x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡിയെ കേന്ദ്രം വാഷിംഗ് മെഷീൻ ആക്കി മാറ്റി: ബിനോയ് വിശ്വം


Published: May 29, 2026 11:11 PM IST | Updated: May 29, 2026 11:11 PM IST

തിരുവനന്തപുരം: രാഷ്‌‌ട്രീയ എതിരാളികളെ വെളുപ്പിച്ചു പാർട്ടി മാറ്റിക്കാനുള്ള ഒരു വാഷിംഗ് മെഷീനായി എൻഫോഴ്സ് ഡിപ്പാർട്ട്മെന്‍റിനെ കേന്ദ്ര സർക്കാരും ബിജെപിയും ചേർന്നു മാറ്റിയെടുത്തുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.

വാഷിംഗ് മെഷീന്‍റെ ഉത്പാദനവും നടത്തിപ്പും ബിജെപിയാണ് ചെയ്യുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് എതിരാളികളെ പാർട്ടി മാറ്റിപ്പിച്ച് അലക്കി വെളുപ്പിച്ച് ബിജെപിയിലേക്ക് എടുക്കും. ഇത്തരം ആഭാസത്തിനു തലവച്ചു കൊടുക്കാൻ എൽഡിഎഫോ കമ്യൂണിസ്റ്റ് പാർട്ടികളോ തയാറല്ലെന്നു ബിനോയ് വിശ്വം പറഞ്ഞു.

വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനുള്ള ഗവർണറുടെ നയപ്രഖ്യാപനവും അതിനെ തുടർന്നുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും യാതൊരു രാഷ്‌ട്രീയ നയവും വ്യക്തതയും ഉള്ളതല്ല. നാടിനു ഗുണകരമായ എന്തെങ്കിലുമുണ്ടെങ്കിൽ പിന്താങ്ങാൻ തയാറായിരുന്നു. എന്നാൽ വെറും ഗിമ്മിക്ക് മാത്രമാണു നയപ്രഖ്യാപനമെന്നു ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Tags : Binoy Vishwam ED washing machine central

Recent News

Corehub Up