Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രവാസികൾ കുറേക്കൂടി പരിഗണന അർഹിക്കുന്നു
Sunday, April 19, 2020 11:48 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ദുരിതത്തിന്റെ ഈ നാളുകളിൽ പ്രവാസി ഇന്ത്യക്കാരെ കൂടുതൽ സഹാനുഭൂതിയോടെയും മനുഷ്യത്വപരമായ രീതിയിലും പരിഗണിക്കണം. പാവങ്ങൾക്കും തൊഴിൽരഹിതർക്കും അഭയാർഥികൾക്കുമെല്ലാംവേണ്ടി വാദിക്കുന്നതും രോഷത്തോടെയുള്ളതുമായ നിരവധി സ്വരങ്ങൾ സമൂഹത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്. അതിനിടയ്ക്കു പ്രവാസികളുടെ സങ്കടങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല.
പ്രവാസികളുടെ തികച്ചും ന്യായമായ പല ആവശ്യങ്ങളിലും ശ്രദ്ധ കൊടുക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരെ ചൂഷണം ചെയ്യുകയായിരുന്നു. തിരക്കുള്ള സീസണുകളിൽ ആവശ്യത്തിനു ഫ്ലൈറ്റുകൾ അനുവദിക്കാതെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നത് ഒരു ഉദാഹരണം മാത്രം. വിദേശനാണ്യം നേടുന്ന കയറ്റുമതിക്കാർക്കു സർക്കാർ പല ഇളവുകളും അനുവദിക്കാറുണ്ട്. എന്നാൽ, വിദേശത്തുനിന്നു പണമയയ്ക്കുന്ന പ്രവാസികൾക്ക് അത്തരം ഒരു ആനുകൂല്യവും സർക്കാർ നൽകുന്നില്ല. എന്നുമാത്രമല്ല അവർ വിദേശത്തുനിന്നു നാട്ടിൽ വരുന്പോൾ എന്തെങ്കിലും ഇലക്ട്രോണിക് ഗൃഹോപകരണങ്ങളോ മറ്റോ കൂടെ കൊണ്ടുവന്നാൽ അതിനു ഭീമമായ നികുതി ചുമത്തുകയും ചെയ്തിരുന്നു. പലപ്പോഴും വിമാനത്താവളങ്ങളിൽ മോശമായ പെരുമാറ്റം പ്രവാസികൾക്കു നേരിടേണ്ടിവന്നിട്ടുണ്ട്.
നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു കോവിഡ് മൂലം സർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ വിമാനം കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇപ്പോൾ നാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ അതിനനുവദിക്കാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കും. മറ്റു രാജ്യങ്ങളൊക്കെ വിദേശത്തു പെട്ടുപോയ തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനം ഏർപ്പാടാക്കി നാട്ടിലേക്കു കൊണ്ടുപോയി. കോവിഡ്-19 രോഗം രാജ്യത്തു പടരുന്നതു നിയന്ത്രിക്കാനാവാം കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്.
രോഗം പടരുന്നത് ഏതുവിധത്തിലും തടയുക എന്നതിലായിരുന്നു മുൻഗണന. മാരകമായ കൊറോണ വൈറസിനെ തടയാൻ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ കടുത്ത ലോക്ക് ഡൗൺ നടപടികൾ മാത്രമായിരുന്നു ഒരു മാർഗം. സാമൂഹ്യ അകലം പാലിക്കലായിരുന്നു അതിലൊരു വഴി. ആ തരത്തിൽ നോക്കിയാൽ അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കിയതിനു കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ പറ്റില്ല.
വഴികൾ തേടണമായിരുന്നു
എന്നാൽ, അത്തരമൊരു തീരുമാനമെടുക്കുംമുന്പ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വഴികൾ തേടണമായിരുന്നു. അതിനു മറ്റു രാജ്യങ്ങൾ അവലംബിച്ച രീതികൾ പരിശോധിക്കണമായിരുന്നു. പ്രാഥമിക കോവിഡ് ടെസ്റ്റിൽ രോഗമില്ലെന്നു കണ്ടെത്തുന്നവരെയെങ്കിലും നാട്ടിൽ തിരിച്ചെത്തിച്ച് വിമാനത്താവളങ്ങൾക്കു സമീപം ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കി അവിടെ പാർപ്പിക്കണമായിരുന്നു.
