x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഉയരം; ഏഷ്യയിലെ 'വൃക്ഷരാജൻ'‌ ടിബറ്റിൽ, ഉയരം 336 അടി!

റിസെർച്ച് ഡെസ്‌ക്
Published: September 17, 2026 01:38 PM IST | Updated: September 17, 2026 01:38 PM IST

ടിബറ്റ് വനമേഖലയിൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വൃക്ഷമായ ഹിമാലയൻ സൈപ്രസ്.

ഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം, ആ വൃക്ഷരാജന് അമേരിക്കയുടെ സ്‌റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഉയരമുണ്ട്! 102.3 മീറ്ററാണ് (336 അടി) ആ വൃക്ഷഭീമന്‍റെ ഉയരം! ടിബറ്റിലെ യാർലുംഗ് സാംഗ്ബോ ഗ്രാൻഡ് കാന്യോൺ നേച്ചർ റിസർവിലെ വനമേഖലയിലാണ് ഹിമാലയൻ സൈപ്രസ് (കുപ്രെസസ് ടോറുലോസ) സ്ഥിതിചെയ്യുന്നത്. വിവിധ സർവകലാശാലയിലെ ഗവേഷകർ ആ വൃക്ഷവുമായി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തുന്നുണ്ട്.

കാലിഫോർണിയയിലെ റെഡ്‌വുഡ് നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന കോസ്റ്റൽ റെഡ് വുഡ് ആണ് ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും ഉയരം കൂടിയ വൃക്ഷം. ഹൈപ്പീരിയോൺ എന്നു വിളിപ്പേരുള്ള വൃക്ഷരാജാവിന്‍റെ അമ്പരപ്പിക്കുന്ന ഉയരം 381 അടിയാണ്. അതു കഴിഞ്ഞാൽ ലോകത്ത് അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണ് ടിബറ്റിലെ ഹിമാലയൻ സൈപ്രസ്. ഈ വിഭാഗത്തിൽപ്പെട്ട മരങ്ങൾക്കു നൂറ്റാണ്ടുകളോളം ആയുസുണ്ടാകാറുണ്ട്. ടിബറ്റിൽ കണ്ടെത്തിയ മഹാവൃക്ഷത്തിന് ഏകദേശം 1,500 വർഷം പഴക്കമുണ്ടെന്നാണു ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

 

 

K-Rail Survey

എന്നാൽ, വൃക്ഷരാജനെ നേരിട്ടുകാണാൻ സന്ദർശകർക്ക് അനുവാദമില്ല. കാരണം സഞ്ചാരികൾ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നു സംരക്ഷണച്ചുമതലയുള്ളവർ പറ‍യുന്നു. മലേഷ്യയിലെ ഡാനം വാലി കൺസർവേഷൻ ഏരിയയിൽ വളരുന്ന 331 അടി ഉയരമുള്ള മഞ്ഞ മെറാന്‍റി ആയിരുന്നു ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമെന്ന റെക്കോർഡിന് ഉടമ. മലേഷ്യൻ ഭാഷയിൽ ടവർ എന്നർഥം വരുന്ന മെനാറ എന്ന വിളിപ്പേര് ഇതിനു ലഭിച്ചു.

ടിബറ്റിലെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞർ ഉയരമുള്ള മരങ്ങൾ തേടുകയായിരുന്നു. ഉയരമുള്ള മരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ, പ്രദേശത്തിന്‍റെ നിലവിലെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്നു ഗവേഷകർ പറഞ്ഞു. സൈപ്രസ് കണ്ടെത്തിയ പ്രദേശം മറ്റു ഭീമൻ മരങ്ങളുടെയും കേന്ദ്രമാണ്. ഗവേഷകർ പറയുന്നതനുസരിച്ച്, 295 അടിയിലധികം ഉയരമുള്ള 25-ലേറെ വൻ വൃക്ഷങ്ങൾ മേഖലയിലുണ്ടത്രെ!

Tags : Cupressustorulosa YarlungZangboGrandCanyon Environment EcoFriendly Nature Conservation Biodiversity Tibet

Recent News

Corehub Up