Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിശ്വാസം ഇല്ലാത്ത അവിശ്വാസം!
Saturday, August 29, 2020 11:44 PM IST
അനന്തപുരി / ദ്വിജൻ
കേരള നിയമസഭ ഒരു അവിശ്വാസ പ്രമേയം കൂടി ചർച്ച ചെയ്തു തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ മൂന്നേകാൽ മണിക്കൂർ പ്രസംഗിച്ചു റിക്കാർഡിട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ലെന്നു പ്രതിപക്ഷം സങ്കടപ്പെടുന്നു. എല്ലാറ്റിനും മറുപടി പറഞ്ഞെന്നു മുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം വല്ലാതെ നീണ്ടപ്പോൾ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും ചാനൽ ഓഫ് ചെയ്തു പോയവർക്ക് അങ്ങനെ ഉണ്ടായോ ഇല്ലയോ എന്നു തിർച്ചയുമില്ല.
സഭയിൽ ഒരു റിക്കാർഡ് കുറിക്കണമെന്നു കരുതി എത്തിയതുപോലെ മുഖ്യമന്ത്രിയുടെ വാക്കുകൾ നീണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പുസ്തകം മുഴുവൻ സഭാരേഖയുടെ ഭാഗമായി. സ്പീക്കർ നിസഹായനായി നോക്കിനിന്നു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ മറുപടി അർഹിക്കാത്തതായി മുഖ്യമന്ത്രി കരുതിയെങ്കിലും അദ്ദേഹം പലതും പറഞ്ഞു. ഈസ്തംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രൽ തുർക്കി ഭരണകൂടം മുസ്ലിം ആരാധനാലയമാക്കിയതിനെ വാഴ്ത്തിയ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ ഭാഷയാണ് സംസാരിക്കുന്നത് എന്ന കാര്യം ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. ലക്ഷ്യം കോണ്‍ഗ്രസ് പാളയത്തിൽ നിൽക്കുന്ന ക്രൈസ്തവരുടെ വികാരമാവണം. അതുപോലെ രാമജന്മഭൂമി ക്ഷേത്ര വിഷയത്തിൽ കോണ്‍ഗ്രസ്, ആർഎസ്എസ് കളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി
സ്വർണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോണ്‍സലേറ്റിൽ നിന്നുള്ള പാഴ്സലുകൾ പരിശോധന കൂടാതെ ഖുറാൻ എന്ന പേരിൽ കടത്തിക്കൊണ്ടുപോയതിനും വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കേരളത്തിലെ വഖഫ് മന്ത്രി ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹം ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി കൂടി ആണെന്നു മുഖ്യമന്തി വെളിപ്പെടുത്തിയതു വലിയ സംഭവമായിരുന്നു! വഖഫ് മന്ത്രി മാത്രമാണെന്നായിരുന്നു ഇതുവരെ ജനം ധരിച്ചത്.
ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും പാഴ്സികളുമാണു ന്യൂനപക്ഷങ്ങൾ. ഇവരിൽ മുസ്ലിംകൾ ഒഴികെയുള്ളവർക്കായി കേരള സർക്കാർ എന്തു ചെയ്തെന്നു പ്രസംഗം കേട്ടിരുന്നവർക്കു പിടികിട്ടിയില്ല. ഇങ്ങനെ ഒരു വകുപ്പുണ്ടെന്നും അവിടെനിന്ന് ആനുകൂല്യങ്ങൾ കിട്ടുമെന്നും തമ്മിൽത്തല്ലു നിർത്തി മറ്റു സമുദായങ്ങൾ മനസിലാക്കുക.
കേന്ദ്ര അന്വേഷണം വരെ നേരിടുന്ന ജലീലിനെ മുഖ്യമന്ത്രി വല്ലാതെ പൊതിഞ്ഞുപിടിച്ചു. അതു മുസ്ലിം പ്രീണനം എന്നു പറഞ്ഞാൽ പറയുന്നവനാകും തെറ്റുകാരൻ. മുഖ്യമന്ത്രിയുടെ ആ കരുതലിൽ പ്രതിപക്ഷത്തിനു വലിയ തർക്കവും ഉണ്ടായില്ല. യുഎഇ കോണ്‍സലേറ്റ് ലോകത്ത് എല്ലായിടത്തും ഖുറാൻ വിതരണം ചെയ്യുന്നുണ്ടെന്നും മറ്റുമാണു മുഖ്യമന്ത്രി ന്യായീകരിച്ചുത്. മതപ്രചാരണത്തിന് എംബസികൾ!