ലേബർ ക്യാന്പുകളിലെ കുടുസുമുറികളിൽ അഞ്ചോ ആറോ പേർ വീതം കഴിയാൻ വിധിക്കപ്പെട്ട നിർമാണത്തൊഴിലാളികൾക്ക് അതിൽ മുൻഗണന നൽകണമായിരുന്നു. കൈയിൽ പണമില്ലാതെ വിഷമിച്ച അവരിൽ പലരും ഗൾഫിലെ ഇന്ത്യക്കാർ സംഘടിപ്പിച്ച ദുരിതാശ്വാസ സഹായംകൊണ്ടാണു കഴിഞ്ഞു പോന്നത്. യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഉള്ളവർ സാമൂഹ്യമായും സാന്പത്തികമായും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണ്.
ഫാക്ടറികളും ഓഫീസുകളും അടച്ചിടുകയും ലേ ഓഫുകളും വർക്ക് അറ്റ് ഹോമും പ്രഖ്യാപിക്കുകയും ചെയ്തതോടെ നിരവധി പേർക്കു ജോലി നഷ്ടമായി. കൈയിൽ എന്തെങ്കിലും സന്പാദ്യം മിച്ചമുണ്ടെങ്കിൽ അതുകൊണ്ടു വിദേശരാജ്യത്തു കഴിയാൻ അവരൊക്കെ നിർബന്ധിതരായി. അവരെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ടുവന്നിരുന്നെങ്കിൽ അവർക്കു പ്രയോജനകരമായിരുന്നു. അതുപോലെ ലീവിൽ ഇന്ത്യയിൽ വന്നശേഷം വിമാനം കിട്ടാത്തതുമൂലം വിദേശത്തേക്കു മടങ്ങാൻ കഴിയാത്ത നിരവധി പേരുണ്ട്. ലീവിനുശേഷം മടങ്ങിയെത്തി ഡ്യൂട്ടിക്കു റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന അവരിൽ പലരുടെയും ജോലി തുലാസിലാണ്.
വിമാനസർവീസുകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സമയത്ത് രണ്ടുമൂന്ന് ആഴ്ചത്തെ ഹ്രസ്വസന്ദർശനത്തിനു വിദേശത്തുപോയ നിരവധി പേരുണ്ടായിരുന്നു. ഹ്രസ്വകാല സന്ദർശനമായതിനാൽ അതിനുള്ള പണമേ അവരുടെ പക്കലുണ്ടാവൂ. ബന്ധുക്കൾക്കൊപ്പം കഴിയാൻ ഭാഗ്യം ലഭിച്ച ചിലരുണ്ടാവാം. ബാക്കിയുള്ളവർ പണമില്ലാതെ ഞെരുങ്ങുന്നു. എന്തായാലും ഇങ്ങനെ പോയവരെല്ലാം ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. അവരുടെ അന്താരാഷ്ട്ര മെഡിക്കൽ ഇൻഷ്വറൻസ് സൗകര്യങ്ങളുടെ കാലാവധി തീർന്നു. ചില രാജ്യങ്ങൾ വീസ കാലാവധി ഏതാനും മാസത്തേക്കു നീട്ടിക്കൊടുത്തിട്ടുണ്ട്. ചില ഗൾഫ് രാജ്യങ്ങൾ ആദ്യം മൂന്നുമാസത്തേക്കും പിന്നീട് 2020 അവസാനം വരേയ്ക്കും വീസ കാലാവധി നീട്ടി. എന്നാൽ, സാധുവായ ഇൻഷ്വറൻസ് പോളിസികൾ ഇല്ലാതെ അവർക്കു മെഡിക്കൽ സഹായം കിട്ടില്ല. വിദേശത്ത് ഇൻഷ്വറൻസ് സൗകര്യങ്ങളില്ലാതെ ആശുപത്രിച്ചെലവുകൾ വളരെ കൂടുതലാണ്. അതിനാൽ വലിയ ആശങ്കയോടെയാണു പലരും അവിടെ കഴിയുന്നത്.
ഇന്ത്യയിൽനിന്നെടുത്ത ഇൻഷ്വറൻസ് പോളിസികൾ, വിമാന സർവീസുകൾ പുനരാരംഭിക്കുന്നതു വരെയെങ്കിലും മാനുഷിക പരിഗണന വച്ചു നീട്ടിക്കൊടുക്കണം. കേന്ദ്രസർക്കാർ വിമാനസർവീസുകൾ റദ്ദാക്കിയത് ആളുകളുടെ കുറ്റമല്ലല്ലോ. ഇന്ത്യക്കാരുടെ ഇൻഷ്വറൻസ് പോളിസികളുടെ കാലാവധി നീട്ടിക്കൊടുക്കാൻ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തണം. ഇത്തരം ഇൻഷ്വറൻസുകൾ ഭൂരിഭാഗവും നൽകിയിട്ടുള്ളത് പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളാണ്. സ്വകാര്യകന്പനികൾ നൽകിയിട്ടുള്ള ഇത്തരം ഇൻഷ്വറൻസ് പോളിസികൾ കുറച്ചേ കാണൂ. ഇവയുടെ ഇൻഷ്വറൻസ് ക്ലെയിമുകളും അത്ര ഉയർന്നതൊന്നുമല്ല.
