Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
ജെറി ജോർജ്, ബോൺ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്. തകർക്കപ്പെട്ട പള്ളികളുടെയും ഭവനങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുത്താൽ ആർക്കും ഇതു ബോധ്യമാകും. കലാപത്തിന്റെ തീച്ചൂളയിൽ എരിഞ്ഞമർന്നവർക്കായി ഇംഫാൽ അതിരൂപത മുട്ടാത്ത വാതിലുകളില്ല. എന്നാൽ, ഇവർക്ക് ഇനിയും നീതി അകലെയാണ്. എന്നാൽ പ്രതിസന്ധികളിലും പീഡനങ്ങളിലും തകരുന്നതല്ല ക്രൈസ്തവ വിശ്വാസമെന്ന അടിയുറച്ച ബോധ്യമാണ് മണിപ്പുരിലെ ക്രൈസ്തവരെ നയിക്കുന്നത്. ചരിത്രപരമായും അതാണല്ലോ യാഥാർഥ്യം.
യേശുവിന്റെ മാതൃക
അസത്യം നിറഞ്ഞ കുറ്റാരോപണങ്ങളുടെയും അന്യായമായ വിധിപ്രസ്താവത്തിന്റെയും പര്യവസാനമായിരുന്നു യേശുവിന്റെ കുരിശാരോഹണം. തന്നെ ദ്രോഹിച്ചവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടും അവരോടു ക്ഷമിച്ചുകൊണ്ടും യേശു ശിക്ഷാവിധി ഏറ്റുവാങ്ങി. പ്രതികാരം ചെയ്യാത്ത ക്ഷമയുടെയും നിസ്വാർഥമായ കാരുണ്യത്തിന്റെയും നിർമലമായ സ്നേഹത്തിന്റെയും അനന്യസുന്ദരമായ മാതൃക നൽകിയ യേശു, തന്റെ മാതൃക അനുകരിക്കാനും സഹനങ്ങളെ സധീരം നേരിടാനും ശിഷ്യരെ ഉദ്ബോധിപ്പിച്ചു. വാളെടുക്കുന്നവൻ വാളാലെ എന്നോർമിപ്പിച്ച യേശുവിനെപ്പോലെ അക്രമരാഹിത്യത്തിന്റെയും അഹിംസയുടെയും പാഠങ്ങൾ പ്രായോഗികമാക്കി കാണിച്ച മറ്റൊരു ലോകഗുരുവിനെ ചൂണ്ടിക്കാട്ടാൻ ചരിത്രത്താളുകൾക്കാവില്ല. ശത്രുക്കളെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ മാതൃക നിശാന്ധകാരത്തിൽ തിളങ്ങുന്ന ഏകാന്തതാരകംപോലെ മനുഷ്യജാതിക്ക് ആകമാനം പ്രത്യാശ പകരുന്നതാണ്.
പീഡനങ്ങളും സഹനങ്ങളുമായിരിക്കും തന്റെ ശിഷ്യരുടെയും ഭാഗധേയമെന്ന് അവർക്കു മുന്നറിയിപ്പു കൊടുത്തവനാണ് യേശു. അവരെ വധിക്കുന്നവർ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു ധരിക്കുന്ന ശത്രുക്കളെപ്പറ്റിയും യേശു വ്യക്തമായി പറഞ്ഞുവച്ചു. അക്ഷരംപ്രതി നിറവേറിയ പ്രവചനങ്ങൾ! യേശുവിന്റെ ആദ്യ അനുയായികൾ എല്ലാവരും, ഒരാളൊഴികെ, രക്തസാക്ഷിത്വം വരിച്ചു. യാതൊരു ചെറുത്തുനില്പിനും മുതിരാതെ മർദനത്തിനും സഹനത്തിനും വിട്ടുകൊടുത്ത അപ്പസ്തോലന്മാരുടെ അതേ മനോഭാവത്തോടെ ദശലക്ഷക്കണക്കിനു ക്രൈസ്തവരാണു മരണമടഞ്ഞത്. അവരുടെ രക്തം പുരണ്ട ഇരുപതു നൂറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു. അചിന്ത്യമായ പീഡനങ്ങൾക്കോ അടിച്ചമർത്തലുകൾക്കോ തകർക്കാവുന്നതായിരുന്നില്ല ക്രൈസ്തവരെ പ്രചോദിപ്പിച്ച ആ യേശുനാമവും അതു പ്രദാനംചെയ്ത പ്രത്യാശയും. ഭൗതികമായ ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള ശക്തി അവനിലുള്ള പ്രത്യാശ അവർക്കു പ്രദാനംചെയ്തു. എവിടെയൊക്കെ സഭയെ തകർക്കാൻ മതപീഡകർ ശ്രമിച്ചോ അവിടെയൊക്കെ സഭ ഉയിർത്തെഴുന്നേറ്റതാണു ചരിത്രം.