ജനസംഖ്യ കണക്കനുസരിച്ചും ഉദ്യോഗത്തിലെ പ്രാതിനിധ്യം വച്ചും ജീവിതനിലവാരം കൊണ്ടും സാന്പത്തിക ശേഷി കൊണ്ടും ഇന്ത്യയിൽ ഏറെ ശക്തമാകുന്നവരാണ് മുസ്ലിം സമൂഹം. 1961 ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 9.9 ശതമാനമായിരുന്ന അവർ 2011 ൽ 13.4 ശതമാനമായി എന്നാണ് ഒൗദ്യോഗിക കണക്ക്. ഹിന്ദു സമുദായം 84 ശതമാനത്തിൽനിന്നു 80 ആയും ക്രൈസ്തവർ 2.4 ശതമാനത്തിൽനിന്നു 2.3 ആയും കുറഞ്ഞു. പലരുടെയും സമകാലീന മുസ്ലിം സമീപനത്തെ ഈ കണക്കുകളും അതിന്റെ വിലയിരുത്തലുകളും സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിലെ സ്ഥിതി നോക്കുക. ന്യൂനപക്ഷങ്ങൾക്കായി സർക്കാർ തയാറാക്കിയിട്ടുള്ള മിക്കവാറും പദ്ധതികൾ മുസ്ലിംകൾക്കു മാത്രമായി മാറുന്നു. അതിലൂടെ ആ സമൂഹം വലിയ പുരോഗതി കൈവരിക്കുന്നുമുണ്ട്.
വെള്ളം കുടിപ്പിക്കാനായില്ല?
തോൽക്കുമെന്ന് അറിഞ്ഞുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളം കുടിപ്പിക്കാൻ പോലുമായില്ല എന്നും മുഖ്യമന്ത്രിയുടെ മറുപടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വിലാപത്തിന് അർഥമുണ്ട്. ഭരണപക്ഷ ബെഞ്ചുകളിൽനിന്നു പോലും ഏറെ കൈയടി കിട്ടിയില്ലെങ്കിലും തയാറാക്കിക്കൊണ്ടുവന്ന സുദീർഘമായ പ്രസംഗം മുഖ്യമന്ത്രി വായിച്ചുതീർത്തു. മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാപരിധിയും വിട്ടു മുന്നറിയപ്പോൾ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് ആവാതെ പോയി. കേട്ടു കൊടുക്കുകയും ചെയ്തു.
ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യണമെന്നു മുൻകൂട്ടി ആലോചിക്കുകയോ തന്ത്രം മെനയുകയോ ചെയ്തതായി സഭയിലെ പ്രകടനം വ്യക്തമാക്കിയില്ല. ഉമ്മൻ ചാണ്ടിയെ പോലെയുള്ളവരുടെ ഉപദേശം ചോദിച്ചിരുന്നോ എന്നു വ്യക്തമല്ല. പണ്ടു തന്റെ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നു തടയാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കാനും ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനും ഉമ്മൻ ചാണ്ടിയും സംഘവും നടത്തിയ മുന്നൊരുക്കങ്ങൾ എത്ര തന്ത്രപൂർവമായിരുന്നു. ധനമന്ത്രിക്ക് ഉപയോഗിക്കുന്നതിനുള്ള ഉച്ചഭാഷിണി മാത്രമല്ല അദ്ദേഹത്തിന്റെ കണ്ണട തട്ടിക്കളഞ്ഞാൽ പകരം ഉപയോഗിക്കാൻ കണ്ണട വരെ ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ കരുതിയിരുന്നു. ആ ഒരുക്കങ്ങളിലൊന്നും രമേശ് ഉണ്ടായിരുന്നില്ല എന്ന് അക്കാലത്തു കഥകൾ ഉണ്ടായിരുന്നു.