മനസുണ്ടെങ്കിൽ മാർഗവുമുണ്ട്
എന്തായാലും വിദേശത്തു കഴിയുന്ന ഇവർക്കെല്ലാം കേന്ദ്ര- സംസ്ഥാന സർക്കാരുടെ പിന്തുണ വേണം. ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കു സർവീസ് നടത്താൻ വിദേശ രാജ്യങ്ങൾക്കു സമ്മതമായതിനാൽ ഹ്രസ്വസന്ദർശനത്തിനു വിദേശത്തു പോയവരെങ്കിലും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം.
ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതു ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളാണ്. ചെറിയ ശന്പളത്തിനു ജോലി ചെയ്യുന്നവരാണ് അവരിൽ ഭൂരിഭാഗവും. ആ തുകകൊണ്ടാണ് അവർ സ്വയം കഴിഞ്ഞുകൂടുന്നതും നാട്ടിലുള്ള കുടുംബത്തെ സംരക്ഷിക്കുന്നതും. ഇത്തരത്തിൽ കടുത്ത ബുദ്ധിമുട്ടുകളിൽ കഴിയുന്നവരെ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ കണ്ടെത്തി നാട്ടിലേക്ക് ആദ്യം തിരിച്ചെത്തിക്കണം.
നാട്ടിലേക്കു മടങ്ങാൻ അതിയായി ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ ഒരു പദ്ധതി ആവിഷ്കരിക്കണം. ഇന്ത്യാ ഗവൺമെന്റിനാണ് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം. ഭൂരിഭാഗം പ്രവാസികളും ഇന്ത്യൻ വിദേശനാണ്യശേഖരത്തിലേക്കു സംഭാവന ചെയ്തിട്ടുള്ളവരാണ്. അവർ തങ്ങളുടെ കുടുംബങ്ങളെ സഹായിച്ചതിനു പുറമേ പ്രകൃതി ദുരന്തങ്ങളുണ്ടായ സമയത്തു സംഭാവനകൾ നൽകിയിട്ടുമുണ്ട്.
തെരഞ്ഞെടുപ്പുസമയത്തു സംഭാവന സമാഹരിക്കാൻ പല രാഷ്ട്രീയ നേതാക്കളും ഈ രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. വലിയ വരുമാനമുള്ളവരുടെ ഗ്രൂപ്പിൽ പെട്ടില്ലെങ്കിലും ഇന്ത്യയുടെ താത്പര്യങ്ങൾക്കുവേണ്ടി സഹാനുഭൂതിയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ഈ പ്രവാസികൾ. ഇന്ത്യൻ തുണിത്തരങ്ങളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും ഭക്ഷണത്തിന്റെയുമൊക്കെ പ്രചാരകരുമായിരുന്നു ഇവർ.
കോവിഡ്-19 രോഗവ്യാപനവും ക്രൂഡോയിൽ വില കുറഞ്ഞതും പല ഗൾഫ് രാജ്യങ്ങളുടെയും സന്പദ് വ്യവസ്ഥയെ ബന്ധിച്ചിട്ടുള്ളതിനാൽ പലരുടെയും തൊഴിൽ നഷ്ടപ്പെടാനിടയുണ്ട് എന്ന വസ്തുതയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കണം. ഇങ്ങനെ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനും ഇന്ത്യയിൽ അവർക്കു ജോലി നൽകാനും ഒരു പദ്ധതി തയാറാക്കണം. മോഡേൺ മാനേജ്മെന്റ്, ഐടി മേഖല, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ രംഗങ്ങളിൽ ജോലിപരിചയമുള്ളവരാണു പലരും. അവരുടെ സേവനം ഇന്ത്യ പ്രയോജനപ്പെടുത്തണം. ഇപ്പോൾത്തന്നെ പദ്ധതി ആസൂത്രണം ചെയ്യാൻ തുടങ്ങിയാൽ തിരിച്ചുകൊണ്ടുവരലും ആശ്വാസ നടപടികളും ഭംഗിയായി നടത്താൻ കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Latest News
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top