റോമിലെ മതമർദനം
ക്രൈസ്തവലോകത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന റോമാ പട്ടണത്തിലാണ് ക്രിസ്തുമതാരംഭ കാലഘട്ടത്തിൽ ഏറ്റവുമധികം ക്രൈസ്തവപീഡനവും മതമർദനവും അരങ്ങേറിയത്. രണ്ടര നൂറ്റാണ്ടു നീണ്ടുനിന്ന ആ മതപീഡന കാലഘട്ടം ധീരോജ്വലമായ ക്രൈസ്തവസാക്ഷ്യത്തിന്റെ അവസരംകൂടിയായിരുന്നു. ഏറ്റവും ഭീകരമായ മതമർദന മുറകൾ പരീക്ഷിക്കപ്പെട്ട ഈ കാലഘട്ടം ഇന്നുവരെ അവസാനിച്ചിട്ടില്ല. ഓരോരോ വിധത്തിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിന്റെ പത്തിലൊന്ന് അംഗങ്ങളും. പത്തുശതമാനംപേർ അധിവസിക്കുന്നതു ന്യൂനപക്ഷ വിഭാഗമായിട്ടാണ്. അവർ ജീവിക്കുന്ന രാജ്യങ്ങളിൽ അവർ ഒന്നുകിൽ ഭൂരിപക്ഷത്തിന്റെ ദയാദാക്ഷിണ്യത്തിനു വിധേയമായി ജീവിക്കണം, അല്ലെങ്കിൽ ഭരണകൂടംതന്നെ ഒത്താശ ചെയ്യുന്ന വിവേചനങ്ങൾക്കു വഴങ്ങിക്കൊടുക്കണം. റോമാ സാമ്രാജ്യത്തിന് അവർ ചെയ്ത കുറ്റം ചക്രവർത്തിയെ ദൈവപുത്രനായി ആരാധിച്ചിരുന്നില്ല എന്നതാണല്ലോ.
എഡി 312ൽ റോമാ സാമ്രാജ്യത്തിൽ സഭ സ്വതന്ത്രയായെങ്കിലും പല തരത്തിലുള്ള പീഡനങ്ങൾ തുടർന്നു. ഉത്തര യൂറോപ്പിൽനിന്ന് റോമൻ സാമ്രാജ്യത്തിലെത്തിയ ഗോത്തു വംശജർ ക്രൈസ്തവ പീഡനം ദൗത്യമായി കരുതിയവരാണ്. റോമിനു സമാന്തരമായി മധ്യധരണ്യാഴിയുടെ കിഴക്കൻ തീരങ്ങളിൽ വളർന്നുവന്ന ക്രിസ്തുമത വിഭാഗങ്ങളും പീഡനത്തിലൂടെ കടന്നുപോകേണ്ടിവന്നു. ഷപ്പൂർ രണ്ടാമന്റെ (എഡി 309-379) കാലത്ത് ആരംഭിച്ച സസ്സാനിയൻ സാമ്രാജ്യത്തിലെ മതപീഡനം ഏഴാം നൂറ്റാണ്ടുവരെ നിലനിന്നു. ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുണ്ടായ പേർഷ്യൻ, അറബ് അതിക്രമങ്ങളിൽ തകർക്കപ്പെട്ട പള്ളികളുടെ ശേഷിപ്പുകൾ ഇപ്പോഴും പലസ്തീനായിൽ കാണാം.