ടീം മറന്നുള്ള കളി
അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ആത്മാർഥമായി കൈകാര്യം ചെയ്തു എന്നു കരുതാത്തവർ ഏറെയുണ്ട്. ഒരു ചടങ്ങ് നിർവഹിക്കുന്നു എന്ന തരത്തിലുള്ള ചിന്ത. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് കൊടുത്ത കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ വാക്കുകൾതന്നെ ആ സന്ദേശം കൈമാറുന്നു. സമർഥനാണ് സതിശൻ. പഴയ ഐ ഗ്രൂപ്പുകാരനുമാണ്. താൻ കേമനാണെന്നു വലിയ വിശ്വാസവുമുണ്ട്. അദ്ദേഹം ഒരവസരത്തിൽ സഭയിൽ പറഞ്ഞു തന്റെ പാർട്ടി ഏൽപ്പിച്ച ഒരു രാഷ്ട്രീയ ചുമതല നിർവഹിക്കുന്നു എന്നത് മാത്രമാണ് താൻ ചെയ്യുന്നത് എന്ന്. അദ്ദേഹത്തിനു വിശ്വാസമില്ലാതെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ഈ വാക്കുകളിൽനിന്നു വായിച്ചെടുത്താൽ തെറ്റാവുമോ?
പ്രതിപക്ഷത്തിന്റെ ഈ വിശ്വാസക്കുറവ് അവിശ്വാസപ്രമേയത്തെ ദുർബലമാക്കി. വെറുതെ ഒരു അഭ്യാസം എന്ന മട്ടിൽ എല്ലാം. കേരളത്തിലെ കോണ്‍ഗ്രസിൽ ഏതാനും കാലമായി കാണുന്ന ദുര്യോഗമാണിത്. എതിരാളികൾക്കുവേണ്ടി കളിച്ച് സ്വന്തം ടീമിനെ ദുർബലമാക്കുകയും വ്യക്തിപരമായ നേട്ടങ്ങൾ ആർജിക്കുകയും ചെയ്യുക. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രതിപക്ഷത്തെ ബലപ്പെടുത്തിയത് കോണ്‍ഗ്രസിലെതന്നെ പല പ്രമുഖരുമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിശബ്ദത
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശബ്ദത അർഥഗർഭമായി. അദ്ദേഹത്തിന്റെ ഇടപെടൽ പ്രമേയ ചർച്ചയ്ക്ക് ഉണ്ടാക്കാമായിരുന്ന ആവേശത്തെക്കുറിച്ച് ഉൗഹിക്കാനേ ആവൂ. ഉമ്മൻചാണ്ടിയുടെ ആൾക്കാർ അടുത്തകാലത്തായി വിവാദങ്ങളിൽ പോലും മിക്കവാറും നിശബ്ദരാണ് എന്ന യാഥാർഥ്യമുണ്ട്. ജനാധിപത്യ മുന്നണിയുടെ പോരാളികളുടെ നിരയിൽ തിളങ്ങിയിരുന്ന കെ.എം. മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ അഭാവം ഇത്തവണ ആക്രമണനിരയിൽ പ്രകടമായിരുന്നു. ലഭ്യമായ കളിക്കാരെ തന്ത്രപൂർവം വിന്യസിക്കാൻ പ്രതിപക്ഷത്തിനായോ എന്നും പരിശോധിക്കേണ്ടതുണ്ട്.
യുദ്ധം ജയിക്കുന്നത് സ്വന്തം അണികളെ സമർഥമായി വിന്യസിക്കുന്നതിലൂടെ എന്നതു പോലെ തന്നെ ശത്രുനിരയെ ദുർബലപ്പെടുത്തുന്നതിലൂടെയും ആണെന്ന നിയമം അനുസരിച്ചാണെങ്കിൽ പോരാട്ടം തുടങ്ങുന്നതിനു മുന്‍പുതന്നെ സർക്കാർ ഒരു വിജയം നേടി. പ്രതിപക്ഷ നിരയിലെ രണ്ട് അംഗങ്ങളെ നിശബ്ദരാക്കാൻ അവർക്കായി. അവരുടെ തീരുമാനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉള്ളവർക്കു പോലും അവർക്കു പ്രാതിനിധ്യമില്ലാത്ത യുഡിഎഫ് എടുത്ത തീരുമാനത്തിന് അവർ പിന്തുണ കൊടുക്കണം എന്നു പറയുന്നതിന്റെ ന്യായം മനസിലാക്കാനാവില്ല.
