x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറ്റത്തരം എന്ന വാക്കിന്‍റെ അര്‍ഥം അല്‍പ്പത്തം; മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ.കെ.ബാലൻ


Published: March 23, 2026 12:28 PM IST | Updated: March 23, 2026 12:49 PM IST

തിരുവനന്തപുരം: ജി.സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചെറ്റത്തരം പ്രയോഗത്തിൽ ന്യായീകരണവുമായി എ.കെ.ബാലൻ. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്, മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്.

അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി.സുധാകരന്‍റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. ചെറ്റത്തരമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ല. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വഞ്ചന നിറഞ്ഞ സമീപനം ജി. സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ട്. കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി. സുധാകരൻ ഉത്തമനായ കമ്യൂണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു.

Tags : a.k.balan pinarayi vijayan g.sudhakaran

Recent News

Corehub Up