നെടുമങ്ങാട് : ഒന്നര വയസുകാരനായ അർഷദിന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി കേസിലെ പ്രതി അഷ്കറിന്റെ ആദ്യ ഭാര്യ ആമിന.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമിന കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.അഷ്കർ വിവാഹം കഴിച്ചതു മുതൽ തന്നെ ക്രൂരമായി പീഡിപ്പിക്കുമായിരിന്നു . തല ഭിത്തിയിൽ ഇടിപ്പിച്ചും അടിവയറിൽ ചവിട്ടിയും ബാത്ത് റൂമിലെ ക്ലോസറ്റിൽ തല ഇടിപ്പിച്ചും ഉപദ്രവിച്ചെന്നും ആമിന പറഞ്ഞു.
വലിച്ചിഴച്ച് കൊണ്ടുപോയി ബാത്റൂമിൽ പൂട്ടിയിട്ടു. പലവട്ടം കെട്ടിത്തൂക്കി മർദിച്ചു. തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. പല തവണ പോലീസിൽ പരാതികൾ നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല അഷ്കറിനെതിരെ പോലീസിൽ വീണ്ടും പരാതി നൽകുമെന്ന് ആമിനയുടെ ഉമ്മ ഷജില പറഞ്ഞു.
മകൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും സ്വത്തിനു വേണ്ടിയാണ് മകളെ പീഡിപ്പിച്ചതെന്നും മാതാവ് പറഞ്ഞു.പ്രതീക്ഷിച്ച പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആമിനയുടെ സഹോദരന്റെ മരണത്തിന് പിന്നിലും അഷ്കറിന് പങ്കുണ്ടെന്നും മാതാവ് പറയുന്നു.നീന്തൽ അറിയാവുന്ന മകൻ മുങ്ങി മരിക്കില്ല. മുങ്ങിമരിച്ച ആള് വെള്ളം കുടിക്കും.എന്നാല് അതുണ്ടായിരുന്നില്ലന്നും പലപ്പോഴും മകനെതിരെ വധ ഭീഷണി അഷ്കർ മുഴക്കിയിരുന്നുവെന്നും മകന്റെ മരണം കൊലപാതകം ആണെന്നുള്ള സംശയം ഉണ്ടെന്നും മാതാവ് പറഞ്ഞു.
പരാതികൾ നല്കിയിട്ടും പോലീസ് അവഗണിച്ചു. അന്ന് അഷ്കറിനെതിരെ അന്വേഷണം നടന്നിരുന്നെങ്കിൽ ഈ കുഞ്ഞു മകന് ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
Tags : Nedumangad Amina Latest News