ബിജെപിയുടെ നിലപാട്
യഥാർഥ പ്രതിപക്ഷം തങ്ങളാണ് എന്ന് അവകാശപ്പെട്ടു പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി അവിശ്വാസ പ്രമേയത്തോടു സ്വീകരിച്ച നിലപാട് വളരെ കൗതുകകരമായി. പിണറായി വിജയൻ രാജിവയ്ക്കണം എന്നു പറഞ്ഞ് അവരുടെ ഏക അംഗം നിയമസഭയ്ക്കു പുറത്ത് സത്യഗ്രഹം ഇരുന്നു. സഭയിലെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയല്ലേ പിണറായി സർക്കാർ വിഴണമെന്ന് യഥാർഥത്തിൽ ആഗ്രഹമുണ്ടങ്കിൽ ചെയ്യേണ്ടിയിരുന്നത്? നിയമസഭയ്ക്കു പുറത്തു നടക്കുന്ന സത്യഗ്രഹം നോക്കിയല്ലല്ലോ മന്ത്രിസഭയുടെ ഭാവി തീരുമാനിക്കുക.
ബിജെപി വളരെ തന്ത്രപൂർവം ഉപയോഗിക്കുന്ന സമരരീതിയാണിത്. പണ്ടു പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലം. കോണ്‍ഗ്രസിന് ലോക്സഭയിൽ സാങ്കേതികമായി ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നിരയിലായിരുന്നു ഭരണകക്ഷിയിലേക്കാൾ അംഗങ്ങൾ. അവർ ഒന്നിച്ചുനിന്ന് സഭയിൽ സർക്കാരിനെതിരെ വോട്ട് ചെയ്താൽ സർക്കാർ നിലംപൊത്തും. പലവട്ടം റാവു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നു. ഒരിക്കലും വിജയിച്ചില്ല. പ്രതിപക്ഷം ഒന്നിച്ചു വോട്ടുചെയ്യാത്തതുതന്നെ കാരണം.
ഇടതുപക്ഷം പ്രമേയം കൊണ്ടുവരുന്പോൾ ബിജെപി ബഹളം വച്ച് സഭ വിടും. പ്രമേയം വോട്ടിനിടുന്പോൾ സർക്കാർ ജയിക്കും. പിണറായി വിജയനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിന്റെ കാര്യത്തിലും ബിജെപി ആ നിലപാടെടുത്തു. അത്തരം സഹായം ഒന്നും വെറുതെ ആയിരുന്നില്ല എന്നതു ചരിത്രം. അന്ന് റാവുവിനെക്കൊണ്ടു ബിജെപി പലതും നേടി. കേരളത്തിലും ഉണ്ടാവാം ഇത്തരം കൊയ്ത്തുകൾ.
ബൽറാമിന്റെ വിപ്ലവം
കോണ്‍ഗ്രസിലെ യുവ വിപ്ലവകാരിയാണു വി.ടി. ബൽറാം. ഭരതനെ രാജാവാക്കിയാൽ മാത്രം പോരാ, ശ്രീരാമനെ കാട്ടിലും അയയ്ക്കണം എന്ന വാശിക്കാരനാണ് ഈ യുവാവ്. സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അതിവിപ്ലവകരമായ നിലപാട് അതാണു വ്യക്തമാക്കുന്നത്. ബിജെപി സർക്കാർ അനുവദിച്ച 10 ശതമാനം സാന്പത്തിക സംവരണത്തിനു പോലും അദ്ദേഹം എതിരാണ്. കോണ്‍ഗ്രസിന്റെ കൂടെനിൽക്കുന്ന മുന്നാക്ക പട്ടമുള്ള നായന്മാരെയും ക്രിസ്ത്യാനികളെയും എല്ലാം എതിരാക്കുകയാണു ബൽറാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
Latest News
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top