x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിരമിക്കുന്നതിനുമുമ്പ് ചീഫ് സെക്രട്ടറിക്ക് പെൻഷൻ അനുവദിച്ച് ഉത്തരവ് ; പുനഃപരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി


Published: May 20, 2026 12:47 AM IST | Updated: May 20, 2026 12:47 AM IST

തിരുവനന്തപുരം: വിരമിക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി എ. ജയതിലകിന് പെൻഷൻ അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നും അനുവദിക്കപ്പെട്ട ആനുകൂല്യത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് ആണ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകിയത്. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞിട്ടാണ് നിലവിലത്തെ ചീഫ് സെക്രട്ടറി വിരമിക്കുന്നത്.

വിരമിക്കുന്നതിന്‍റെ അന്നോ പിറ്റേ ദിവസമോ ആണ് സാധാരണ പെൻഷൻ ആനുകൂല്യം നൽകി ഉത്തരവ് പുറപ്പെടുവിച്ച് വരുന്നത്.

ജയതിലകിന്‍റെ കാര്യത്തിൽ പുതിയ സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ പഴയ സർക്കാർ മുൻകൂർ ഇടപെട്ട് ജയതിലക് സർവീസിൽനിന്നു റിട്ടയർ ചെയ്യുന്നതിന് മുമ്പ് പെൻഷൻ ആനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

സംഭവം മാനദണ്ഡങ്ങൾക്ക് വിരുദ്ധവും നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതാണെന്നുമാണ് പരാതി.

Tags : Chief Secretary pension retirement Complaint Chief Minister jayathilak

Recent News

Corehub Up