Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ അവഗണിക്കപ്പെട്ട ഇന്ത്യൻ നേതാവ്
Friday, September 18, 2020 12:18 AM IST
അവഗണിക്കപ്പെട്ട ഇന്ത്യൻ മഹാന്മാരിൽ ഒരാളായ ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ നിര്യാതനായിട്ട് ഇന്നു 90 വർഷം തികയുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന് യഥാർഥത്തിൽ അടിസ്ഥാനമിട്ട, “സ്വരാജ് എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടിയെടുക്കുകതന്നെ ചെയ്യും” എന്ന മുദ്രാവാക്യം ആദ്യമായി അവതരിപ്പിച്ചതും ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിനു തുടക്കമിട്ടതും ബാരിസ്റ്റർ ബാപ്റ്റിസ്റ്റയായിരുന്നു.
മുംബൈ നഗരപ്രാന്തത്തിലെ ഉത്തൻ എന്ന ഗ്രാമത്തിലാണ് ബാപ്റ്റിസ്റ്റ ജനിച്ചത്. ഈശോസഭാ വൈദികരുടെ വക സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം പൂനയിലെ എൻജിനിയറിംഗ് കോളജിൽ പഠനം തുടർന്നു. അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദാദാഭായ് നവറോജി, ബാപ്റ്റിസ്റ്റയുടെ അസാമാന്യ കഴിവുകണ്ട് ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനുവഴങ്ങി നിയമപഠനത്തിനായി ബാപ്റ്റിസ്റ്റ ലണ്ടനിലേക്കു കപ്പൽ കയറി.
ഇംഗ്ലണ്ടിൽ നിയമം മാത്രമല്ല അദ്ദേഹത്തിനു പഠിക്കാനായത്. ബ്രിട്ടീഷ് ജനതയുടെ ജനാധിപത്യബോധവും നിയമവ്യവസ്ഥയോടുള്ള ആദരവും ഓരോ വ്യക്തിയുടെയും അന്തസും സ്വാഭിമാനവും അടുത്തുനിന്നു വീക്ഷിക്കാൻ ബാപ്റ്റിസ്റ്റയ്ക്കായി. ഐറിഷ് ഹോംറൂൾ പ്രസ്ഥാനം കണ്ട് അവരുടെ സ്വാതന്ത്ര്യവാഞ്ഛ എത്രമാത്രമാണെന്ന് അദ്ദേഹം മനസിലാക്കി. വില്യം വിൽബർഫോഴ്സ് എന്ന പാസ്റ്റർ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം സശ്രദ്ധം പഠിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കാൻ ലണ്ടൻ പശ്ചാത്തലമായത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വിലകല്പിക്കുന്ന ഒരു ജനത അവിടെ ജീവിച്ചിരുന്നതിനാലാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു.
നിയമവിജ്ഞാനശാഖയുടെ അന്പരിപ്പിക്കുന്ന അഗാധതയും ആംഗ്ലോ- സാക്സണ്‍ നിയമവ്യവസ്ഥയുടെ ദാർശനിക സൗന്ദര്യവും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ അനന്തവിഹായസിൽനിന്ന് ആവാഹിച്ചെടുത്ത അറിവും കരുത്തുറ്റ ജനാധിപത്യബോധമുള്ള ജനസമൂഹവുമായുണ്ടായ സംസർഗവും ബാല്യകാലത്ത് സ്വാംശീകരിക്കപ്പെട്ട ക്രൈസ്തവമൂല്യബോധവുമൊക്കെ ചേർന്ന് രൂപപ്പെടുത്തിയ ഒരു പുതിയ മനുഷ്യനായി ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ തിരികെ ബോംബെയിൽ കപ്പലിറങ്ങി.
