന്നു പ്രഖ്യാപിച്ചു. പക്ഷേ അധികമാരും പിന്തുണയ്ക്കാൻ തയാറായില്ല. 2013-ലെ തെരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് അധികാരത്തിലേറി.
ഷരീഫ് ഒന്നും മറന്നിരുന്നില്ല. 2014-ൽ മുഷാറഫിനെതിരേ കുറ്റപത്രം തയാറായി. 2007-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഭരണഘടന സസ്പെൻഡ് ചെയ്തതും നിയമവിരുദ്ധവും കൊടിയ രാജ്യദ്രോഹവുമാണെന്ന് ആരോപിച്ചു.
മുഷാറഫ് കുറ്റം നിഷേധിച്ചു. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വാദിച്ചു. ഇപ്പോൾ കോടതിവിധിയായി. മുഷാറഫ് അപരാധിയാണ്. വധശിക്ഷയ്ക്ക് അർഹൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
Latest News
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top