x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുംഭമേള പെൺകുട്ടിയുടെ ഭർത്താവിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്
Published: July 3, 2026 03:30 AM IST | Updated: July 3, 2026 03:30 AM IST

കൊച്ചി: കുംഭമേള വൈറൽ താരത്തെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന ഭർത്താവ് മുഹമ്മദ് ഫർമാന്‍റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിലുള്ള ഫർമാൻ കൂടുതൽ സമയം തേടി ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

മറ്റൊരു സംസ്ഥാനത്തെ കോടതിയുടെ അധികാരപരിധിക്കകത്തു വരുന്ന കേസിൽ ട്രാൻസിറ്റ് മുൻകൂർ ജാമ്യം നീട്ടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്. ഈ ആവശ്യമുന്നയിച്ച് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പിതാവിന്‍റെ പരാതിയെത്തുടർന്ന് പോക്സോ അടക്കം വകുപ്പുകൾ ചുമത്തി മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഫർമാൻ. രണ്ട് സമുദായക്കാരായ തങ്ങളെ മധ്യപ്രദേശിലേക്കു കൊണ്ടുപോയാൽ ദുരഭിമാനക്കൊലയ്ക്കു വരെ ഇരയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫർമാനും പെൺകുട്ടിയും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മുൻകൂർ ജാമ്യഹർജി പിന്നീട് ട്രാൻസിറ്റ് ഹർജിയായി ഭേദഗതി ചെയ്താണു നൽകിയത്. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചുകൊണ്ട് ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിടുകയും ചെയ്തു. മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയാണു ഫർമാൻ ഹൈക്കോടതിയിൽ ഉപഹർജി നൽകിയത്.

Tags : High Court rejects plea Kumbh Mela

Recent News

Corehub Up