പശ്ചിമേഷ്യയിൽ
ഇസ്ലാമിന്റെ ആവിർഭാവത്തോടെ പശ്ചിമേഷ്യയിലെ ക്രൈസ്തവർ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായിത്തീർന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ പീഡനപർവത്തിന്റെ ഫലമായി പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ക്രൈസ്തവ നാഗരികതകൾ പഴങ്കഥകളായി മാറി. ജിസിയ എന്ന മതനികുതിയും ഖരാജ് എന്ന ഭൂനികുതിയും ക്രൈസ്തവർ നൽകേണ്ടിവന്നു. മൗലികാവകാശങ്ങൾ ഇല്ലാത്ത രണ്ടാംകിട പൗരന്മാരായിരുന്നു അവർ. വിശുദ്ധ നാടായ ഇസ്രയേലിലേക്കു തീർഥാടനം നടത്താൻ യൂറോപ്യൻ ക്രൈസ്തവർക്കു സാധിക്കാതെ വന്നു. അതുപോലെ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളും തീർഥാടക സംഘങ്ങളും ആക്രമിക്കപ്പെടുന്നതും പതിവായി. ഈ പശ്ചാത്തലത്തിലാണ് കുരിശുയുദ്ധങ്ങൾ ആരംഭിക്കുന്നത്. ഒരു നൂറ്റാണ്ടുകാലം കുരിശുയുദ്ധക്കാർ ഇസ്രയേൽ സ്വന്തമാക്കി.
പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളുകളും 14-ാം നൂറ്റാണ്ടിൽ ടൈമൂറിന്റെ പടയും അസീറിയൻ, അർമേനിയൻ ക്രൈസ്തവരെ ആക്രമിച്ചു. ഈ ആക്രമണങ്ങൾ ലക്ഷക്കണക്കിനു ക്രൈസ്തവരുടെ ജീവനെടുത്തു. ചൈനയിൽ ക്രിസ്തുമതം നിരോധിക്കപ്പെടുന്നത് 17-ാം നൂറ്റാണ്ടിലാണ്. ഇപ്പോഴും ചൈനയിൽ അനൗദ്യോഗിക നിരോധനം നിലനിൽക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം മതമർദനത്തിന്റെ പുത്തൻ രൂപഭാവങ്ങൾ ആർജിച്ചു. വൈദികരും സന്യസ്തരും കൊല്ലപ്പെട്ടതിനു കണക്കില്ല. രാജ്യത്തെ മതനിർമുക്തമാക്കാൻ എല്ലാവിധ ശ്രമങ്ങളും നടന്നു. എന്നാൽ, വിപ്ലവം ആ നിലയ്ക്കു പരാജയപ്പെടുകയായിരുന്നു. മതം പൂർവാധികം ശക്തിയോടെ ഫ്രാൻസിൽ തിരിച്ചുവന്നു. മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനം നടപ്പിലായി. അതുപോലെതന്നെ ജപ്പാനിൽ 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാരംഭിച്ച ക്രൈസ്തവ മതപീഡനം 19-ാം നൂറ്റാണ്ടിൽ അവസാനിക്കുന്നതും മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനരേഖ അംഗീകരിച്ചുകൊണ്ടാണ്.
ഇന്ത്യയിലും
ഭാരതത്തിൽ ടിപ്പു സുൽത്താനാണ് ക്രൈസ്തവ മതപീഡനം നയമായി സ്വീകരിച്ച ഒരു പ്രാദേശിക ഭരണാധികാരി. മംഗലാപുരത്തെയും ദക്ഷിണ കാനറയിലെയും പതിനായിരക്കണക്കിനു കത്തോലിക്കരെ ടിപ്പു ശ്രീരംഗപട്ടണത്തിലേക്കു നാടുകടത്തി. മരിച്ചവരുടെയും നിർബന്ധിത മതപരിവർത്തനത്തിനു വിധേയരായവരുടെയും സംഖ്യ അതിഭീമമാണ്. ടിപ്പുവിന്റെ കാലത്ത് കേരള ക്രൈസ്തവർ നേരിട്ട പീഡനത്തിന്റെ വിവരണങ്ങൾ ഇന്നും ഉത്തര, മധ്യ കേരളത്തിൽ സജീവമാണ്. രാജ്യത്തിന്റെ പലഭാഗത്തും ഇപ്പോഴും ക്രൈസ്തവർ വലിയ ഭീഷണിയും പീഡനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും നിർബാധം തുടരുന്നു. ഒഡീഷയിലെ കാണ്ടമാലിലും മണിപ്പുരിലുമെല്ലാം ഉണ്ടായ പീഡനങ്ങൾ സമാനതകളില്ലാത്തതാണ്.
