x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സസ്യലോകത്തേക്ക് പുതിയൊരു സുന്ദരി


Published: May 16, 2026 02:30 AM IST | Updated: May 16, 2026 02:30 AM IST

തേഞ്ഞിപ്പലം: പശ്ചിമഘട്ടത്തില്‍നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കട്ട് സര്‍വകലാശാലയിലെയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ഗവേഷകര്‍.

ഇടുക്കി ജില്ലയിലെ മാങ്കുളം, കല്ലാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 1380 മുതല്‍ 1480 മീറ്റര്‍ വരെയുള്ള ഉയരത്തില്‍നിന്നാണ് മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസില്‍പ്പെട്ട സസ്യത്തെ കണ്ടെത്തിയത്.

കാലിക്കട്ട് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം മുന്‍ മേധാവിയും സീനിയര്‍ പ്രഫസറുമായിരുന്ന ഡോ. സന്തോഷ് നമ്പി, കാലിക്കട്ട് സര്‍വകലാശാല മുന്‍ ഗവേഷകയും നിലവില്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റുമായ ഡോ. എസ്. രശ്മി, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ. കാര്‍ത്തികേയന്‍, കാലിക്കട്ട് സര്‍വകലാശാല ഗവേഷകയായിരുന്ന ഡോ. ഡാനി ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. വിഷ്ണു മോഹന്‍ എന്നിവരടങ്ങുന്ന ഗവേഷകരാണു പുതിയ സസ്യത്തെ കണ്ടെത്തിയത്.

ഫിന്‍ലാന്‍ഡില്‍നിന്നു പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്‍ണലായ ‘അനല്‍സ് ബോട്ടണിസി’ ഫെന്നിസിയില്‍ കണ്ടെത്തലിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോണറില ജനുസിനെ സസ്യലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്ന വില്യം റോക്‌സ്ബര്‍ഗിനോടുള്ള ആദരസൂചകമായി ‘സോണറില റോക്സ്ബര്‍ഗി’ എന്നാണ് ഇതിനു ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.

അറുപത് സെന്‍റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യകാണ്ഡവും ഇളം പിങ്ക് നിറത്തോടു കൂടിയ പൂക്കളും ക്രമേണ നേര്‍ത്ത് ഞെട്ടിനോടുചേര്‍ന്ന് വളരുന്ന ഇലയുടെ മിനുസമേറിയ പരന്നഭാഗവും സോണറില റോക്സ്ബര്‍ഗിയെ വ്യത്യസ്തമാക്കുന്നു.

പുതിയ കണ്ടെത്തലിന്‍റെ ഭാഗമായി, അതിതീവ്ര വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഈ സസ്യത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സോണറില ജനുസിന്‍റെ അന്‍പതോളം സ്പീഷിസുകളുണ്ട്.

Tags : beauty plant world

Recent News

Corehub Up