തിലകന്റെ അഭിഭാഷകൻ
അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം പെട്ടെന്നുതന്നെ പ്രസിദ്ധനായി. അഭിഭാഷകവൃത്തിയോടൊപ്പം പൊതുരംഗത്തും അദ്ദേഹം സജീവമായി. ബാലഗംഗാധര തിലകനെതിരേ രാജ്യദ്രോഹ കേസെടുത്തപ്പോൾ അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായി കേസ് വാദിച്ചത് മുഹമ്മദാലി ജിന്നയും ബാപ്റ്റിസ്റ്റയുമായിരുന്നു. സവർക്കർക്കെതിരേ കേസുണ്ടായപ്പോൾ അദ്ദേഹത്തിന് മൗലികാവകാശങ്ങൾ നിഷേധിക്കരുതെന്നും തുറന്ന കോടതിയിൽ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ അദ്ദേഹത്തിനുവേണ്ടി വാദിച്ചതും ബാരിസ്റ്റർ ബാപ്റ്റിസ്റ്റയായിരുന്നു. കടുത്ത ഹിന്ദുത്വവാദികളായിരുന്ന ഇവർക്കുവേണ്ടി ഉറച്ച ക്രൈസ്തവനായിരുന്ന ബാപ്റ്റിസ്റ്റ കേസ് വാദിച്ചത് ഹിന്ദു മൗലികവാദികളെപ്പോലും അന്ന് അദ്ഭുതപ്പെടുത്തി.
സന്പന്ന വ്യവസായികളുടെ കേസുകൾ വാദിച്ച് പണമുണ്ടാക്കാമായിരുന്നുവെങ്കിലും കറകളഞ്ഞ നീതിബോധത്തിനുടമയായിരുന്ന ബാപ്റ്റിസ്റ്റ മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാരുടെ ജനാധിപത്യബോധത്തോടും നീതിബോധത്തോടും ബഹുമാനമുണ്ടായിരുന്നെങ്കിലും അവർ ഇന്ത്യക്കാരെ ഭരിക്കുന്നതിനോട് ബാപ്റ്റിസ്റ്റയ്ക്കു അശേഷം യോജിപ്പുണ്ടായിരുന്നില്ല. അപകർഷതാബോധംകൊണ്ടായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യബോധം കൊണ്ടായിരുന്നു ബാപ്റ്റിസ്റ്റ ബ്രിട്ടീഷുകാരെ എതിർത്തത്. ഐറിഷ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ മാതൃകയിൽ ഇന്ത്യയിലും ഒന്ന് സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമമാരംഭിച്ചു.
ലണ്ടനിൽവച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജുമായി കണ്ടുമുട്ടിയപ്പോൾ ഇന്ത്യക്കാർക്ക് സ്വയം ഭരിക്കാനുള്ള ശേഷിയുണ്ടെന്നു പറയാനുള്ള ധൈര്യവും ബാപ്റ്റിസ്റ്റയ്ക്കുണ്ടായി. എന്നാൽ, ബോംബെയിൽ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളൊന്നും ഫലവത്താകാത്തതിൽ അദ്ദേഹം ഖിന്നനായി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെന്ന ഉച്ചനീചത്വമാണിതിനു കാരണമെന്ന് കണ്ടെത്തിയ ബാപ്റ്റിസ്റ്റ, ഗണേശോത്സവങ്ങൾ എല്ലാവിഭാഗം ജനങ്ങളുടെതുമായി നടത്താൻ തിലകനെ ഉപദേശിച്ചു. തുടർന്നു നടന്ന ഗണേശോത്സവത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
സ്വരാജ് മുദ്രാവാക്യം
ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആവേശവും ആത്മാഭിമാനവും ഉയർത്താനായി. “സ്വരാജ് എന്റെ ജന്മാവകാശമാണ്, അതു ഞാൻ നേടിയെടുക്കുകതന്നെ ചെയ്യും” എന്ന പുതിയ മുദ്രാവാക്യവുമായി ബാപ്റ്റിസ്റ്റ ജനങ്ങൾക്കിടയിലേക്കിറങ്ങി. ഈ മുദ്രാവാക്യത്തിന്റെ മാസ്മരികതയിൽ മനംമയങ്ങിയ തിലകൻ അതേറ്റുപിടിച്ചു വ്യാപകമായി പ്രചരിപ്പിച്ചു.