വംശഹത്യകൾ
കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തോടെ തുർക്കിയിൽ ആരംഭിച്ച ക്രൈസ്തവ മർദനം തുർക്കിയിൽനിന്നു ക്രിസ്തുമതത്തെ തുടച്ചുനീക്കുന്നതിൽ വിജയിച്ചു. കൊള്ളയും കൊലയും സ്ത്രീപീഡനവും നിർബാധം നടന്നു. അതും നൂറ്റാണ്ടുകളായി. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യൂറോപ്യൻ പ്രോവിൻസുകളിൽ പല വിധത്തിൽ ഈ മതപീഡനം ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് ആധിപത്യത്തിൽ മതങ്ങളെയൊന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണു നടന്നത്. റഷ്യയിലും കിഴക്കൻ യൂറോപ്പിലും ക്രിസ്തുമതം നേരിട്ടത് സമാനതകളില്ലാത്ത മർദനമുറകളാണ്. നാസി ജർമനിയിലും ക്രൈസ്തവപീഡനം അരങ്ങേറി. ഡാഹാവിലെ കോണ്‍സൻട്രേഷൻ ക്യാന്പിൽ രണ്ടായിരത്തിലേറെ കത്തോലിക്കാ വൈദികരാണ് ഒരേസമയം ഉണ്ടായിരുന്നത്.
ഓട്ടോമൻ സാമ്രാജ്യത്തിലെ മതപീഡനത്തിന്റെ പരമകാഷ്ഠയായിരുന്നു 1890കളിൽ ആരംഭിച്ച ഹമീദിയൻ കൂട്ടക്കൊലയും തുടർന്നുണ്ടായ അസീറിയൻ, അർമേനിയൻ, ഗ്രീക്ക് വംശഹത്യകളും. ലെബനോനിലെ കുറെയേറെ മാറോനൈറ്റ് ക്രൈസ്തവരെയും കൊന്നൊടുക്കി. ഏകദേശം രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ക്രൈസ്തവ സമൂഹങ്ങളും അവരുടെ സാംസ്കാരിക ഈടുവയ്പുകളും നാമാവശേഷമായി. ചരിത്രത്തിൽ ഇതിനു സമാനമായ മറ്റൊരു പീഡനചരിതം ചൂണ്ടിക്കാണിക്കാനില്ല.
ക്രൈസ്തവ മതപീഡനങ്ങൾ ഇന്നും തുടരുന്നു. യുഎസിന്റെ അന്തർദേശീയ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ കണക്കുപ്രകാരം 12 രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. മറ്റു 13 രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട്. ഈ പീഡനങ്ങളുണ്ടായിട്ടും സഭ വളർന്നുകൊണ്ടിരിക്കുന്നു എന്നതൊരു വാസ്തവമാണ്. അതിന്റെ കാരണം ആദ്യമേ സൂചിപ്പിച്ച ക്രൈസ്തവ പ്രത്യാശയുടെ പ്രചോദനാത്മകമായ ശക്തിയാണ്. ദുഃഖവെള്ളിയുടെ പീഡാനുഭവങ്ങൾക്കുശേഷം ഉയിർപ്പുഞായറിന്റെ പൊൻപുലരി ഉദിക്കുമെന്ന ആ പ്രത്യാശയുടെ സ്രോതസ് ഈശോമിശിഹാ തന്നെ.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
Latest News
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top