ഇതിനിടെ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന് ബാപ്റ്റിസ്റ്റ തുടക്കമിട്ടു. ഇന്ത്യയിൽ പലയിടങ്ങളിലും പ്രസ്ഥാനത്തിനു ശാഖകൾ ആരംഭിച്ചു. തിലകനും ആനി ബസന്റും ബാപ്റ്റിസ്റ്റയുമായി സഹകരിക്കുകയും ചെയ്തു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന് യഥാർഥത്തിൽ അടിസ്ഥാനമായത് ഇത്തരം പ്രവർത്തനങ്ങളാണ്.
അവശതയനുഭവിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ ശ്രേയസ് ഉറപ്പാക്കാനുമുതകുന്നവിധം നിയമത്തിന്റെ പ്രയോഗസാധ്യതകൾ കണ്ടെത്താനായിരുന്നു ബാപ്റ്റിസ്റ്റയുടെ മറ്റൊരു ശ്രമം. ബോംബെയെന്ന മഹാനഗരത്തിൽ തുച്ഛമായ കൂലിക്കു തൊഴിലെടുത്തിരുന്ന തുണിമിൽ തൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പണിയെടുത്തിരുന്ന മറ്റു പാവപ്പെട്ട തൊഴിലാളികളെയും കൂടെക്കൂട്ടി. 1920-ൽ ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോണ്‍ഗ്രസ് എന്ന തൊഴിലാളിസംഘടനയ്ക്ക് അദ്ദേഹം രൂപം നല്കി. ലാലാ ലജപത് റായിയെ പ്രസിഡന്റായി അവരോധിച്ചു.
പാശ്ചാത്യ ആശയങ്ങളുടെ സൃഷ്ടിയായ ട്രേഡ് യൂണിയനുമായി ഒത്തുപോകാൻ ഹിന്ദുമതവാദിയായിരുന്ന റായ്ക്കു കഴിഞ്ഞില്ല. ഒരു വർഷം തികയുംമുന്പ് അദ്ദേഹം രാജിവച്ചുപോയി. തുടർന്ന് ജവഹർലാൽ നെഹ്റുപ്രസിഡന്റായി. ഏതാണ്ട് ഈ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ വച്ചുതന്നെ ബാപ്റ്റിസ്റ്റയ്ക്കു പരിചയമുണ്ടായിരുന്ന ഡോ. എം.കെ. ആന്റണി കേരളക്കരയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.
ബോംബെ മേയർ
ഉറച്ച റോമൻ കത്തോലിക്കനായിരുന്നെങ്കിലും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിനെ ബാപ്റ്റിസ്റ്റ ശക്തമായി എതിർത്തു. മതനിരപേക്ഷത എന്ന ആശയം അദ്ദേഹം ഉയർത്തിപ്പിടിച്ചു. ജനങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നല്കി. 1925 ൽ ബോംബെ നഗരത്തിന്റെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു ചരിത്രതാളുകൾ പരതുന്പോൾ ബാപ്റ്റിസ്റ്റ എവിടെയുമില്ല. സ്വരാജ് മുദ്രാവാക്യവും ഹോംറൂൾ പ്രസ്ഥാനവും ബാലഗംഗാധര തിലകന്റെ സൃഷ്ടിയായി നമ്മെ പഠിപ്പിക്കുന്നു. ബാപ്റ്റിസ്റ്റയുടെ പ്രവർത്തനങ്ങളെക്കുറിച്ച് എഴുതിയാൽ നാം ഇന്നറിയുന്ന മുൻ നേതാക്കൾ പലരും ചെറുതാകുമോ എന്ന ശങ്ക, രാഷ്ട്രീയ ചരിത്രകാരന്മാർക്ക് ഉണ്ടായിക്കാണും.
അഡ്വ. ജേക്കബ് അറയ്ക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top